താൾ:Adhyathmavicharam Pana.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പിടിച്ചീടുന്നു മോഹങ്ങൾ പിന്നെയും
മുടിച്ചീടുകയില്ലവൻ ജന്മത്തെ,
കടിച്ചീടുന്ന പാമ്പിന്റെ വാലിനെ
പിടിച്ചീടുന്നപോലെ ശിവ! ശിവ!
തടിച്ചീടിന മൃത്യുമുഖത്തിങ്കൽ
മടിച്ചീടാതെ ചെന്നങ്ങു ചാടുന്നു.
തന്നത്താനറിയായ്കകൊണ്ടിങ്ങനെ
ഖിന്നത പൂണ്ടുഴലുന്നു നിത്യവും
തന്നെത്താനറിഞ്ഞീടുന്ന നേരത്തു
മുന്നിൽ തോന്നിയതെല്ലാമസത്യമാം.
ഗുരുവാക്യവും വേദാന്തവാക്യവും
ഒരു ഭേദമില്ലെന്നങ്ങുറയ്ക്കണം
പരമാർത്ഥസ്വരൂപമറിവാനും
ഒരു ദുർഘടമില്ലെന്നറിഞ്ഞാലും.
വിശ്വമൊക്കെയും നശ്വരമെന്നല്ലേ
വിശ്വനാഥനരുൾചെയ്തു ഗീതയിൽ
ഈശ്വരനുമയോടരുൾചെയ്തതും
ശാശ്വതമല്ലിതൊന്നുമെന്നല്ലയോ.
ജ്ഞാനവാരിധിയായ വസിഷ്ഠനും
മാനനീയനാം രാമനോടാദരാൽ
കേവലമരുളിച്ചെയ്തതൊക്കെയും
ഈവണ്ണമതു ഭേദമില്ലൊട്ടുമേ.
വേദശാസ്ത്രം പുരാണങ്ങൾ ഗീതയും
ബാദരായണസൂത്രവും ഭാഷ്യവും
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/14&oldid=155726" എന്ന താളിൽനിന്ന് ശേഖരിച്ചത്