താൾ:Bhasha champukkal 1942.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
<poem>"ധന്യേ, സൽപാത്രദാനം പ്രതി തവ മടിയെ-

 ന്തെന്തു  മുന്നേ കൊടാഞ്ഞൂ

കന്റേലുംകൊങ്ക പങ്കേരുഹമുഖി;,പുനമാം

  നൽക്കവീന്ദ്രന്നതന്ദ്രം?

അന്യായം ചൊല്ലുമാറക്കിനതമലഗുണേ,

   യുക്തമോ? ചിത്തമയ്യോ!

ഖിന്നം കാണേതദീയം,മദനശരശിഖാ-

  ദാരുണം  മാരലേഖേ"

ഇവ കൂടാതെ,

 പുനം   ചമയ്ക്കുന്ന ചിലോകമെല്ലാ-

മനന്തു ചൊല്ലീട്ടിഹ കേൾപ്പനോ ഞാൻ കനം തിരണ്ടീടെഴുമിക്ഷുകാണ്ഡാൽ- ക്കിനിഞ്ഞു പൂന്തേനൊഴുകിന്ന പോലെ?' എന്നൊരൊറ്റ ശ്ലോകവും പുനത്തെപരാമശിക്കുന്നതായി വായിച്ചിട്ടുണ്ട്.

  മററു  സമകാലികന്മാർ മാനവവിക്രമമഹാരാജാവിന്റെ പതിനെട്ടരക്കവികളിൽ  ബാക്കിയുള്ള  പതിനെട്ടു കവികൾ ആരെല്ലാമാണെന്ന്  ക്ലിപ്തപ്പെടുത്തി പറവാൻ പ്രയാസമുണ്ട്. പയ്യൂ൪ പട്ടേരിമാർ  അച്ഛനും  അപ്ഫന്മാരുംമഹനുമുൾപ്പെടെ  ​​ഒൻപതുപേർ, തിരുവേഗപ്പുറക്കാരായ നന്വൂതിരിമാർ അഞ്ചുപേർ,മുല്ലപ്പള്ളി ഭട്ടതിപ്പാടു്, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി, ചേന്നാസ്സു നന്വൂതിരി, ഇവരെക്കൊണ്ടാണ് ഐതിഹ്യം ആ സംഖ്യ തികയ്കുന്നത്. പയ്യൂരില്ലത്തു്  അന്നത്തെ അച്ഛൻ ഭട്ടതിരി

63










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/74&oldid=156374" എന്ന താളിൽനിന്ന് ശേഖരിച്ചത്