താൾ:CiXIV128b.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

എല്ലാവരും കൂടി രൂബനെ അറിയിക്കാതെ അവനെ കുഴിയിൽ
നിന്ന കരെറ്റി കൊണ്ടുപൊയി ഇരുപത രൂപാ വിലവാങ്ങി ക
ച്ചവടക്കാൎക്ക വിറ്റകളഞ്ഞു. പിന്നെ രൂബൻ വന്ന കുഴിയിൽ
നൊക്കിയാറെ യൊസെഫിനെ കാണായ്ക കൊണ്ട വളരെ ദുഃ
ഖിച്ച സഹൊദരന്മാരൊട അറിയിച്ചാറെ, അവർ അങ്കിയെ ആ
ട്ടിൻ ചൊരയിൽ മുക്കി കൊടുത്തയച്ചു അഛ്ശനെ കാണിച്ച ൟ അ
ങ്കി കിട്ടിയിരിക്കുന്നു ഇത പുത്രന്റെ അല്ലയൊ എന്ന നൊക്കി അ
റിയെണം എന്ന പറഞ്ഞയച്ചു. യാക്കൊബ നൊക്കി ഇത എന്റെ
മകന്റെ വസ്ത്രം തന്നെ ഒരു ദുഷ്ടമൃഗം അവനെ കൊന്ന ഭക്ഷി
ച്ചുകളഞ്ഞു, നിശ്ചയം എന്ന പറഞ്ഞ ഏറ്റവും ദുഃഖിച്ചു, പുത്രന്മാ
ർ വന്ന ദുഃഖം നീക്കുവാൻ വളരെ പ്രയത്നം ചെയ്തിട്ടും അവൻ
ആശ്വസിക്കാതെ പുത്രനൊട കൂടെ ശവക്കുഴിയിൽ ഇറങ്ങുകെയു
ള്ളു എന്ന പറഞ്ഞ കരഞ്ഞ പൊരുകയും ചെയ്തു.

൧൬. യൊസെഫ മിസ്രായ്മിലെക്ക
വന്ന പാൎത്തത,

ആ ഇഷ്മയെൽകാർ യൊസെഫിനെ മിസ്രായ്മിലെക്ക കൊണ്ടു
പൊയി രാജമന്ത്രിയായ പൊതിഫാരിന്ന അടിമയാക്കി വിറ്റു
ആ മന്ത്രി അവന്റെ ബുദ്ധി വിശെഷവും ഭക്തിയും ദൈവാനു
ഗ്രഹത്താൽ അവനാലുള്ള കാൎയ്യസാദ്ധ്യവും കണ്ടപ്പൊൾ വളരെ
സ്നെഹിച്ച കാൎയ്യങ്ങൾ ഒക്കയും അവനെ ഏല്പിച്ചു. യൊസെഫ വി
ശ്വാസ്യതയൊടെ സകലവും നടത്തികൊണ്ടിരിക്കുമ്പൊൾ യജമാ
നന്റെ ഭാൎയ്യ അവന്റെ സൌന്ദൎയ്യം കണ്ട മൊഹിച്ച അവനെ
ദൊഷത്തിൽ അകപ്പെടുത്തുവാൻ ശ്രമിച്ചാറെ യൊസെഫ ദൈ
വത്തിന്നു വിരൊധമായി ഇത്ര വലിയ പാപം ഞാൻ എങ്ങിനെ
ചെയ്യെണ്ടു എന്ന പറഞ്ഞു വശീകരണവാക്കുകൾ ഒന്നും അനുസ
രിക്കാഞ്ഞപ്പൊൾ അവൾ വളരെ കൊപിച്ച പ്രതിക്രിയക്കായി ൟ
ദാസൻ എന്നെ അവമാനിപ്പാൻ വന്നിരിക്കുന്നു എന്ന വ്യാജമാ
യി ഭൎത്താവിനൊട ബൊധിപ്പിച്ചപ്പൊൾ അവൻ നീരസപ്പെട്ട
യൊസെഫിനെ തടവിൽ ആക്കിച്ചു. അവിടെയും ദൈവസഹാ
യം ഉണ്ടായതിനാൽ കാരാഗൃഹപ്രമാണിക്ക അവനിൽ കരുണ ജ
നിച്ചു. തടവുകാരെ ഒക്കയും അവന്റെ വിചാരണയിൽ ഏല്പി
ക്കയും ചെയ്തു. അക്കാലത്ത മിസ്രായ്മിലെ രാജാവ തന്റെ നെരെ
ദ്രൊഹംചെയ്ത മദ്രന്ത്രികളായ മദ്യപ്രമാണിയെയും അപ്പപ്രമാണി
യെയും തടവിൽ വെച്ചു യൊസെഫ അവൎക്കും ശുശ്രൂഷ ചെയ്തി
രുന്നു, ഒരുനാൾ രാവിലെ അവർ വിഷാദിച്ചിരിക്കുന്നതിനെ ക
ണ്ട ആയതിന്റെ സംഗതി ചൊദിച്ചാറെ ഞങ്ങൾ ഒരൊസ്വപ്നം ക
ണ്ടു അതിന്റെ അൎത്ഥം പറയുന്നവരെ കിട്ടുന്നില്ല എന്ന പറ
ഞ്ഞതിന്ന അൎത്ഥം അറിയിക്കുന്നത ദൈവകാൎയ്യം തന്നെ എങ്കിലും
സ്വപ്നപ്രകാരം കെൾക്കാമല്ലൊ എന്ന ചൊദിച്ചു. അപ്പൊൾ മദ്യ
പ്രമാണി മൂന്ന കൊമ്പുകളൊടും തളൎത്തും പൂ വിടൎന്നും കുലകൾ
പഴുത്തുമുള്ള ഒരു മുത്തിരിങ്ങാവള്ളിയെ കണ്ടു ആ പഴങ്ങൾ പി
ഴിഞ്ഞ ചാറ പാനപാത്രത്തിൽ ആക്കി യജമാനന്റെ കയ്യിൽ


B 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/21&oldid=179426" എന്ന താളിൽനിന്ന് ശേഖരിച്ചത്