താൾ:CiXIV125.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൭൦ –

നാടും കൂടിയ നടുവിൽ ഐങ്കാതം വഴിനാടു പന്തളം
രാജാവിന്നും കൊടുത്തു. പറപ്പൂസ്വരൂപം, വെട്ടത്ത്രൂ
സ്വരൂപം കായങ്കുളത്ത് ചേറായി സ്വരൂപവും മ
റ്റും കല്പിച്ചു). (ഒടുക്കം മഹാമഖവേല ആചരിച്ചു
നടത്തുവാൻ വള്ളുവക്കോനാതിരി രാജാവിനു തിരു
നാവായി മണൽപുറവും നാടും ൧0000 നായരും ക
ല്പിച്ചു കൊടുത്തു. ആറങ്ങാട്ടു (ആൎങ്ങൊട്ടൂർ) സ്വരൂപം
എന്നരുളി ചെയ്തു, സ്വരൂപം രക്ഷിപ്പാൻ ചൊവ്വരക്കൂ
റ്റിൽ തിരുമാനാംകുന്നത്ത് ഭഗവതിയെ സ്ഥാനപര
ദേവതയാക്കി കല്പിക്കുകയും ചെയ്തു). —ഇങ്ങനെ ൧൭
നാടും ൧൮ രാജാക്കന്മാൎക്ക് കൊടുത്തു, ൧൮ ആചാരവും
കല്പിച്ചു. പന്നിയൂരും ചോവരവും ൨ കൂറും (പരവുകൂ
റും ഇങ്ങിനെ മൂന്നു) ഭാട്ടപ്രഭാകരവ്യാകരണം ഈ മൂ
ന്നു കൂറ്റിൽ ആറാറു (൧൮) സംഘവും അവൎക്കു കല്പി
ച്ചു. (അതിന്റെ പേരുകൾ ഭാട്ടകൂറ്റിൽ: നെന്മിനി
ചോവരം, ആട്ടിചുണ്ട, നാട്ടി ഇങ്ങിനെ ആറും, പ്ര
ഭാകരകൂറ്റിൽ: പാലവാക്ക, വിതിവെള്ളം, തിട്ടുചാഴി
ഇതാറും, വ്യാകരണകൂറ്റിൽ: തത്തവെഴുവും, വല്ലുക
ണ്ട, ഇതാറും ഇങ്ങിനെ ൧൮ സംഘം) ഓരൊരുത്ത
നെ ഓരോരു നാട്ടിൽ വാഴ്ച ചെയ്തു ചേരമാൻ പെരു
മാൾ എന്ന രാജാവ്.

പെരുമാൾ രാജ്യം അംശിച്ചു കൊടുത്തു കഴിഞ്ഞു
എന്നും മക്കത്ത് അശുവിന്നു പുറപ്പാടായെന്നും കേട്ടു
പൂന്തുറക്കോനും (ഇരിവർ ഏറാടിമാരും) [മാനിച്ചൻ
കൃഷ്ണരായരോട് പട ഏറ്റു മരിച്ചു എന്നു കേട്ടിരിക്കു
ന്നു. മങ്ങാട്ടുണ്ണിക്കുമാരമേനോനും (തൃക്കാരിയൂർ ചിത്ര
കൂടത്തിൽ) ചെന്നു പെരുമാളെ കാണുംപോഴെക്ക്, രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/74&oldid=185804" എന്ന താളിൽനിന്ന് ശേഖരിച്ചത്