താൾ:CiXIV128a 1.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

തരെണമെ തന്നാൽ അവനെ ജീവപൎയ്യന്തം യഹൊവെക്ക തന്നെ എ
ല്പിക്കും എന്നു നെൎന്നിരിക്കുമ്പൊൾ എളി അടുത്തു നിന്നു സൂക്ഷിച്ചു നൊക്കി ഉ
ച്ചരിക്കുന്നില്ല എങ്കിലും അധരങ്ങൾ അനങ്ങുന്നത് കണ്ടിട്ടു അവൾ മത്ത എ
ന്നു വിചാരിച്ചു അവസ്ഥ ചൊദിച്ചറിഞ്ഞപ്പൊൾ മനസ്സു തെളിഞ്ഞു നീ സമാ
ധാനത്തൊടെ പൊയികൊൾ്ക ഇസ്രയെൽ ദൈവം നിന്റെ അപെക്ഷ പ്ര
കാരം നല്കും എന്നു പറഞ്ഞു ആശ്വസിപ്പിച്ചു-അതിന്റെ ശെഷം ഹന്ന സ
ന്തൊഷത്തൊടെ മടങ്ങി രാമയിൽ എത്തി പാൎത്താറെ യഹൊവ അവളുടെ
അപെക്ഷയെ ഒൎത്തു ഒരു പുത്രനെകൊടുത്തു ദൈവം കെട്ടതിനാൽ ലഭിച്ച
ത് എന്നൎത്ഥമുള്ള ശമുവെൽ എന്ന പെർ വിളിക്കയും ചെയ്തു-ചില സംവത്സ
രങ്ങൾ കഴിഞ്ഞ ശെഷം മാതാപിതാക്കന്മാർ കുട്ടിയെ എടുത്തു ശിലൊവിൽ
ചെന്നു വളൎത്തുവാനായി എളിയുടെ കൈക്കൽ എല്പിച്ചു-ശമുവെൽ അവിടെ
പാൎത്തു വളൎന്നു ദൈവഭക്തിയൊടെ നടക്കും സമയംഎളിയുടെ പുത്രരായ
ഹൊഫ്നി-ഫിഹ്നാസ്സ് എന്നവർ ദുൎന്നടപ്പുകാരായി ഒരൊ മഹാദൊഷം ചെയ്തു
ശുദ്ധസ്ഥലത്തെ അശുദ്ധമാക്കിയാറെ അഛ്ശൻ ദുഃഖിച്ചു മക്കളെ ശാസിച്ചു എ
ങ്കിലും വാത്സല്യം വളരെ ഉണ്ടായതിനാൽ ധൎമ്മപ്രകാരമുള്ള ശിക്ഷകളെ നടത്താ
തെ ഇരുന്നു-

ആ കാലത്ത ശമുവെൽ ഒരു രാത്രിയിൽ ഉറങ്ങുമ്പൊൾ തന്റെ പെർ വിളിക്കു
ന്നതു കെട്ടു എളി വിളിച്ചു എന്നു വിചാരിച്ചു അവന്റെ അടുക്കെ ചെന്നു എന്തു
എന്നു ചൊദിച്ചാറെ ഞാൻ വിളിച്ചില്ല എന്നു പറഞ്ഞത് കെട്ടു ശമുവെൽ പി
ന്നെയും കിടന്നു ഉറങ്ങി രണ്ടാമതും മൂന്നാമതും മുമ്പെത്തെ പ്രകാരം വിളി ഉണ്ടാ
യതു എളിയൊടു അറിയിച്ചപ്പൊൾ അവൻ ഇനിയും വിളികെട്ടാൽ അല്ലയൊ
കൎത്താവെ പറക അടിയൻ കെൾ്ക്കുന്നു എന്നുത്തരം പറയെണം എന്നുപദെശി
ച്ചു-പിന്നെയും ശമുവെൽ എന്ന വിളി നാലാമതും കെട്ടപ്പൊൾ അവൻ പറ
ക കൎത്താവെ അടിയൻ കെൾ്ക്കുന്നു എന്നു ചൊന്നാറെ യഹൊവ അരുളിച്ചെയ്തി
തു- കെൾക്കുന്നവരുടെ ചെവിയിൽ കടിക്കത്തക്കവണ്ണം ഞാൻ ഇസ്രയെലി
ൽ ഒരു കാൎയ്യം ചെയ്യും-അന്നു ഞാൻ എളിയെയും പുത്രന്മാരെയും ശിക്ഷിച്ചു


8.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/61&oldid=189515" എന്ന താളിൽനിന്ന് ശേഖരിച്ചത്