താൾ:CiXIV130 1869.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സകലത്തിന്നും മീതെ സ്നേഹമാകുന്ന തികവിൻമാലയെ ൩൯
അണിവിൻ. കൊല. ൩, ൧൪.

ബ്രാഹ്മണർ ഒമ്പതു പത്തു വയസ്സാകുമ്പോൾ തന്നെ ആണ്പെൺ
കുട്ടികളെ വേൾപ്പിപ്പതും കന്യാകാലത്തിൽ തന്നെ വൈധവ്യദുഃ
ഖം പിടിപ്പെട്ടിട്ടു അധികം കാലത്തോളം ഇരുന്നു മരിപ്പതും വിചാ
രിച്ചാൽ മുഹൂൎത്തം അത്യന്തം കളവു എന്നും, സ്ത്രീ മരിച്ചാൽ പുരുഷ
ന്നു വേൾക്കാം എന്നും സ്ത്രീക്കു വേട്ടു കൂടാ എന്നും നിശ്ചയിപ്പാൻ
ഇടയുള്ളതല്ലാതെ, ഈ വ്യവസ്ഥയെ വരുത്തിയതു ദൈവമല്ല സ്ത്രീ
കളുമല്ല; പിശാചും അവന്റെ അനുസാരികളായ നാട്ടുകാരുമാകയാൽ
സ്ത്രീകളെ ചുട്ടു നിരുപ്പിക്കുന്നതിന്നു അവർ തന്നെ സത്യ ദൈവ
ത്തിൻ സന്നിധിക്കു മുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടി വരും.

ചിലർ പുത്രസന്തതി ഇല്ലാതെ ഖേദിപ്പതും, രണ്ടു മൂന്നു സ്ത്രീ
കളെ വേട്ടിട്ടും ഇല്ലം പൊളിച്ചു പണീതിട്ടും ആണ്മക്കളുണ്ടാവാൻ
അനേകം സൽക്രിയകളെ ചെയ്തിട്ടും അഥവാ കൊതിച്ചുണ്ടാകുന്നതു
ചത്തു പോയിട്ടും കാണുന്നതും ഉള്ളതല്ലാതെ, ചിലർ കുഞ്ഞുങ്ങളെ
വേൾപ്പിപ്പാനും ഉപനയിപ്പിപ്പാനും നിൎവ്വാഹം ഇല്ലാതെ ഊരും നാടും
മണ്ടി തെണ്ടി ഭിക്ഷ യാചിപ്പതും ചിലർ ഹീനജാതിസംസൎഗ്ഗത്താ
ൽ ജാതിഭ്രംശം വരുന്നതും സൎക്കാരിൽനിന്നു വിരോധിച്ച ഉടന്തടി
ഏറ്റത്തിൽ അവീൻ കഞ്ചാവു മുതലായ മദമദ്യസാധനങ്ങളെ കൊ
ടുത്തുമതിമറന്നു ചാഞ്ചാടിച്ചു കൊല്ലിപ്പതും മുഹൂൎത്തഫലം തന്നെയോ?

പിന്നെ തീയർ നായർ മുതലായ അന്തരജാതികളും ഏറക്കുറയ
എട്ടു പത്തു മക്കളോളം ഉണ്ടായാലും ആ വക സ്ത്രീകളെ ഉപേക്ഷിപ്പ
തും ചിലർ ഉപേക്ഷിച്ചവളെ അന്യ പുരുഷൻ വരിച്ചു അവനും
ഉപേക്ഷിച്ചാൽ മുമ്പുപേക്ഷിച്ചവൻ തന്നെ ഇപ്പടി രണ്ടു മൂന്നൂടു
കൈക്കൊൾവതും ദമ്പതിമാർ തമ്മിൽ ആപത്തു വരുത്തുന്ന അ
ടിപിടി, കലശൽ, പോലീസ്സു, കുലപാതകം, വിഷങ്കൊടുക്ക, അന്യപു
രുഷസംഗം, ബാധകളെ കയറ്റുക, ഭ്രാന്തു പിടിപ്പിക്ക, പരസ്ത്രീ
സേവ, അതിൽ സ്ത്രീദാസനായി വിവാഹസ്ത്രീയെയും മക്കളെയും
ചിന്തിയാതെയും പൊറുതിക്കു കൊടുക്കാതെയും ദുഃഖിപ്പിച്ചു, അലഞ്ഞു
വലഞ്ഞു നടത്തുക, ആ വക മക്കളെ സ്ത്രീകൾ അല്പ വിലെക്കു വി
ല്ക്കുക, ചില സ്ത്രീകൾ ദരിദ്ര്യസങ്കടം സഹിയാഞ്ഞിട്ടു മക്കളെ കൊ
ന്നുകളക, മക്കൾ അമ്മയപ്പന്മാർ ഇല്ലാതെ ഉഴന്നു പോക, ഉണ്ടായ
മക്കൾ ഒക്കെ ചത്തും കെട്ടും പോക, മക്കളെക്കൊണ്ടു കൎമ്മത്തിന്നുത
കാതെ പോക, മക്കൾ അമ്മയപ്പന്മാരെ പ്രാവുക, ശപിക്ക, നെ
ഞ്ഞിന്നു നെരെ കാലുയൎത്തുക, വീട്ടു മുതൽ കട്ടും കവൎന്നും വേശ്യമാൎക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/43&oldid=182876" എന്ന താളിൽനിന്ന് ശേഖരിച്ചത്