താൾ:Bhashastapadi.Djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പവിഴനിറംപെറുമധരംകൊണ്ടും
വിവശതനൽകും നളിനാക്ഷന്റെ (മടിയിലിരുന്നു...)

ശ്യാമളമായ ശരീരം മുഴുവൻ
കോമളിമാവും ചേരും കോപ്പും
രോമാഞ്ചവുമണിഞ്ഞഴകൊടു വാഴും
രാമാനുജനെ രസിപ്പിച്ചവന്റെ (മടിയിലിരുന്നു...)

ഏഷാജയദേവകവിവരകൃതിയുടെ
ഭാഷാ വിദുഷാം ഭക്തജനാനാം
ഭൂഷണമാകട്ടെ കണ്ഠേ, സുജനം
ദൂഷണം പൊറുക്ക തൊഴുന്നേനനിശം (മടിയിലിരുന്നു...)

ശ്ലോകം

അതിക്രമ്യാപാംഗം ശ്രവണപഥരര്യന്തഗമന-
പ്രയാസേനൈവാക്ഷ്ണോസ്തരളതര ഭാവം ഗമിതയോഃ |
തദാനീം രാഗായാഃ പ്രിയതരസമാലോകസമയേ
പപാത സ്വേദാംഭഃ പ്രകര ഇവ ഹർഷാശ്രു നിവഹഃ ||

ഭജന്ത്യാസ്തല്പാന്തം കൃതകപടകണ്ഡൂതിപിഫിത-
സ്മിതം യാതേ ഗേഹാൽ ബഹിരവഹിതാളീപരിജനേ |
പ്രിയാസ്യം പശ്യന്ത്യാഃ സ്മരസമരസാകൂതസുഭഗം
സലജ്ജാ ലജ്ജാപി വൃഗമദതിദൂരം മൃഗദശഃ ||

ജയശ്രീവിസ്രസ്തൈർമ്മഹിത ഇവ മന്ദാരകുസുമൈഃ
പ്രകീർണ്ണാസൃഗ്വിന്ദുർജ്ജയതി ഭുജദണ്ഡോസുരജിതഃ |
നിജക്രീഡാപീഡാഹത കുവലയാപീഡകരിണോ
രണേ സിന്ദൂരേണ ച്യുതരണമുദാ മുദ്രിത ഇവ ||

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/44&oldid=157256" എന്ന താളിൽനിന്ന് ശേഖരിച്ചത്