താൾ:CiXIV128b.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

കൊടുത്തു എന്ന പറഞ്ഞപ്പൊൾ യൊസെഫ ആ കൊമ്പുകൾ മൂ
ന്നും മൂന്നു ദിവസങ്ങൾ ആകുന്നു. ഇനി മൂന്ന ദിവസത്തിനകം
നിന്നെ സ്ഥാനത്തു നിൎത്തും അതിന്റെ ശെഷം നീ പാനപാ
ത്രത്തെ രാജാവിന്റെ കയ്യിൽ കൊടുത്ത സുഖമായിരിക്കുമ്പൊൾ
എന്നെ ഒൎത്ത വസ്തുത അറിയിച്ച ഇവിടെനിന്ന വിട്ടയപ്പാൻസം
ഗതി വരുത്തെണം എന്ന അവനൊട പറഞ്ഞു. പിന്നെ അപ്പ
പ്രമാണിയും വെണ്മയുള്ള മൂന്നു കൊട്ട എന്റെ തലയിൽ ഉണ്ടായി
രുന്നു മെലേ വെച്ച കൊട്ടയിൽ ഉണ്ടായ നല്ല തരമായ അപ്പങ്ങ
ളെ പക്ഷികൾ കൊത്തി തിന്നു എന്ന കണ്ടപ്രകാരം പറഞ്ഞപ്പൊ
ൾ യൊസെഫ മൂന്നുകൊട്ട മൂന്നു ദിവസം ആകുന്നു മൂന്നു ദിവസ
ത്തിന്നകം നിന്നെ ഒരു മരത്തിന്മെൽ തൂക്കിക്കും പക്ഷികൾ നി
ന്റെ മാംസം തിന്നും എന്ന അവനൊടും അറിയിച്ചു. അതി
ന്റെ മൂന്നാം ദിവസം രാജാവ ഒരു സദ്യ കഴിച്ചു തടവുകാരായ
ഇരിവരെയും വരുത്തി മദ്യപ്രമാണിയെ സ്വസ്ഥാനത്തു നിൎത്തി
അപ്പപ്രമാണിയെ തൂക്കിച്ചു യൊസെഫ പറഞ്ഞപ്രകാരം എല്ലാം
ഒത്തുവരികയും ചെയ്തു. എങ്കിലും മദ്യപ്രമാണി അവനെ ഒൎത്ത
വിചാരിച്ചില്ല:

പിന്നെ രണ്ടു വൎഷം കഴിഞ്ഞതിന്റെ ശെഷം ആ രാജാവ ഒ
രു സമയത്ത രണ്ടു സ്വപ്നം കണ്ടു അവയുടെ അൎത്ഥം വിദ്വാന്മാ
രിൽ ആരും പറഞ്ഞറിയായ്ക കൊണ്ട വളരെ വിഷാദിച്ച ഇരിക്കു
മ്പൊൾ മദ്യപ്രമാണിക്ക ഒൎമ്മവന്നു തടവിൽനിന്നുണ്ടായ തന്റെ
സ്വപ്നാവസ്ഥ രാജാവിനെ അറിയിച്ചു യൊസെഫ കല്പനപ്രകാ
രം തടവിൽനിന്ന രാജസന്നിധിയിൽ വന്ന നിന്നപ്പൊൾ രാജാ
വ ഞാൻ സ്വപ്നം കണ്ടു സ്വപ്നങ്ങളുടെ അൎത്ഥം സൂക്ഷ്മമായി പറ
യുന്ന ആൾ നീ തന്നെ ആകുന്നു എന്ന കെട്ടു. എന്നു കല്പിച്ചതി
ന്ന യൊസെഫ ഞാനായിട്ടല്ല അറിയിക്കുന്നത ദൈവമത്രെ ആ
കുന്നു. അവൻ ശുഭമായ ഉത്തരം കല്പിക്കും എന്നുണൎത്തിച്ചാറെ രാ
ജാവ കണ്ടസ്വപ്നപ്രകാരം അറിയിച്ചു. ഞാൻ നീലനദിയുടെ കര
മെൽനിന്നിരുന്നു അപ്പൊൾ പുഷ്ടിയും സൌന്ദൎയ്യവും ഏറെയുള്ള ൭
പശുക്കൾ ആ പുഴയിൽനിന്ന കരെറി മേഞ്ഞിരുന്നു അവയുടെ
വഴിയെ മുമ്പെ കാണാത്ത അവലക്ഷണരൂപമുള്ള മെലിഞ്ഞ ൭
പശുക്കളും കരെറി പുഷ്ടിയുള്ള ൭ പശുക്കളെ തിന്നുകളഞ്ഞിട്ടും തി
ന്നുഎന്ന അറിവാനുണ്ടായതുമില്ല ഇപ്രകാരം ഒരു സ്വപ്നം കണ്ട
ഉണൎന്നു. പിന്നെയും ഉറങ്ങി നല്ല മണിയുള്ള ഏഴ കതിരുകൾ ഒ
രു തണ്ടിന്മെൽ മുളച്ചുണ്ടായി കണ്ടു ഉണങ്ങി കരിഞ്ഞ പതിരായ
ഏഴ കതിരുകളും മുളച്ചു ആ നല്ല ഏഴ കതിരുകളെ വിഴുങ്ങിക്ക
ളഞ്ഞു. എന്നിങ്ങിനെ രണ്ടാം സ്വപ്നവും പറഞ്ഞു തീൎന്നപ്പൊൾ
യൊസെഫ ൟ സ്വപ്നങ്ങൾ രണ്ടും ഒന്നുതന്നെ ദൈവം ചൈ
വാൻ ഭാവിക്കുന്നതിനെ രാജാവിനൊട അറിയിച്ചിരിക്കുന്നു ആ
൭ നല്ല പശുക്കളും കതിരുകളും ൭ വൎഷങ്ങളാകുന്നു മെലിഞ്ഞ പ
ശുക്കളും പതിരുള്ള കതിരുകളും ക്ഷാമമുള്ള ഏഴ വൎഷങ്ങൾ ആ
കുന്നു കെട്ടാലും രാജ്യത്തിൽ എല്ലാടവും ധാന്യപുഷ്ടിയുള്ള ഏഴ
വൎഷം വരുന്നു അതിന്റെ ശെഷം ക്ഷാമമുള്ള ൭ വൎഷവും വരും
രണ്ടവട്ടം സ്വപ്നം കാണിച്ചതിനാൽ ദൈവം അത സ്ഥിരമാക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/22&oldid=179427" എന്ന താളിൽനിന്ന് ശേഖരിച്ചത്