താൾ:Bhashabharatham Vol1.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

328
അതികോപം സഹിക്കുന്നോനതിവാക്കു പൊറുക്കുവോൻ
തപിപ്പിച്ചാൽ തപിക്കാത്തോനരവന്നർത്ഥമൊക്കുവേ. 5

ഇളയ്ക്കാതൊരു നൂററാണ്ടു മാസംതോറും യജിപ്പവൻ
ആരിലുംല ക്രോധമേലാത്തോ, നിതിലക്രോധനൻ മഹാൻ. 6

ബാലന്മാരും ബാലകളും കലഹിക്കുമാബുദ്ധികൾ
വിദ്ധ്വാനതില്ല മററേറവരറിയില്ലാ ബലാബലം. 7

ദേവയാനി പറഞ്ഞു
ഞാൻ ബാലയെങ്കിലും താത, ധർമ്മഭേദമറിഞ്ഞീടും
അക്രോധവാദങ്ങളിലുമോർക്കുന്നുണ്ടു ബലാബലം. 8

ശിഷ്യന്റെ വൃത്തി വിട്ടോരു ശിഷ്യനിൽ ക്ഷമ ചെയ്യൊലാ
വൃത്തിത്തെററുള്ള പേരൊത്തു പാർത്തീടാൻ തൃപ്തിയില്ലമേ. 9

വൃത്താഭിജാത്യാദികളാൽ പേർത്തും നിന്ദ തുടങ്ങിയാൽ
ആപ്പാപന്മാരൊത്തു വാഴാ കെല്പിൽ ശ്രേയോർത്ഥി പണ്ഢിതൻ
യോഗ്യസാധുക്കളോടൊത്തേ പാർക്കാവൂ പാർപ്പതുത്തമം. 11

കടുത്ത ദുർവാക്കെന്നോടാ വൃഷപർവ്വജ ചൊന്നതും
അഗ്നിക്കരണിപോലുണ്ടു കടയുന്നു മനസ്സു മേ; 12

ഇതിലും ദുഷ്കരം മുപ്പാരതിലില്ലോർക്കിലൊന്നുമേ.
നിശ്രീകനായ് സപത്നശ്രീ‌യാശ്രയിച്ചാർക്കു ജീവനം, 13

അവന്നു മരണം നല്ലുവെന്നല്ലോ യോഗ്യർ ചെല്ലുവോർ.

====80.ദേവയാനീപ്രീണനം====

മകളുടെ നിർബന്ധനത്തിനു കീഴ്‌പ്പെട്ട ശുക്രൻ വൃഷപർവ്വാവിനെ ചെന്നു കണ്ടു് ദേഷ്യപ്പെട്ടു നാടുവിട്ടുപോകാൻ അനുമതി ചോദിക്കുന്നു. ശർമ്മിഷ്ഠ ദേവയാനിയുടെ ദാസിയായിരിക്കണമെന്ന കരാറിന്മേൽ ശുക്രൻ വൃഷപർവ്വാവിന്റെ അഭ്യർത്ഥന സ്വീകരിച്ചു് ആ ഉദ്യമത്തിൽനിന്നു പിൻവാങ്ങുന്നു. ദേവയാനി കാട്ടിൽനിന്നു രാജധാനിയിലേക്കു പോകുന്നു.
<poem>

വൈശമ്പായനൻ പറഞ്ഞു
പിന്നെക്കാവ്യൻ ഭൃഗശ്രേഷ്ഠൻ മന്യുവുൾക്കൊണ്ടു ചെന്നുടൻ
വൃ,പർവ്വാവിനോടായിട്ടൊന്നും നോക്കാതെ ചൊല്ലിനാൻ. 1
ശുക്രൻ പറഞ്ഞു
രാജൻ, ഫലിക്കില്ലയുടനെയധർമ്മം ഭൂമിപോലെ താൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/253&oldid=156578" എന്ന താളിൽനിന്ന് ശേഖരിച്ചത്