താൾ:Bhashabharatham Vol1.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യമോപമൻ ധർമ്മവിനിശ്ചയത്തിൽ
കൃഷ്ണോപമൻ സർഗഗുണത്തിലും നീ
വസൂപമേ, ശ്രീനിധിയായവണ്ണം
ക്രതുക്കളെല്ലാറ്റിനുമാശ്രയൻ നീ. 15

ദംഭോത്ഭവാഭൻ ബലമോർക്കിലങ്ങു
ശസ്ത്രാസ്ത്രമോർത്താൽ ഭൃഗുരാമകല്പൻ
ഔർവ്വർത്രിതന്മാ രൊടു തുല്യതേജ-
സ്സഥൃഷ്യനാണങ്ങു ഭഗീരഥാഭൻ. 16
സൂതൻ പറഞ്ഞു
ഇർത്ഥാം സ്തുതിപ്പോതു തെളിഞ്ഞു ഭ്രപൻ
 സദസൂരൃത്വിക്കുകളഗ്നിതാനും
അവർക്കെഴുന്നിംഗിതമങ്ങറിഞ്ഞു
ദേവൻ പറഞ്ഞൂ ജനമേജയൻതാൻ. 17

56. ആസ്തീകവരപ്രദാനം

ആസ്തീകന്റെ യോഗ്യതകണ്ടു സന്തുഷ്ഠനായ ജനമേജയൻ ആ ബ്രാഹ്മണോത്തമനു വേണ്ട വരം നല്കാൻ തീരുമാനിക്കുന്നു. ഹോമത്തിൽ തക്ഷകൻ വന്നെത്തീട്ടില്ലെന്നും ആ സർപ്പം ഇന്ദ്രനെ ശരണം പ്രാപിച്ചിരിക്കയാണെന്നും അറിയിച്ച പുരോഹിതനോടു് ഇന്ദ്രനോടുകൂടി തക്ഷകനെ ആവാഹിച്ചു വരുത്താൻ രാജാവു പറയുന്നു. പുരോഹിതൻ അങ്ങനെ ചെയ്യുന്നു. ഹോമാഗ്നിയുടെ ചൂടേറ്റു പേടിച്ച ഇന്ദ്രനെ തക്ഷകൻ വിട്ടുപോകുന്നു. ഈ തക്കംനോക്കി ആസ്തീകൻ സർപ്പസത്രം നിർത്താനായി രാജാവിനോടാവശ്യപ്പെടുന്നു. ഗത്യന്തരമില്ലാതെവന്നതിനാൽ ജനമേജയൻ സർപ്പസത്രം മതിയാക്കുന്നു.

ജനമേജയൻ പറഞ്ഞു
വ്രദ്ധന്മട്ടിൽച്ചൊൽവതീബ്ബാലവെന്നൽ
വ്രദ്ധൻതന്നേ ബാലനല്ലെന്മതത്തിൽ
ഇച്ഛിക്കുന്നേൻ വരമീയാൾക്കു നല്കാൻ
വിപ്രന്മാരെ, നിങ്ങളും സമ്മതിപ്പിൻ. 1

സദസ്യന്മാർ പറഞ്ഞു
വിപ്രൻ ബാലൻപോലുമേ രാജമന്യൻ
 വിദ്വാനായാലതിലേറ്റം വിശേഷാൽ
ഇദ്ദേഹത്തിന്നിഷ്ടമങ്ങേകുകെല്ലാ-
മാത്തക്ഷകൻ ദ്രുതമെത്തും വിധത്തിൽ. 2

സൂതൻ പറഞ്ഞു
വരം വരിപ്പാൻ ദ്വിജനോടു ഭ്രപ-
നുരയ്ക്കുവാനായ് മുതിരുമ്പൊളോതീ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/170&oldid=156486" എന്ന താളിൽനിന്ന് ശേഖരിച്ചത്