താൾ:CiXIV128a 1.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

മി തന്നെയൊ എന്നു തമ്മിൽ തമ്മിൽ പറഞ്ഞാറെ അവൾ എന്നെ നവുമി
(സുന്ദരി)എന്നല്ല-മാറ(വെദിനി) എന്നു തന്നെ വിളിക്കെണം സമ്പത്തൊടു കൂ
ട ഞാൻ പുറപ്പെട്ടു പൊയി ഒന്നും ഇല്ലാത്തവളായി ദൈവം എന്നെ മടങ്ങു മാ
റാക്കി ഇരിക്കുന്നു എന്നു പറഞ്ഞു-പിന്നെ കൊയ്ത്തുകാലത്തു രൂത്ത മൂരുന്നവർ
ഒഴിച്ചധാന്യങ്ങളെ പെറുക്കുവാൻ പൊയി-ദൈവഗത്യാ എലിമെലെക്കിന്റെ
വംശക്കാരനായ ബൊവജിന്റെ വയലിൽ ചെന്നു പെറുക്കി ബൊവജ അ
വളുടെ അടക്കവും ഉത്സാഹവും കണ്ടു സന്തൊഷിച്ചു ഇന്നവൾ എന്നു ചൊദി
ച്ചറിഞ്ഞാറെ അവളൊടു നിന്റെ ഭൎത്താവ് മരിച്ച ശെഷം നിന്റെ അമ്മാ
വിയമ്മെക്ക നീ ചെയ്ത ഉപകാരങ്ങളെ ഞാൻ അറിയുന്നു-നീ ആശ്രയിച്ചു വ
ന്ന ഇസ്രയെല്യരുടെ ദൈവം നിണക്ക പ്രതിഫലം നല്കട്ടെ എന്നു പറഞ്ഞു
മൂരുന്നവരൊടു ൟ മൊവബ്യ സ്ത്രീയെ മാനിച്ചു അവൾ്ക്ക ധാന്യം വളരെ കി
ട്ടെണ്ടതിന്നു നൊക്കി കൊൾ്വിൻ എന്നു കല്പിച്ചു-രൂത്ത വീട്ടിൽ വന്നു അവസ്ഥ
യെ അറിയിച്ചപ്പൊൾ നവുമി ആയാൾ നമ്മുടെ ചാൎച്ചക്കാരൻ തന്നെ അവൻ
ജീവിക്കുന്നവൎക്കും മരിച്ചവൎക്കും കാട്ടിയ ദയ ദൈവം ഒൎത്തു അവനെ അനു
ഗ്രഹിക്കട്ടെ എന്നു പറഞ്ഞതല്ലാതെ അനന്തര വിവാഹത്തിന്നു യൊഗ്യത ഉണ്ടു
എന്നറിയിച്ചു-മൎയ്യാദ പൊലെ രൂത്ത അവനെ ചെന്നു കണ്ടു കാൎയ്യം പറ
ഞ്ഞാറെ അവൻ പ്രസാദിച്ചു അവളെ വിവാഹംകഴിച്ചു-അല്പ കാലം കഴിഞ്ഞ
ശെഷം അവൎക്ക ഒരു പുത്രൻ ജനിച്ചു അവന്നു ഒബെദ് എന്ന പെർ വിളിച്ചു
ഈ ഒബെദ് തന്നെ ദാവിദ് രാജാവിന്റെ മൂത്തഛ്ശൻ ആയിരുന്നു-

൩൪. ഏളിയും ശമുവെലും.

നായകന്മാരുടെ ശെഷം മഹാചാൎയ്യനായ എളി ഇസ്രയെലിൽ ൪൦ വൎഷത്തൊ
ളം രാജ്യകാൎയ്യങ്ങളെ വിചാരിച്ചു നടത്തി-ഉത്സവങ്ങളെ കൊണ്ടാടി ബലികളെ
കഴിപ്പാൻ ഇസ്രയെല്യർ സാക്ഷികൂടാരം സ്ഥാപിച്ചിരിക്കുന്ന ശിലൊവിൽ വന്ന
സമയത്ത എല്ക്കാനാവിന്റെ ഭാൎയ്യയായ ഹന്നാ താൻ മച്ചിയായതിനാൽ ദുഃ
ഖിച്ചു സാക്ഷികൂടാരത്തിന്റെ പ്രാകാരത്തിൽ മുട്ടുകുത്തി കരഞ്ഞു പ്രാൎത്ഥിച്ചു
സൈന്യങ്ങളുടെ യഹൊവയെ എന്റെ സങ്കടം നൊക്കി വിചാരിച്ചു ഒരു മകനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/60&oldid=189513" എന്ന താളിൽനിന്ന് ശേഖരിച്ചത്