— ൧൦൧ —
മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടതാകുന്നുവല്ലൊ
എന്ന് ചൊല്ലി, മോശ മുതലായ സകല പ്രവാചക
രുടെ എഴുത്തുകളിൽ തന്നെ കുറിച്ചു പറഞ്ഞതിനെ
തെളിയിച്ചറിയിച്ചു. അവർ പോകുന്ന ഗ്രാമത്തിന്നു
സമീപിച്ചപ്പൊൾ, അവൻ അപ്പുറം പോകേണ്ടുന്ന
ഭാവം നടിച്ചാറെ, അവർ സന്ധ്യയായല്ലൊ നേരവും
അസ്തമിപ്പാറായി, ഞങ്ങളോടു കൂട പാൎക്ക എന്ന് വള
രെ അപേക്ഷിച്ചശേഷം, അവൻ പാൎപ്പാനായി,
അകത്തു ചെന്നു; അവരോടു കൂട പന്തിയിലിരുന്നു,
അപ്പമെടുത്തു വാഴ്ത്തി നുറുക്കി അവൎക്ക് കൊടുത്തതി
നാൽ അവനെ അറിഞ്ഞപ്പൊൾ, അവൻ ക്ഷണ
ത്തിൽ അപ്രത്യക്ഷനായി, പിന്നെ അവർ വഴിയിൽ
വെച്ചു അവൻ നമ്മ്പ്പ്ടു സംസാരിച്ചു വേദവാക്യ
ങ്ങളെ തെളിയിച്ചതിൽ നമ്മുടെ ഹൃദയം ജ്വലിച്ചിരു
ന്നില്ലയൊ എന്നു പറഞ്ഞു എഴുനീറ്റു യരുശലേമി
ലേക്ക് മടങ്ങിപ്പോയി. ശിഴ്യന്മാരെയും അവനോടു
ചേൎന്നവരെയും കണ്ടു കൎത്താവ് ഉയിൎത്തെഴുനീറ്റു
ശീമൊനു പ്രത്യക്ഷനായി എന്നു വഴിയിൽ സംഭ
വിച്ചതും അപ്പം നുറുക്കി വാഴ്ത്തിയപ്പൊൾ, തങ്ങൾ