--- 2 ----
സംഘത്തിൽ പ്രധാനസ്ഥാനം അങ്ങേയ്ക്കു തന്നിട്ടാ ണല്ലോ നിർവ്വാണപദത്തെ പ്രാപിച്ചത്. അങ്ങനെ യിരിക്കെ ഞങ്ങളുടെ മനോവ്യകുലതയെ തീർത്തുര ക്ഷിക്കേണ്ടുന്ന ബാദ്ധ്യസ്ഥൻ അങ്ങുന്നാണെന്നു നി ർവ്വിവാദമല്ലേ? അതുകൊണ്ട് ഞങ്ങളുടെ ഹൃദ്രോഗശ മനത്തിനായി, കാരുണ്യവാരിധിയായ ബുദ്ധഭഗവാ ന്റെ ദിവ്യചരിത്രാമൃതത്തെ കീർത്തിക്കുക. അതു കേ ട്ടാൽ ഞങ്ങളുടെ മനോവ്യഥയ്ക്കു ശമനമുണ്ടാവുന്ന താണ്. ഇങ്ങനെ ബുദ്ധശിഷ്യന്മാർ പറഞ്ഞുതുകേ ട്ട, ആനന്ദൻ, തന്റെ വാത്സല്യമേറിയ ഗുരുവിനെ ഭക്തിയോടെ വന്ദിച്ചു, പറയുവാൻ തുടങ്ങി:- 'അ ല്ലയോ സഹോദരന്മാരെ! ആ മഹാത്മാവിന്റെ ദി വ്യചരിത്രങ്ങളെ കീർത്തിക്കാൻ എന്നാൽ അസാദ്ധ്യ മാണെങ്കിലും അദ്ദേഹത്തിന്റെ പൂർണ്ണാനുഗ്രഹത്താ ൽ ഒരുവിധം പറയാം. അദ്ദേഹത്തിന്റെ സ്മരണം സർവ്വഥാ സർവ്വാഭീഷ്ടദായകമാണല്ലോ.
"കുറേ സംവത്സരങ്ങൾക്കു മുൻപ് ബീഹാർ സം
സ്ഥാനത്തിൽ രാജഗൃഹമെന്ന പുരാതനനഗരത്തി ൽ സൽകുലജാതനായി ഒരു ബ്രാഹ്മണനുണ്ടായിരുന്നു.
അദ്ദേഹം നല്ല ഔദാര്യശീലനും, നിയമനിഷ്ഠ
നുമായിരുന്നു. അദ്ദേഹത്തിന്, നാല്പതുലക്ഷം വരാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.