താൾ:CiXIV131-6 1879.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 113 —

ഒറ്റപ്പല്ലുകളായ എട്ടു ഉമ്മരപ്പല്ലുകളും നാലു കൂൎച്ചൻ (കൂൎമ്മൻ) പല്ലു
കളും എന്നിവറ്റിന്നു ഒരേ വേരുള്ളൂ.

ഇരട്ടപ്പല്ലുകളായ എട്ടു ചെറിയ അണപ്പല്ലുകൾക്കു (കുലപ്പല്ലുകൾ)
രണ്ടും, പന്ത്രണ്ടു വലിയ അണപ്പല്ലുകൾക്കു മുന്നും നാലും വീതം വേരു
കളുണ്ടു.

ശിശുക്കൾക്കു എട്ടു ഉമ്മരപ്പല്ലുകളും നാലു കൂൎച്ചൻ പല്ലുകളും എട്ടു
ചെറു അണപ്പല്ലുകളും മാത്രമേ ഉള്ളൂ. അവ ഏഴു തുടങ്ങി പതിനാലാം
വയസ്സിനകം കഴിഞ്ഞു പോകകൊണ്ടു അവറ്റിന്നു ബാലദന്തങ്ങൾ എ
ന്നു പേർ.10) അതിനു പകരം പഴയ വേരിൽനിന്നു പുത്തൻ പല്ലുകൾ
തെഴുത്തും അണ്ണിപ്പല്ലുകൾ മുളെച്ചും പരുവ പ്രായത്തിൽ തികഞ്ഞും നി
രന്നും വരുന്നു. അന്നിളകിയ പല്ലുകളെ പൊരിക്കാഞ്ഞാൽ നല്ല പല്ലു വ
ളരുന്നതിന്നു തടങ്ങലായി ഊനിന്നു പുറത്തു പല്ലുകൾ മുളെക്കയും എ
ന്നിട്ടും വഴിയെ ബാലദന്തം കഴിഞ്ഞു പോകയും ചെയ്യും 11). വാൎദ്ധക്യത്തിൽ
ദന്താഗ്രങ്ങൾ തേഞ്ഞും തേഞ്ഞും ഇളകി ഉതിൎന്നും കൊഴിഞ്ഞും വീഴും.

II. 1. പല്ലുകളുടെ മുഖ്യമായ പ്രവൃത്തി ഭക്ഷണസാധനങ്ങളെ കടി
ച്ചു നുറുക്കി ചവെച്ചു അരക്കുക തന്നേ. അതിന്നായി കടുപ്പമുള്ള ചില
മാംസപേശികൾ 12) സഹായിക്കുന്നു. അതിൽ (1) രണ്ടു മതിലെല്ലുകളുടെ
പേശികളും, (2) താടിയെല്ലിൽ ഒട്ടിയ വലിയ ചിറകിന്നൊത്ത രണ്ടു പേ
ശികളും മുഖ്യമുള്ളവ. താടിയെല്ലിലുള്ളവകൊണ്ടു എത്രയോ ഉറപ്പുള്ള
തീൻപണ്ടങ്ങളെ പോലും ചവച്ചു ജീൎണ്ണകോശത്തിൽ ഉരുമായുന്നതു സാ
ധിക്കുന്നു. (ആസ്സ്) തിരിക്കല്ലിന്നൊത്ത മേൽകീഴ് പൽനിരകളുടെ ഇട
യിൽ പെടുന്ന തീൻപണ്ടങ്ങളെ നുറുക്കി ചതെച്ചരെച്ചു അവ ആസ്സിൽ
നിന്നൊഴിയുമ്പോൾ നാവു ഉള്ളിൽനിന്നും ചിറിചുണ്ടുകൾ പുറത്തുനി
ന്നും അവറ്റെ തിക്കി നീക്കി ഉമിനീരോടു (വാനീർ) ചേൎത്ത ശേഷം ഭക്ഷ
ണനാളത്തൂടെ ജീൎണ്ണകോശത്തിലേക്കു ഇറങ്ങിത്താഴം.

കേരളോപകാരി വായനക്കാരിൽ പല്ലനോവു സഹിക്കുന്നവർ മേൽ
പറഞ്ഞ പോക്കുവഴികളെ പരീക്ഷിച്ചാൽ കൊള്ളാം; എന്നാൽ പല്ലുവേ
ദനോപദ്രവത്തെ തങ്ങളുടെ അയുഷ്കാലത്തിൽ കേവലം അറിയാതെ
പോയാൽ ഏറനല്ലൂ 13). E. Lbdfr.

10) Milk-teeth പല്ലുകൾ കാണിക്കുന്ന ചിത്രത്തിൽ ഒന്നാം രണ്ടാം പല്ലുകൾ മുന്നാരത്തേ
പല്ലുകളും മൂന്നാമത്തേതു ഒരു കൂൎച്ചമ്പല്ലും നാലും അഞ്ചും ഉള്ളതു (ചെറു) അണപ്പല്ലുകളും ശേഷം
അണ്ണിപ്പല്ലുകളും കാണിക്കുന്നു. 11) "ഊനിന്നു പുറത്തുള്ള പല്ലു" എന്നതു ഒരു വസ്തുവിന്റെ
പ്രയോജനമില്ലായ്മയെ കാണിക്കുന്നു. ആ വക പല്ലുകൾ ക്രമ വിരോധമായി വളരുന്നതിന്നു
വേറെ സംഗതികളും ഉണ്ടു. ക്രമം കെട്ട മുന്നാരത്തേ പല്ലുകകൾക്കു മുടമ്പല്ലു എന്നു പേർ.
12) muscles. 13) ഉമ്മരപ്പല്ലുകൊണ്ടു മെല്ലവേ ചിരിക്കയും വെണ്മയിൽ അണക്കടപ്പല്ലു കൊണ്ട
മൎക്കയും ചെയ്യുക എന്നതു കപടമുള്ള സ്നേഹത്തെ കാണിക്കുന്നു എന്നും ഈച്ചെക്കു പുണ്ണു കാട്ടൊ
ല്ലാ കുട്ടിക്കു നൊണ്ണു കാട്ടൊല്ല എന്നതിനാൽ തന്നാലേ അന്യകുറവു കണ്ടു പരിഹസിക്കുന്നവൎക്കു
പിന്തുണയാകേണ്ടാ എന്നും ആരാന്റെ പല്ലിനേക്കാൾ തന്റെ നൊണ്ണു നല്ലു എന്നതു അലം
ഭാവമുള്ളവൻ ആയാൽ കൊള്ളാം എന്നും വെറുതേ ആശിക്കേണ്ട എന്നും മറ്റും ഉപദേശിച്ചു
രുചികരമായ ഓരോ പഴഞ്ചൊല്ലുകൾ മലയാളിക്കൾക്കുണ്ടല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/121&oldid=188140" എന്ന താളിൽനിന്ന് ശേഖരിച്ചത്