താൾ:CiXIV125.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൭൧ –

ജ്യം വേണ്ടപ്പെട്ട ജനങ്ങൾക്ക് പകുത്തു കൊടുത്തു പോ
യല്ലോ, ഇനി എന്തു വേണ്ടതു എന്നു വിചാരിച്ചു, "ഇ
നി കോഴി കൂക്കുന്ന ദേശവും ചുള്ളിക്കാടും ഉണ്ടു. അ
തു നിങ്ങൾക്ക് തരാം (നിങ്ങൾ കുറഞ്ഞൊന്നു മുമ്പെ വ
ന്നില്ലല്ലോ) എന്നു പെരുമാൾ അരുളിച്ചെയ്താറെ, അ
തു മതി എന്നു നിശ്ചയിച്ചതിന്റെ ശേഷം ചേരമാൻ
പെരുമാൾ (വള്ളുവക്കോനാതിരിയെ കൂട നിൎത്തി പൊ
ൻശംഖിൽ വെള്ളം പകൎന്നു ശേഷിപ്പുണ്ടായിരുന്ന
കോഴിക്കോടും ചുള്ളിക്കാടും ആനക്കോലാൽ മുക്കോൽ
വഴിയും (കാതിയാർ മുതലായ ജോനകരേയും മക്ക
ത്തേ കപ്പൽ ഓടിപ്പാനും മാമാങ്ങവേല പാലിപ്പാ
നും വാളും വാളിൻ (മുന)മേൽ നീരും പകൎന്നു കൊ
ടുത്തു. "നിങ്ങൾ ചത്തും കൊന്നും അടക്കി കൊൾക"
എന്നാജ്ഞയും "ഈ മനനാട്ടിൽ മുഴുവനും ഞാന്നീയാ
യിട്ടു മേൽകോയ്മ സ്ഥാനം നടത്തിക്കൊൾക" എന്ന
നുജ്ഞയും കൊടുത്ത ശേഷം, കൈനിറയെ വാങ്ങി പൂ
ന്തുറകോനാതിരിരാജാവു വഴിഞ്ഞ നീർ മുമ്പിനാൽ
കുടിച്ചു കൊണ്ടാൻ തൊടുവിക്കളത്ത് ഉണ്ണിക്കുമാരന
മ്പിയാർ, അന്നേരം പെരുമാൾ തിരുനാവാൽ മങ്ങാ
ട്ടുരാരിച്ചമേനോൻ എന്നും കുന്നല കോനാതിരി
ക്ക് ഇളങ്കൂറ് നമ്പിയാതിരി തിരുമുല്പാടെന്നും അരു
ളിചെയ്തു. അന്നു പരമധാനിയും (—വതാനി) പ
ള്ളിമാറടിയും വെങ്കൊറ്റക്കുടപിടിപ്പിക്ക, വെള്ളിക്കാ
ളം വിളിപ്പിക്ക, ആലവട്ടം വെഞ്ചാമരം വീശിക്ക, ക
ള്ളരെയും ദുഷ്ടരെയും ശിക്ഷിക്ക, പശുവെയും ബ്രാ
ഹ്മണരെയും ആനന്ദിപ്പിക്ക, പെണ്ണുംപിള്ളയും ര
ക്ഷിക്ക, നാട്ടടക്കവും ൧൮ ആചാരവും കുത്തുവിളക്ക്,

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/75&oldid=185805" എന്ന താളിൽനിന്ന് ശേഖരിച്ചത്