താൾ:CiXIV128b.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

നിശ്ചയിച്ചതെന്നും ഇപ്പൊൾ തന്നെ ആരംഭിച്ചു എന്നും അറിയി
ച്ചിരിക്കുന്നു അതുകൊണ്ട രാജാവ ബുദ്ധിയും ജ്ഞാനവുമുള്ള ഒരു
മനുഷ്യനെ ൟ നാട്ടിൽ അധികാരിയാക്കി പുഷ്ടിയുള്ള വൎഷങ്ങ
ളിൽ വിളവിൽ അഞ്ചാലൊന്ന വാങ്ങി വളരെ ധാന്യങ്ങളെ പാ
ണ്ടികശാലകളിൽ സ്വരൂപിച്ച സൂക്ഷിക്ക എന്നാൽ ക്ഷാമം കൊ
ണ്ട ദെശത്തിന്ന നാശം പറ്റുവാൻ സംഗതിയില്ല. ഇപ്രകാരം
പറഞ്ഞത കെട്ട നന്ന എന്ന തൊന്നിയാറെ രാജാവ മന്ത്രികളെ
നൊക്കി ദൈവാത്മാവുള്ള ൟ മനുഷ്യനെ പോലെ ഒരുവനെ
കിട്ടുമൊ എന്ന കല്പിച്ചു ദൈവം ൟ അവസ്ഥയെ ഒക്കയും നി
ന്നെ അറിയിച്ചിരിക്ക കൊണ്ട നിന്നെപൊലെ വിവെകമുള്ളവ
ൻ ഒരുത്തുനുമില്ല ഞാൻ ൟ രാജ്യത്തിൽ നിന്നെ സൎവ്വാധികാ
രി ആക്കുന്നു രാജാസനത്തിൽ മാത്രം ഞാൻ വലിയവനാകുന്നു
എന്ന യൊസെഫിനൊട കല്പിച്ച തന്റെ മുദ്ര മൊതിരം ഊരി
അവന്റെ വിരല്ക്കു ഇട്ടു നെൎമ്മവസ്ത്രങ്ങളെ ധരിപ്പിച്ചു പൊ
ന്മാലയും അവന്റെ കഴുത്തിൽ ഇട്ടു തന്റെ രണ്ടാം തെരിൽ ക
രെറ്റി ഇവന്റെ മുമ്പാകെ മുട്ടുകുത്തുവിൻ ഇവൻ രാജ്യാധികാ
രി എന്ന എല്ലാവരൊടും വിളിച്ചു പറയിച്ചു പിന്നെ യൊസെ
ഫിനൊട ഞാൻ രാജാവ തന്നെ എങ്കിലും നിന്റെ കല്പനകൂടാ
തെ ൟ മിസ്രായ്മിൽ ഒരുത്തനും തന്റെ കയ്യൊ കാലൊ ഇളക്കുക
ഇല്ല നിശ്ചയം എന്ന കല്പിക്കയും ചെയ്തു. ഇപ്രകാരം ദൈവം
യൊസെഫിനെ സങ്കടങ്ങളിൽനിന്ന വിടുവിച്ച രാജമഹത്വ
ത്തൊളം കരെറ്റി. അവൻ ൧൭ വയസ്സിൽ അടിമയായി മിസ്രാ
യ്മിൽ വന്നു ൩൦ാമതിൽ രാജസന്നിധിയിൽ നില്ക്കയും ചെയ്തു.

൧൭ യൊസെഫിന്റെ സഹൊദര
ന്മാർ മിസ്രായ്മിൽ വന്നത.

ദൈവം അറിയിച്ചപ്രകാരം തന്നെ സംഭവിച്ചു. പുഷ്ടിയുള്ള ൭
സംവത്സരങ്ങളിൽ യൊസെഫ രാജ്യത്തിലെ സകല ധാന്യങ്ങളി
ൽനിന്നും അഞ്ചിലൊന്ന എടുത്ത അനവധി സ്വരൂപിച്ചു ക്ഷാമ
കാലം തുടങ്ങിയപ്പൊൾ നാട്ടുകാരും അന്യദെശക്കാരും വന്ന ധാ
ന്യങ്ങളെ വാങ്ങുകയും ചെയ്തു.

കനാൻ ദെശത്തും വളരെ ഞെരുക്കം ഉണ്ടായാറെ മിസ്രായ്മിൽ
ധാന്യമുണ്ടെന്ന യാക്കൊബ കെട്ടപ്പൊൾ പുത്രന്മാരൊട തമ്മിൽ
തമ്മിൽ നൊക്കുന്നത എന്ത നാം മരിക്കാതിരിക്കെണ്ടതിന്ന നിങ്ങ
ളും അങ്ങൊട്ട പൊയി നമ്മൾക്ക ധാന്യം വാങ്ങിക്കൊണ്ടുവരെ
ണം എന്ന കല്പിച്ച പ്രകാരം ബന്യമീനെ ഒഴികെ ശെഷം പ
ത്താളുകൾ മിസ്രായ്മിൽ പൊയി രാജ്യാധികാരിയായ യൊസെ
ഫിന്റെ സന്നിധിയിങ്കൽ ചെന്ന വണങ്ങിയാറെ, അവൻ അവ
രെ അറിഞ്ഞിട്ടും അറിയാത്തവനെന്ന പൊലെ നിങ്ങൾ എവിട
ത്തുകാർ എന്തിന്നായിട്ട വന്നു എന്ന ചൊദിച്ചപ്പൊൾ അവർ ഞ
ങ്ങൾ ധാന്യം വാങ്ങുവാൻ കനാൻ ദെശത്തനിന്ന ഇങ്ങൊട്ട വ
ന്നു എന്ന പറഞ്ഞതിന്ന യൊസെഫ നിങ്ങൾ ഒറ്റുകാരാകുന്നുഎ
ന്ന കഠിനമായി കല്പിച്ചപ്പൊൾ അവർ കൎത്താവെ ഞങ്ങൾ ഒരാ


B 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/23&oldid=179428" എന്ന താളിൽനിന്ന് ശേഖരിച്ചത്