329
പുത്രദാരാതികളെലോ തന്നിലോ പാർത്തിടായ്കിലും
ചെയ്തു പാപം ഫലം കാട്ടും ഗുരുഭോജനമാംവിധം. 3
അപാപശീലനായ് ധർമ്മനിഷ്ഠനായെന്റെ ശിഷ്യനായ്
കൂടെപ്പാർക്കുന്ന കചനെ നിങ്ങൾ കൊല്ലിച്ചതില്ലയോ? 4
ആ യോഗ്യൻതൻ ഹിംസമാലുമെൻ പുത്രിഹിംസയാലുമേ
വൃഷപർവ്വൻ, കേൾക്ക നിന്നെക്കുട്ടത്തോടെ വിടുന്നു ഞാൻ. 5
ഊഴീശ, നിന്റെ രാജ്യത്തു വാഴാ ഞാൻ നിന്നൊടൊപ്പമേ
മിഥ്യപ്രാലാപി ഞാനെന്നോ ദൈത്യ, നീയോർത്തിടുന്നതും?
സ്വദോഷമിപ്രകാരം നീയെന്തുപക്ഷിച്ചിരിക്കുവാൻ?
വൃഷപർവ്വാവു പറഞ്ഞു
അധർമ്മമിഥ്യാവാദങ്ങൾ നീയെന്മേൽ കാണ്മീല ഭാർഗ്ഗവ! 7
ധർമ്മഷ്ഠൻ സത്യവാൻ നീയേ പ്രസാദിക്കുക ഞങ്ങളിൽ.
ഞങ്ങളേ കൈവെടിഞ്ഞുംകൊണ്ടങ്ങു ഭാർഗ്ഗവ, പോകിലോ 8
ഞങ്ങളാഴിക്കകം പൂകുമിങ്ങു മററില്ലൊരാശ്രയം.
ശുക്രൻ പറഞ്ഞു
നിങ്ങളം ഭോധി പൂക്കാലമെങ്ങുമോടീടിലും ശരി 9
എന്മകൾക്കപ്രിയം ചെയ്യാ ഞാനവൾക്കിഷ്ടയാം.
പ്രസാദിപ്പിക്കയാദ്ദേവയാനിയെ പ്രാണനാണുമേ 10
വ്യാഴമിന്ദ്രനെന്നവണ്ണം വാഴാം നിൻ നന്മ നോക്കിവ ഞാൻ
വൃഷപർവ്വാവു പറഞ്ഞു
അസുരേന്ദ്രർക്കെന്തുമാസം വസുവുണ്ടിന്നു ഭാർഗ്ഗവ! 11
ക്ഷിതിയിൽ ഗോഗജാശ്വാതിയാതൊത്തെൻ പ്രഭുവാം ഭവാൻ.
ശുക്രൻ പരഞ്ഞു
അസുരർക്കുള്ള വിത്തത്തിന്നധിപൻ ഞാനതെങ്കിലോ 12
ദേവാരിരാജ, ചെയ്താലും ദേവയാനീപ്രസാദനം.
വൈശമ്പായനൻ പരഞ്ഞു
അതു കേട്ടങ്ങനേയെന്നാൻ വൃഷപർവ്വാവു പണ്ഡിതൻ 13
ദേവയാനീസമീപനം പുക്കീ വൃത്തം ചൊല്ലി ഭാർഗ്ഗവൻ.
ദേവയാനി പറഞ്ഞു
താത, ഭാർഗ്ഗവ, നീ രാജദ്രവ്യത്തിൻ പാത്രമെങ്കിലോ 14
അതു ഞാനറിയുന്നീല രാജാവെന്നോടു ചൊല്ലണം.
വൃഷപർവ്വാവു പറഞ്ഞു
ശുചിസ്മിതേ, ദേവയാനീ, നീ ചിന്തിക്കുന്നതാവിധം 15
എന്തെന്നാലും നല്കവൻ ഞാൻ ഹന്ത! ദുർല്ലഭമെങ്കിലും.
താൾ:Bhashabharatham Vol1.pdf/254
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല