താൾ:CiXIV128a 1.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

എന്നു നീ പറഞ്ഞുവല്ലൊ എന്നു പ്രാൎത്ഥിച്ചു-പിന്നെ എസാവിനെ പ്രസാ
ദിപ്പിപ്പാൻ കൂട്ടങ്ങളിൽ നിന്നു വിശെഷമുള്ള ഒട്ടകങ്ങളെയും മറ്റും എ
ടുത്തു സമ്മാനമായി മുമ്പെ അയച്ചു രാത്രിയിൽ ഭാൎയ്യാപുത്രാദികളെ യാ
ബൊക്ക എന്ന പുഴകടത്തി താൻ തന്നെ ഇക്കരപാൎത്തു അപ്പൊൾ ഒരു പു
രുഷൻ ഉദയമാകുവൊളം അവനൊടു പൊരുതു ജയിക്കായ്ക കൊണ്ടു
ഉഷസ്സുവന്നു എന്നെ വിട്ടയക്ക എന്നു പറഞ്ഞപ്പൊൾ അനുഗ്രഹിച്ചല്ലാതെ
അയക്കയില്ല എന്നു പറഞ്ഞാറെ അവന്റെ പെർ ചൊദിച്ചറിഞ്ഞു
ഇത്രമെൽ നിന്റെ പെർ യാക്കൊബ്‌എന്നല്ല ദൈവത്തൊടും മനുഷ്യ
രൊടും പൊരുതു ജയിച്ചതിനാൽ ഇസ്രയെൽ എന്നു തന്നെ എന്നു പറ
ഞ്ഞു-അതിന്റെശെഷംഎസാവുംതന്റെആളുകളൊടുകൂടെ വരുന്ന
തു കണ്ടിട്ടു യാക്കൊബ്‌ ചെരുന്നത്‌വരെ ഏഴുവട്ടം കുമ്പിട്ടപ്പൊൾ എസാ
വു ഒടി വന്നു അവനെ എഴുനീല്പിച്ചു ആലിംഗനം ചെയ്തു ചുംബിച്ചു
ഇരുവരും കരഞ്ഞു-പിന്നെ ഭാൎയ്യമാരും മക്കളും വന്നു വണങ്ങി അവൻ
അവസ്ഥ എല്ലാം ചൊദിച്ചറിഞ്ഞു മുമ്പെ അയച്ച സമ്മാനങ്ങളെ വിരൊ
ധിച്ചപ്പൊൾ യാക്കൊബ്‌എടുക്കെണം എന്നു അപെക്ഷിച്ചു നിൎബ്ബന്ധി
ച്ചു എസാവു സമ്മതിച്ചു വാങ്ങിയതിന്റെ ശെഷം സ്വദെശത്തെക്കതിരി
ച്ചു പൊയി യാക്കൊബും കുഡുംബത്തൊടു കൂട പുറപ്പെട്ടു കനാനിൽ
അഛ്ശന്റെ അരികെ എത്തുകയും ചെയ്തു-

൧൫ യൊസെഫിനെ വിറ്റത്

മെസൊപതാമ്യയിൽ യാക്കൊബിന്നു ജനിച്ച പുത്രന്മാരിൽ യൊസെ
ഫ തന്നെ ഇളയവൻ എല്ലാവരുടെ അനുജനായ ബന്യമീൻ കനാൻ
ദെശത്തു ജനിച്ചു-അഛ്ശൻ യൊസെഫിൽ അധികം പ്രിയം വെച്ചു
ഒരു നല്ല അങ്കിയെ ഉണ്ടാക്കിച്ചു കൊടുത്തത്‌കൊണ്ടു ജ്യെഷ്ഠന്മാർ അ
സൂയപ്പെട്ടു വൈരം ഭാവിച്ചിരിക്കുന്ന സമയം അവൻ‌ അവരൊടു
നാം കറ്റകെട്ടി കൊണ്ടു ഇരിക്കുമ്പൊൾ നടുവിൽ നിവിൎന്നു നിന്ന എ
ന്റെ കറ്റ നിങ്ങളുടെ കറ്റകൾ ചുറ്റും നിന്നു വണങ്ങി എന്നു താൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/27&oldid=189444" എന്ന താളിൽനിന്ന് ശേഖരിച്ചത്