താൾ:CiXIV125a.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ധിപ്പിച്ചു തരുന്നുണ്ടു എന്നു സമയം ചെയ്തു— അവിടെനിന്നു പുറപ്പെട്ടു പൊകുന്ന വഴിക്ക ൭ പശുക്ക
ൾ ചത്തു കിടക്കുന്നു— അതിൽ ഒരു പശുവിന്റെ അണയത്തു (൧൪) കഴുക്കൾ ഇരുന്നിരുന്നു മറ്റൊ
ന്നിനെയും തൊട്ടതില്ല– തമ്പ്രാക്കൾ ആയതു കണ്ടാറെ„ ഹെ കഴുകളെ ൭ പശു ചത്തുകിടക്കുന്നതിൽആ
റിനെയും നിങ്ങൾ തൊടാതെ ഇരിപ്പാൻ എന്തൊരു സംഗതി ആകുന്നു” എന്നു ചൊതിച്ചാറെ ഒരു
മുടകാലൻ പൂവൻ കഴുവ ചിറകു തട്ടികുടഞ്ഞ ഒരു തൂവൽ (കൊത്തി) എടുത്തു കൊടുത്തു— അതുകൈ
യിൽ എടുത്തു ൟ പശുക്കളെ നൊക്കിയാരെ അവറ്റിൽ ഒന്നിനെ മാത്രമെ പശുജന്മം പി
റന്നിട്ടുള്ളു മറ്റെല്ലാം ഒരൊ മൃഗങ്ങളെ ജന്മമായി കണ്ടു ഇരിവർ എറാടിമാരെയും (നമ്പിയാ
രെയും) മനുഷ്യജന്മമായ്ക്കണ്ടു— ആ തൂവൽ തമ്പ്രാക്കൾ നമ്പ്യാരുടെ കയ്യിൽ കൊടുത്തു അതിന്റെ
ഉപദെശവും തിരിച്ചു കൊടുത്തു— എറാടിമാരും നമ്പിയാരും തമ്പ്രാക്കളുടെ കാക്കൽ നമസ്കരിച്ച
അനുഗ്രഹവും വാങ്ങി— (അതു ഹെതുവായിട്ട ഇന്നും ആഴുവാഞ്ചെരി തമ്പ്രാക്കളെ കണ്ടാൽ കുന്നല
കൊനാതിരി രാജാവു തൃക്കൈ കൂപ്പെണം)— അവിടനിന്നു പുറപ്പെട്ട തൃക്കാരിയൂർ അടിയന്തര
സഭയിൽ ചെന്നു വന്ദിച്ചു„ (ഞങ്ങളെ) ചൊല്ലിവിട്ട കാൎയ്യം എന്ത എന്നു ബ്ര?രൊടും ചെ.പെരുമാളൊ
ടും ചൊദിച്ചാറെ„ ആനകുണ്ടി കൃഷ്ണരായർ മലയാളം അടക്കുവാൻ സന്നാഹത്തൊടും കൂടി പടെ
ക്ക വന്നിരിക്കുന്നു— അതിന്നു ൧൭ നാട്ടിലുള്ള പുരുഷാരത്തെയും എത്തിച്ചു പാൎപ്പിച്ചിരിക്കുന്നു അ
വരുമായി ഒക്കത്തക്ക ചെന്നു പട ജയിച്ചു പൊരെണം” എന്നരുളിചെയ്തപ്പൊൾ— അങ്ങിനെ ത
ന്നെ എന്നു സമ്മതിച്ചു സഭയും വന്ദിച്ചു പൊന്നു— [ചെ. പെ. ഭഗവാനെ സെവിച്ചിരിക്കും കാലം അ
ൎക്കവംശത്തിങ്കൽ ജനിച്ച സാമന്തരിൽ പൂന്തുറ എന്നഭിമാനവീരന്മാരായ സാമന്തർ ഇരിവരും
കൂടി രാമെശ്വരത്ത ചെന്നുസെതു സ്നാനവും ചെയ്തു കാശിക്കു പൊകുന്ന വഴിയിൽ ശ്രീനാവാക്ഷെത്ര
ത്തിങ്കൽ ചെന്നു— അവിടെ ഇരിക്കുമ്പൊൾ തൊലൻ എന്ന പ്രസിദ്ധനായി പെരുമാളുടെ ഇഷ്ട
മന്ത്രിയായിരിക്കുന്ന ബ്രാഹ്മണർ വഴിപൊക്കരായി വന്ന സാമന്തരൊടു ഒരൊ വിശെഷങ്ങൾപ
റഞ്ഞിരിക്കുന്നതിന്റെ ഇടയിൽ— രായർ മലയാളം അടക്കുവാൻ കൊട്ടയിട്ട പ്രകാരവും ചെ.
പെ. യുദ്ധത്തിൽ മടങ്ങിയ പ്രകാരവും പറഞ്ഞപ്പൊൾ മാനവിക്രമന്റെ സത്യംകൊണ്ടും ശീ
ലത്വം കൊണ്ടും വളരെ പ്രസാദിച്ചു— പിന്നെ ബ്ര?രും പെ.ളും വെള്ളത്തിൽ എറിയതിന്റെ
ശെഷം രായരൊട ജയിപ്പാൻ പൊകുന്ന പ്രകാരം കല്പിക്കകൊണ്ട അവരൊടു പറഞ്ഞാറെ സാ
മന്തർ ഇരിവരും കൂടി നിരൂപിച്ചു ഞങ്ങളെ കൂടെ അയച്ചാൽ യുദ്ധം ചെയ്തു രായരുടെ കൊട്ട
ഇളക്കാം എന്ന ബ്ര?രൊട പറകയും ചെയ്തു— അപ്രകാരം പെരുമാളെയും ഉണൎത്തീച്ചതിന്റെ ശെ
ഷം ഇരിവരെയും കൂട്ടികൊണ്ടു വന്നു ബഹുമാനിച്ചിരുന്നി പല ദിവസവും അന്യൊന്യ വിശ്വാ
സത്തിന്നായ്ക്കൊണ്ടും ബുദ്ധിശക്തികളും പരാക്രമങ്ങളും പരിക്ഷിച്ചെടത്ത— സാമന്തർ യുദ്ധ
കൌശലത്തിങ്കൽ ശക്തന്മാർ എന്നറിഞ്ഞിട്ട കാലതാമസം കൂടാതെ പുരുഷാരത്തെ വരു
ത്തി യൊഗം തികച്ചു കൂട്ടി— പെരുമാളും തന്റെ പടനായകന്മാർ ൧൨൦ പെരും അവരൊട കൂടി ഒ
മ്പതുനൂറായിരം ചെകവരും കാരായ്മയായിരിക്കുന്ന ഈ ശരീരം അനിത്യം എന്നുറച്ചു സാമന്ത
രൊടും കൂടി കണക്ക എഴുതുവാൻ തക്കവണ്ണം കീഴൂർ ഉണ്ണിക്കുമാരമെന്നെനെയും വരക്കൽ—ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/28&oldid=186937" എന്ന താളിൽനിന്ന് ശേഖരിച്ചത്