താൾ:Adhyathmavicharam Pana.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഉദ്ബോധിക്കുമ്പോൾ സ്ഥൂലസൂക്ഷ്മങ്ങളാം
ദേഹങ്ങളോടു താദാത്മ്യമുണ്ടാക്കും.
സ്ഥൂലഭോഗപ്രദകർമ്മം സ്വപ്നത്തിൽ
സൂക്ഷ്മഭോഗദകർമ്മം സുഷുപ്തിയിൽ
നശിച്ചീടുമ്പോഴത്താദാത്മ്യങ്ങളും
നശിച്ചുപോകുമെന്നുമറിയണം.
പാലിലിട്ടൊരു ദിവ്യമരതകം
പാലും തൻ നിറമാകുന്നപോലെയും
ദർപ്പണത്തിൽ പ്രതിബിംബിച്ചാദിത്യൻ
ഗർഭഗേഹം ജ്വലിപ്പിക്കുംപോലെയും
സ്വപ്രകാശമാമാത്മപ്രകാശവും
അഹംകാരപ്രതിബിംബദ്വാരേണ
ദേഹമൊക്കെയും ചേതനമാകുന്നു
ദേഹചേഷ്ടയുമപ്പൊഴുണ്ടാകുന്നു.
അതുകൊണ്ടഹങ്കാരനിവൃത്തിയിൽ
നിദ്രാരംഭേ പതിക്കുന്നു ദേഹവും
അഹമെന്നുള്ളിൽ ശോഭിക്കും സാക്ഷിയിൽ
അഭ്യസിച്ചോരവിദ്യാവിലാസത്താൽ.
പരികല്പിതമായോരഹംകാരം
ഭ്രാന്തികൊണ്ടു ചിദാഭാസദ്വാരേണ
സാക്ഷിവൃത്യാദികങ്ങളശേഷവും
തനിക്കുണ്ടെന്നു കല്പിച്ചു തന്നുടെ
കർത്തൃത്വാദികളൊക്കെയും സാക്ഷിയിൽ
അഹംബുദ്ധിവിഷയത്വസാമ്യേന
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/26&oldid=155739" എന്ന താളിൽനിന്ന് ശേഖരിച്ചത്