താൾ:Adhyathmavicharam Pana.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബഹുവാരം ശ്രവണം കഴിച്ചാലും
ഒരു നേരവും ദേഹാദി സാക്ഷിയാം
സ്വസ്വരൂപത്തെത്തോന്നാതിരിക്കുന്ന-
തസംഭാവനയെന്നല്ലോ ചൊല്ലുന്നു.
ഏകവാരം ശ്രവണങ്ങളെക്കൊണ്ടു
ദേഹാദിവ്യതിരിക്താത്മവിജ്ഞാനം
ഉണ്ടായെന്നാലും പൂർവജന്മങ്ങളി-
ലഭ്യസിച്ചുള്ള ദുർവാസനാബലാൽ.
കൂടെക്കൂടെയിദ്ദേഹമാത്മാവെന്നും
ജഗത്‌സത്യമെന്നും പിന്നെ ചിത്തത്തിൽ
തോന്നീടുന്നതിനെയും വിപരീത-
ഭാവനയെന്നു ചൊല്ലുന്നു സത്തുക്കൾ.
അസംഭാവനയേയും വിപരീത
ഭാവനയുമശേഷംനശിപ്പിപ്പാൻ
ജഗന്മിഥ്യാത്വദേഹമനാത്മത്വ-
മിവ രണ്ടും മറക്കാത്ത വൈഷമ്യം.
അദ്ധ്യാരോപാപവാദങ്ങൾ കൂടാതെ-
(ജഗന്മിഥ്യാത്ത്വം രണ്ടു നന്നായുറക്കാത്തതിനാലെ.)
യദ്ധ്യാരോപാപവാദങ്ങളിൽ വച്ചു
അദ്ധ്യാരോപം ജഗത്തിനെ ചൊല്ലുന്നു
ബുദ്ധ്യാരൂഢമാക്കീടുവാൻ ബ്രഹ്മത്തിൽ.
സിദ്ധന്മാരരുൾചെയ്ത പ്രകാരങ്ങൾ
സാധ്യമേറെയുണ്ടാകകൊണ്ടങ്ങനെ
നിർവ്വികാരമാം ബ്രഹ്മത്തിനുണ്ടല്ലോ
സർവനിർമ്മാണശക്തിയതു തന്നെ.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/17&oldid=155729" എന്ന താളിൽനിന്ന് ശേഖരിച്ചത്