താൾ:Bhashabharatham Vol1.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

327

ക്രോധരക്തസാക്ഷിയായിട്ടു തീക്ഷണം പരുഷവാക്കുകൾ. 33

'യാചിപ്പോനായ് സ്തുതിപ്പാനായ് വാങ്ങുന്നോനുള്ള പെണ്ണു നീ:
സ്തുതനായിക്കൊടുപ്പോനായ് വാങ്ങീടാത്തോന്റെ പുത്രി ഞാൻ.'
ഇതാണെന്നോടു ശർമ്മിഷ്ഠ ചൊന്നതാ വൃഷപർവ്വജ
ചൊടിച്ചു കൺചുവന്നിട്ടു പടുഗർവ്വോടു വീണ്ടുമേ. 35

സ്തുതിപ്പോനായിരപ്പോനായ് വാങ്ങുവോൻമകളെങ്കിൽ ഞാൻ
ശുശ്രൂഷിക്കാം നിന്നെയെന്നശ്ശർമ്മിഷ്ഠയൊടുമോതി ഞാൻ. 36

ശുക്രൻ പറഞ്ഞു
സ്തുതിപ്പോനായിരപ്പോനായ് വാങ്ങുവോനോർമ്മകളല്ല നീ
സ്തുതിക്കാത്ത സ്തുതൻ തന്റെ മക്കളാം ദേവയാനി നീ. 37

വൃഷപർവ്വാവിതറിയുമിന്ദ്രൻതാനും യയാതിയും
അചിന്ത്യം ബ്രഹ്മദ്വന്ദമൈശ്വര്യം ബലമുണ്ടു മേ. 38

ഏതെല്ലാമേതിടത്തുണ്ടോ ഭ്രവിലും ദ്യോവിലും പരം
അതിന്നോക്കെയുമീശൻ ഞാനെന്നും ബ്രഹ്മാവിതോതിനാൻ.

പ്രജകൾക്കു ഹിതത്തിന്നു ജലം മോചിപ്പതേഷ ഞാൻ
സർവ്വൗഷതികൾ പോഷിപ്പിച്ചതും ഞാൻ സത്യമോതീടാം. 40

വൈശമ്പായനൻ പറഞ്ഞു
എന്നിവണ്ണം വിഷാദിച്ചു മന്യുവിൽപ്പെട്ട പുത്രിയെ
മധുരം ശ്ലക്ഷണമായ് ചൊല്ലീട്ടച്ഛൻ സാന്ത്വനപ്പെടുത്തിനാൻ.


====79.ശുക്രസാന്ത്വനം====

ശുക്രൻ മകളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. അപമാനത്തോക്കാൾ മരണമാണു നല്ലതെന്നു പറഞ്ഞു് ദേവയാനി അതിനെ എതിർക്കുന്നു.
<poem>

ശുക്രൻ പറഞ്ഞു
പരർക്കുള്ളതിവാക്കൊക്കപ്പൊറുത്തൊന്നുമിരിപ്പവൻ
ധരിക്ക നീ ദേവയാനി, ശരിക്കെല്ലാം ജയിച്ചവൻ. 1

ഉച്ചലിക്കുന്ന കോപത്തെയശ്വത്തെപ്പോലെ നിർത്തുവോൻ
യന്താവത്രേ, രഷ്മിയിങ്കൽത്തൂങ്ങി നില്പവനല്ലെടോ. 2

ഉൽക്കടം വന്ന കോപത്തെയക്രോധംകൊണ്ടകററുവോൻ
ധരിക്ക നീ ദേവയാനി, ശരിക്കെല്ലാം ജയിച്ചവൻ. 3

ക്രമംവിട്ടിളകും കോപം ക്ഷമകൊണ്ടാരു പോക്കുമോ
ഉറയങ്ങുരഗംപോലെ പരംപുരുഷനാണവൻ. 4

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/252&oldid=156577" എന്ന താളിൽനിന്ന് ശേഖരിച്ചത്