താൾ:CiXIV129.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

എന്നതു പോലെ തന്നെ പിശാചു നമ്മുടെ അ
വസ്ഥയിൽ നീരസവും, ഉന്നതിക്കായി ആഗ്രഹവും
ജനിപ്പിച്ചു കൊണ്ടു, ദൈവം താൻ തുണെക്കും എ
ന്നും.

ബുദ്ധിക്കു കുണ്ഠത്വം കൊണ്ടെന്തൊരു ഫലം തവ
ബുദ്ധികൌശലം കൊണ്ടു സാധിക്കാം സമസ്തവും

എന്നും, ഇങ്ങിനെ ആശ പറഞ്ഞു കൊടുക്കുന്നു.
എന്നിട്ടും ആരാനും അവനെ അനുസരിച്ചിട്ടു, ആ
പത്തിൽ കുടുങ്ങിപോകുമ്പൊൾ, "അയ്യൊ! എന്റെ
കുറ്റം അല്ല; പിശാചു എന്നെകൊണ്ടു ചെയ്യിച്ചി
രിക്കുന്നു" എന്നു പറഞ്ഞാൽ, എന്തു? അവൻ പാ
വ അല്ല, സ്വതന്ത്രബുദ്ധിയും മനസ്സാക്ഷിയും ഉ
ള്ളവനാകകൊണ്ടു, ദൈവം അവനു ശിക്ഷ വിധി
ക്കെ ഉള്ളു.

നായർ. പുഷ്കരന്നു പിന്നെ ശിക്ഷ വന്നു, എ
ന്നുണ്ടല്ലൊ.

ഗുരു. തൊല്വി അല്ലാതെ, ശിക്ഷ ഒന്നും ഉണ്ടായില്ല.

പുഷ്കരൻ, തോറ്റു ഭയപ്പെട്ടു നിന്നിതു
മുഷ്കരൻ, നൈഷധൻ ചൊല്ലിനാൻ മെല്ലവെ
സോദര നിന്നുടെ കുറ്റമല്ലെതുമെ
ഖേദങ്ങൾ എല്ലാം കലിയുടെ കാരണം
ഹേതുവല്ലാതുള്ള മാനുഷന്മാരിലി
ങ്ങേതും പരിഭവം ഇല്ലെന്നറിക നീ. (൪ പാദം.)

എന്നു നളൻ ചൊല്ലി, അവന്നു സ്ഥാനവും ധ
നവും കൊടുത്തു "നന്നായി പ്രസാദം വരുത്തി വി
ട്ടീടിനാൻ."


4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/43&oldid=181190" എന്ന താളിൽനിന്ന് ശേഖരിച്ചത്