താൾ:CiXIV129.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

ഖിന്നനെ കാണുന്നേരം ധന്യനു കൃപവേണം
ധന്യനെ കാണുന്നേരം ഖിന്നനു കൃപവേണം
ഖിന്നനു കൃപാമൂലം എന്തെന്നു പറഞ്ഞീടാം
ഇന്നിമേൽ ഇപന്താനും ദുഃഖിയാം എന്നൊൎക്കയാൽ
ഉന്നതന്നധോഗതി നിശ്ചയം ധരിക്ക നീ
ഉന്നതി പുനർ അധോഭൂതനും ഭവിച്ചീടും
ഓടുന്ന രഥത്തിന്റെ വണ്ടി എന്നതു പോലെ
കൂടുന്നു ശരീരിണാം ഉച്ച നീചത്വങ്ങളും
അന്യനെ പരിഹസിച്ചീടരുതെന്നുള്ളതും
മന്നിൽ ൟ ഗുണജ്ഞന്മാർ പറഞ്ഞു കേട്ടീടുന്നു.
(൩ പാദം.)

തനിക്കു സങ്കടം അറിയാത്ത കാലത്തിൽ, മറ്റ
വരെ പരിഹസിച്ചു പൊകുമാറുണ്ടല്ലൊ. ദുഃഖങ്ങൾ
അനുഭവിക്കയാൽ, അന്യരൊടുള്ള സംസൎഗ്ഗത്തിൽ
പരിപാകവും മാൎദ്ദവവും ഉണ്ടാകും.

തുല്യ ദുഃഖന്മാരുടെ വാർത്തകൾ കേൾക്കുന്നേരം
തെല്ലു ധൈൎയ്യവും ഉണ്ടാം ദുഃഖികൾക്കെന്നു സിദ്ധം.

നായർ. ആ വാക്കു സത്യം തന്നെ. ലോകരുടെ വി
നോദം നമ്മുടെ വേദനയൊടു ചേരാത്തതു.

ഗുരു. മറ്റൊരു ദുഃഖഫലം ദമയന്തിയിൽ അല്പം മു
ളെച്ചു കാണുന്നു. തന്നെയും കാൎയ്യാദികളെയും
രക്ഷിപ്പാൻ കഴിയാത്ത സമയം, ദൈവത്തെ
ഭരമെല്പിപ്പാൻ മനസ്സു മുട്ടും (൩ പാദം.)

ഓൎക്ക നീ വണിൿപതെ ഭൂതലെ സ്വതന്ത്രത്വം
ആൎക്കും ഇല്ലെല്ലൊ പിന്നെ സ്ത്രീകൾക്കു വിശേ
ഷിച്ചും

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/51&oldid=181198" എന്ന താളിൽനിന്ന് ശേഖരിച്ചത്