താൾ:CiXIV125.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൮൮ –

ങ്ങൾ ഇരുവരും ഇവിടെ ഇരിക്കേണ്ടാ. നീ വല്ല ദ്വീ
പാന്തരത്തിങ്കൽ പോയി, നിന്റേടം കഴിക്കേ അത്ര
നിണക്ക് നല്ലതു. അതിന്നു നിണക്ക് പൊറുപ്പാൻ മാ
ത്രം പൊന്നു തരുന്നുണ്ടു എന്നു പറഞ്ഞു, ഒരു കപ്പ
ലിൽ പിടിപ്പതു ദ്രവ്യം കൊടുത്തു അവനെ അയച്ചു.
അവൻ അനേകം രാജ്യങ്ങളിൽ ചെന്നു, അവിടവിടെ
വാഴും രാജാക്കന്മാരെ കണ്ടു, തിരുമുല്ക്കാഴ്ച വെച്ചാൻ.
അതോ എന്തെല്ലാം കാഴ്ചവെച്ച് : അച്ചാറു പൂചി
പെട്ടിയിൽ പൊന്നും വെച്ചടച്ചു, അച്ചാറെന്നു പറ
ഞ്ഞ് വെക്കും. അങ്ങിനെ വെപ്പാൻ കാരണം: അവ
രവരുടെ നേരും നേരുകേടും തിരിച്ചറിഞ്ഞ് വിശ്വ
സിപ്പാനായിട്ട് (നേരുള്ളിടത്ത് തനിക്കിരിപ്പാൻ) അ
വരവരെ പരീക്ഷിപ്പാൻ തന്നെ ഇങ്ങിനെ വെച്ചു ക
ണ്ടതു. രാജാക്കൾ ആരും അതിന്റെ നേർ പറഞ്ഞി
ല്ല. പിന്നെ പൂന്തുറക്കോനെ കണ്ടു വെച്ചവാറെ, പറ
ഞ്ഞു: ഇതാ ഇതു നിന്നോടു പകൎന്നു പോയി; ഇത
ച്ചാറല്ല, സ്വർണ്ണം (ആകുന്നു) "എന്നു പറഞ്ഞവാറെ
വിശ്വസിപ്പാൻ നന്നു" എന്നവന്നു ബോധിക്കയും
ചെയ്തു. ഇങ്ങിനെ കോഴിക്കോട്ട് കോയ (കൊശ)
വന്ന പ്രകാരം. —ഒരു നാൾ വില്വമംഗലത്തു ശിവാ
ങ്ങൾ (ശിവമയന്മാർ) വടക്ക് നിന്നു രാമേശ്വരത്തി
ന്നാമാറ് എഴുന്നെള്ളുമ്പോൾ, കോഴിക്കോട്ട് തളിയിൽ
പൂന്തുറക്കോൻ തന്റെ വൎത്തമാനം കേൾപ്പിച്ച നേരം
ശിവാങ്ങൾ അരുളിച്ചെയ്തു, "ഈ സ്ഥലത്തിന്നും ഈ
സ്വരൂപത്തിന്നും വരുന്നോർ അനൎത്ഥം പോവാനാ
യ്ക്കൊണ്ട് ദാനധൎമ്മാദികളും ഈശ്വരസേവകളും ചെ
യ്യിപ്പിക്കയും വേണം"; എന്നാറെ, "അതോ എങ്ങി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/92&oldid=185822" എന്ന താളിൽനിന്ന് ശേഖരിച്ചത്