താൾ:CiXIV131-6 1879.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 114 —

A MEDITATION.

വേദധ്യാനം (൫).

അവൻ ഒരു ഇടയൻ എന്നപോലെ തന്റെ ആട്ടിൻ
കൂട്ടത്തെ മേയ്ക്കും—തന്റെ കൈകൊണ്ടു കുഞ്ഞാടുകളെ
ചേൎത്തു കൂട്ടി മാറിടത്തിൽ ചുമക്കും. യശ. ൪൦, ൧൧.
ഞാൻ തന്നേ നല്ല ഇടയനാകുന്നു. യോഹ, ൧൦, ൧൨.

മേല്പറഞ്ഞതു യേശു തന്നെക്കൊണ്ടു അരുളിച്ചെയ്ത വാക്കുകളാകുന്നു.
അവന്റെ ആടുകൾ ലോകത്തിൽ എങ്ങും ചിതറി പാൎക്കുന്ന തന്റെ
ഭക്തന്മാർ തന്നെ, അവരുടെ മേച്ചൽസ്ഥലമോ ദൈവവചനം എന്നു
പറയുന്ന വേദപുസ്തകം അത്രേ. അതു അവരെ ഓരോ സമയത്തു ആ
ശ്വസിപ്പിക്കയും പ്രബോധിപ്പിക്കയും ഉത്സാഹിപ്പിക്കയും സ്വൎഗ്ഗീയ വഴി
യിൽ നടക്കുമാറാക്കയും ചെയ്യും. അവർ അറിഞ്ഞു വിശ്വസിക്കുന്ന
ദൈവവചനം അവരെ കൎത്താവിൽ ഊക്കരാക്കി നന്മയുള്ളതിൽ ഉറപ്പിക്ക
യും ശുദ്ധപ്രവൃത്തികക്കായി ജാഗ്രതപ്പെടുത്തുകയും ചെയ്യുന്നു. ക്രിസ്തു
അവരുടെ ജീവൻ തന്നേ. അവൻ അവരുടെ ബുദ്ധിയിൽ തെളിവും അ
വരുടെ ഇഷ്ടത്തിൽ അനുസരണവും നടപ്പുപ്രവൃത്തികളിൽ നല്ല ക്രമ
വും വരുത്തി അവരെ ഭരിക്കകൊണ്ടു അവൎക്കു കുറവുണ്ടാകുന്നില്ല. ആടു
കൾ മേച്ചൽസ്ഥലത്തു മേഞ്ഞും കുടിച്ചും കളിച്ചും കിടന്നു ആശ്വസി
ക്കുന്ന പ്രകാരം ഭക്തന്മാരും കൎത്താവിന്റെ മേച്ചൽസ്ഥലത്തിൽ ആ
ത്മിക സൌഖ്യങ്ങൾ അനുഭവിക്കുന്നു. അവൎക്കു ഒരു സമയം കഷ്ടങ്ങളും
ദാരിദ്ര്യവും വന്നാലും പിറുപിറുക്കയില്ല അന്ധാളിച്ചു പോകയുമില്ല. അ
വർ അലംഭാവികൾ ആകകൊണ്ടു സുഖദുഃഖങ്ങളിലും ചാവിലും അവൎക്കു
ഇളക്കം വരാ. തങ്ങളുടെ ഇഷ്ടം കൎത്താവിൻ ഇഷ്ടത്തിന്നു കീഴടങ്ങുക
കൊണ്ടു ആ ഇഷ്ടം തങ്ങളിൽ നടന്നു വരുന്നതിനാലേ അവർ സന്തോ
ഷിക്കുന്നു. ഈ ഭാഗ്യസ്ഥിതി ലോകൎക്കു ഇല്ലാത്തതു തങ്ങളുടെ ഇഷ്ടം
ദൈവേഷ്ടത്തിന്നു എതിർ നില്ക്കയാൽ അത്രേ.

L. M.

൧. ഹാ, യേശു എന്നിടയനേ!

നിൻ ആടു ഞാൻ നിൻ ശിഷ്യനേ;
ഉണ്ടായ ചാവും പാപവും
നീ തീൎത്തരുൾ അശേഷവും.

൨.. എൻ ആശാ പൂൎത്തി നീയല്ലോ;

എന്നുള്ളിൽ വാഴുക പ്രഭോ—
നീ പാൎത്താൽ ദുഃഖം നാസ്തിയായി
എപ്പോഴും വാഴ്ത്തും എന്റെ വായി.—

൩. പിശാചിന്റെ പരീക്ഷകൾ
മനശ്ശരീരപീഡകൾ
മറ്റോൎക്കിലും വേണ്ടാ ഭയം—
എൻ യേശുവിന്നുണ്ടേ ജയം. (൧൪൫)

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/122&oldid=188142" എന്ന താളിൽനിന്ന് ശേഖരിച്ചത്