താൾ:CiXIV125a.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ലയാളം അടക്കുവാൻ തക്കവണ്ണം പടകൂട്ടുകെയല്ലൊ ചെയ്തതു—


[ശെഷം ബ്രാഹ്മണർ ചൊഴമണ്ഡലത്തിങ്കൽ ചെന്നു ചെരമാൻ എന്ന രാജാവിനെകൂട്ടികൊ
ണ്ടുവന്നു പട്ടാഭിഷെകം ചെയ്തു ൧൨ ആണ്ടു നാടു രക്ഷിച്ച ശെഷം— കലിയുഗത്തിന്റെ ആരം
ഭം വൎദ്ധിക്കകൊണ്ടു ബ്ര?രും അവിടെ പെട്ടപ്രജകളും രണ്ടു പക്ഷമായി വിവാദിച്ചു ചെ. പെ.ളു
ടെ ഗുണങ്ങൾ കൊണ്ടു ശ്രീ പരശുരാമൻ അരുളി ചെയ്ക മൎയ്യാദയെഉപെക്ഷിച്ചു പിന്നെയും ചെ.
പെ. തന്നെ കെരളം രക്ഷിപ്പാന്തക്കവണ്ണം അനുവദിക്കുകയുംചെയ്തു— പരശുരാമമൎയ്യാദയെ
ഉപെക്ഷിക്കകൊണ്ട ൬൪ ഗ്രാമവും ഒന്നിച്ചു കൂടാതെ പൊകയും ചെയ്തു— അങ്ങിനെ ചെ. പെ.
രക്ഷിക്കും കാലം പാണ്ടിരാജാവായിരിക്കും രായർ ഒപ്പം (?) രക്ഷിക്കെണ്ടുന്ന മലയാളം ചൊഴ
മണ്ഡലരാജാവ അടക്കുക എന്നും വെച്ചാൽ കെരളം പാതി ഇങ്ങടക്കെണം എന്നും കല്പിച്ചു—
ആനമല കയറി കാനത്തിൽ കിഴിഞ്ഞു കൊട്ട ഇട്ടുറപ്പിക്കയും ചെയ്തു—അപ്രകാരം ചെ. പെ.
കെട്ടശെഷം കെരളത്തിലുള്ള തന്റെ ചെകവന്മാരെ എല്ലാവരെയും അതിൽ പ്രധാനപ്പെ
ട്ട പടനായകന്മാരെയും തൃക്കടമതിലകത്ത വരുത്തി യൊഗം തികച്ചു തരവൂർ നാട്ടിൽ എഴുന്നെ
ള്ളി രായരുടെ കൊട്ടകളയെണം എന്നു കല്പിച്ചു- പലപ്രകാരം പ്രയത്നം ചെയ്തിട്ടും രായരു
ടെ കൊട്ട കളവാൻ സംഗതി വന്നതുമില്ല ചെ. പെ. ക്ലെശിപ്പൂതും ചെയ്തു]

അനന്തരം ബ്ര?രും പെ?ളും തൃക്കാരിയൂർ പൊന്മാടത്തിങ്കീഴിൽ [ശ്രീ നാവാക്ഷെത്രത്തിൽ]
അടിയന്തരസഭയിന്ന നിരൂപിച്ച ൧൭ നാട്ടിലുള്ള പുരുഷാരത്തെ എത്തിച്ചു (പടയിൽ ജയി
പ്പാന്തക്കവണ്ണമുള്ള ൟശ്വരസെവകളും ചെയ്യിപ്പിച്ചു കൊണ്ടു) ദിഗ്വിജയം ഉണ്ടായിട്ടാരു
ള്ളു എന്ന അന‌്വെഷിച്ച ശെഷം (ക്ഷത്രീയസ്ത്രീയുടെ മകനായ കരിപ്പത്തു കൊവിലകത്ത ഉ
ദയവൎമ്മൻ എന്ന തമ്പുരാന്നു ദിഗ്ജയം ഉണ്ടെന്നു കണ്ടു) പൂന്തുറയിൽ മാനിച്ചൻ എന്നും
വിക്കിരൻ (-വിക്രമൻ) എന്നും ഇരിവർ എറാടിമാർ (രണ്ടു എറാടികിടാങ്ങൾ) അവരെ
കൂട്ടി കൊണ്ടു പൊന്നാൽ പട ജയിക്കും എന്നു കണ്ടു— കൂട്ടി കൊണ്ടു പൊരുവാൻ ആൎയ്യ ബ്ര?-
രുടെ കൈയിൽ അടയാളം എഴുതി അയക്കയും ചെയ്തു— അവർ പൂന്തുറയിൽ ചെന്ന അ
ന‌്വെഷിച്ചാറെ എഴുത്തു പള്ളിയിൽ എന്നു കെട്ടു— അവിടെ ചെന്നു കണ്ടു ഇരിവർ എറാ
ടിമാരെയും എഴുതിക്കും എഴുത്തച്ശൻ തൊടുവ(വി)ക്കളത്ത ഉണ്ണിക്കുമാരനമ്പിയാരെയും ക
ണ്ടു എഴുതി വിട്ട അടയാളവും കൊടുത്തു അവസ്തയും പറഞ്ഞു— അത: എല്ലാവരും കൂടി
പൊരുമ്പൊൾ വെഞ്ചാലപറമ്പത്ത പെരാലനടക്കാവിൽ കാഞ്ഞിരത്തിൻ ചുവട്ടിൽ കു
ടയും മലൎത്തി വെച്ചു കിഴക്കൊട്ട തിരിഞ്ഞിരിക്കുന്ന ആഴുവാഞ്ചെരി തമ്പ്രാക്കളും അവിടത്തെ
ദിഗ്വാര നമ്പൂതിരിയും (?ശിഷ്യക്കളും) കണ്ടു നമസ്കരിച്ചാറെ— അവരൊട ചൊതിച്ചുതമ്പ്രാക്ക
ൾ„ നിങ്ങൾ എവിടെ പൊകുന്നു” എന്നു കെട്ടവാറെ എഴുത്തച്ശൻ „അടിയങ്ങൾ തൃക്കാരിയൂർ അ
ടിയന്തരസഭയിന്നു അയച്ച ആൎയ്യബ്രാഹ്മണരൊട കൂടി അവിടെക്കവിട കൊള്ളുന്നു”—എന്ന
തു കെട്ടു തമ്പ്രാക്കളും„ ഞങ്ങളും അവിടെക്ക തന്നെ പുറപ്പെട്ടു” എന്നു പറഞ്ഞ ദണ്ഡനമസ്കാരം
ചെയ്തപ്പൊൾ പ്രസാദിച്ചു„ (നിരുൾ്ക്ക മെലാൽ നന്മ വരുവുതാക) നിങ്ങൾ പൊകുന്ന കാൎയ്യം സാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/27&oldid=186936" എന്ന താളിൽനിന്ന് ശേഖരിച്ചത്