ഭാഷാചമ്പുകൾ
"ശ്രീമത്യാം ദ്വാരവത്യാമഴകിലുടനകം-
പുക്കു സൌഖ്യം പുണർത്തും
ധാമശ്രീകണ്ടുമേറ്റം വിരവിനൊടു കള-
ഞ്ഞീടൊലാ കാലമേതും;
ആമോദംചേർന്നൊരന്തർമ്മണിഭവനമക-
ത്തൂടുചെന്നസ്തശങ്കം
കാമം കാരുണ്യരാശിം കനിവൊടു സഹസാ
കാൺക കല്യാണകീർത്തേ."
എന്ന പദ്യം നോക്കുക. ഇപ്പോൾ ഉപലബ്ധമായിട്ടുള്ള ഗ്രന്ഥത്തിൽ
"ചൊല്പൊങ്ങീടും ഗുണൌഘൈരമരവരപുരം
കീഴ്പ്പെടുക്കിൻറ പുർയ്യാം
കെല്പോടാമ്മാറിരുന്നീടിന ഭുവനപതേഃ
പഞ്ച പഞ്ചാനനാഭാഃ
ഉൽപന്നാ ജീവഭൂതാഃ പരിചൊടു പരമാ-
ത്മാവിൽ നിന്റെന്റപോലേ
സൽപുത്രന്മാർ ജനിച്ചൂ പുനരവരിലയം
രുക് മിതാനഗ്രജന്മാം."
എന്ന ശ്ലോകമാണു് ആദ്യമായി കാണുന്നതെങ്കിലും അതുകൊണ്ടാണു് കാവ്യം ആരംഭിക്കുന്നതു് എന്നു വിചാരിക്കുവാൻ പാടില്ല . പുരിയുടെ പേരും വർണ്ണനവും അതിനുമുൻപു കഴിഞ്ഞിരിക്കണം . 'ചാത്രരെയൊക്കെസ്സമ്മാനിച്ചും' എന്ന ഭാഗത്തിൽ കവി യത്രകളിക്കാരെ സ്മരിക്കുന്നു .
278
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.