താൾ:Bhashastapadi.Djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ന്ദനവും ചന്ദ്രന്റെ വെണ്ണിലാവും
മന്ദനാം മലയമരുത്തും
സന്ദഹിപ്പാ നിവ തീയും കാറ്റും പോലെ
സുന്ദരിയോടണയുന്നു
ഹാ, വിരഹംകൊണ്ടു രാധാ, കൃഷ്ണാ,
വാവിട്ടു കരയുന്നു കാമം
പൂവമ്പന്റെ വമ്പുപേടിച്ചവൾ നിങ്കൽ
ഭാവനയാ മുഴുകുന്നു- (ഹാ)

അദയനനംഗനെയ്യുമമ്പുകൊള്ളാത്തോണം
ഹൃദയേ നിന്നെ രക്ഷിപ്പാൻ
അംബുരുഹദളമാലയെ മുഹുരപി
ധവളനീർ തളിച്ചണിയുന്നു- (ഹാ)

സാ മത്തകാമന്റെ ശരതൽപ്പകൽപ്പമാം
പൂമെത്തയിന്മേലിദാനീം
ശ്രീമത്തമാനിന്നെപ്പുണരുവാൻ വ്രതിനിവ
നാമത്തെ ജപിച്ചിട്ടുശേതേ- (ഹാ)

ചണ്ഡനാം രാഹുവിന്റെ പല്ലുപതിച്ചിട്ടു
ചലദമൃതം ചൊരിഞ്ഞിടും
ചന്ദ്രനെപ്പോലെ കണ്ണീരിനെ വാർക്കുന്ന
വദനത്തെ വഹിക്കുന്നു വാമാ- (ഹാ)

വസ്തുതയാ മാരൻ തന്നെയാം നിന്നെയും
കസ്തൂരികൊണ്ടു മീനത്തേയും
കൈത്തലേ മാവിന്റെ പൂ കണയാക്കീട്ടും
ഭിത്തിമേലെഴുതിത്തൊഴുന്നു- (ഹാ)

തൊഴുമ്പൊളൊക്കെയുമിവളതിനെയുമിരക്കുന്നു
മഴകൊണ്ടൽവർണ്ണാ നമസ്കാരം
പിഴച്ചാലും ത്യജിക്കല്ലേ പീയുഷനിധിയു-
മെഴുന്നുവന്നെന്നെ വെണ്ണീരാക്കും (?)- (ഹാ)

ധ്യാനലയം കൊണ്ടഗ്രഭുവി ത്വാ-
മാനയിച്ചീടുന്നു നിർത്തീടുന്നു
മാനിനി വിലപിക്കുന്നു ഹസിക്കുന്നു
മനസി വിഷാദിക്കുന്നു- (ഹാ)

ശ്രീജയദേവനാം കവിയാൽ കഥിതം
ശ്രീജയദമിദം ഗേയം
രാജതി രാധാസഖിയുടെ വചനം
രാജർഷീശ്വരനാലും. (?)- (ഹാ)

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/17&oldid=157226" എന്ന താളിൽനിന്ന് ശേഖരിച്ചത്