താൾ:CiXIV128-2.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൨ —

അവനെ അറിഞ്ഞ പ്രകാരവും വിവരമായി പറക
യും ചെയ്തു.

അനന്തരം ശിഷ്യന്മാർ യഹൂദരിലെ ഭയം നിമി
ത്തം വാതിലുകളെ പൂട്ടിയപ്പോൾ, യേശു വന്നു മ
ദ്ധ്യെ നിന്നു നിങ്ങൾക്ക് സമാധാനം ഭവിക്കട്ടെ എ
ന്നു പറഞ്ഞു: അവർ ഒരു ഭൂതത്തെ കൺറ്റു എന്ന്നി
രൂപിച്ചു ഭയപ്പെട്ടാറെ, അവൻ നിങ്ങൾ എന്തിന്ന്
ചഞ്ചലപ്പെടുന്നു നിങ്ങളുടെ ഹൃദയങ്ങളിൽ സംശയം
തോന്നുന്നത് എന്തു? ഞാൻ തന്നെ ആകുന്നു എ
ന്റെ കൈകാലുകളെ നോക്കി എന്നെ തൊട്ടറിവിൻ!
എങ്കൽ കാണുന്ന പ്രകാരം ഒരു ഭൂതത്തിന്നു മാംസാ
സ്ഥികളില്ലല്ലൊ എന്നതു കേട്ടു അവർ കൎത്താവിനെ
കണ്ടിട്ടു സന്തോഷിച്ചു. പിന്നെയും ഭ്രമവും സംശ
യവും ജനിച്ചാറെ, അവൻ ആഹാരം വല്ലതും ഉണ്ടൊ
എന്നു ചോദിച്ചപ്പൊൾ, അവർ വറുത്ത മീനും തേ
ങ്കട്ടയും കൊടുത്തു അവൻ വാങ്ങി അവർ കാണ്കെ
ഭക്ഷിക്കയും ചെയ്തു.

൩൮. യേശു തോമെക്കും
ഗനെസരത്ത സരസ്സിന്റെ അരികത്തും

പ്രത്യക്ഷനായ്വന്നത്.

യേശു വന്നിരുന്ന സമയം തോമ എന്നവൻ
ശിഷ്യന്മാരോടു കൂട ഇല്ലായ്കയാൽ, അവർ അവനോ
ടു: ഞങ്ങൾ കൎത്താവിനെ കണ്ടു എന്നു പറഞ്ഞാറെ,
അവൻ ഞാൻ അവന്റെ കൈകളിൽ ആണിയുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/104&oldid=182701" എന്ന താളിൽനിന്ന് ശേഖരിച്ചത്