താൾ:Adhyathmavicharam Pana.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രത്യാഗാത്മാവനുഗമിച്ചീടുന്നു
നിത്യനെന്നറിവാനിതു പോരയോ.
ഏവം ധ്യാനിച്ചീടുന്ന ചിദാഭാസ-
നഹംകാരതദാത്മ്യത്തെ പ്രാപിച്ചു
ജ്ഞാനിത്വാജ്ഞാനിത്വങ്ങളോടും കൂടി
അഹമെന്ന പദത്തിന്റെ വാച്യാ ർത്ഥം.
ഇത്താദാദ്മ്യവും ദേഹാദികളിലു-
ള്ളത്തൽ ബുദ്ധിയും നിശ്ശേഷം പോകുമ്പോൾ
സ്ഥൂലദേഹാദ്യഹംകാരാന്തമായ
സംഘാതത്തിന്റെ സാക്ഷിസ്വരൂപമാം
സുഷുപ്ത്യജ്ഞാനവൃത്തിയിൽ വ്യക്തമായ്
പ്രതിബിംബിക്കുമാനന്ദത്തിന്റെയും
സാക്ഷിസ്വരൂപമായ് സ്വാത്മാവിനെത്തന്നെ
കാൽക്ഷണം പിരിയാതെ നിനയ്ക്കണം.
ഇപ്രകാരം ശരീരാദിഭിന്നമായ്
സാക്ഷിരൂപമാമാത്മസ്വരൂപത്തെ
പ്രത്യക്ഷമെന്നു നന്നായ്‌വിചാരിച്ചു
നിശ്ചയം വരുത്തീടുന്ന നേരത്തു
ജാഗ്രദാദ്യവസ്ഥാത്രയത്തിങ്കലും
യോഗരൂപന്തുരീയാവസ്ഥയിലും
ദേഹം മൂന്നിനും ഭാനമില്ലായ്കയാൽ
വ്യതിരേകദശയിങ്കലുമാത്മാ.
നാശംകൂടാതെ ദേഹാദി സാക്ഷിയാ-
യന്വയിക്ക നിമിത്തമായ്സന്തതം
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/34&oldid=155747" എന്ന താളിൽനിന്ന് ശേഖരിച്ചത്