താൾ:56E279.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

ശങ്ങളിൽ അധികമായി പ്രവേശിക്കയാൽ ശ്വാസവും വേഗത്തി
ൽ വലിക്കേണ്ടി വരും. ഒന്നു രണ്ടു നിമിഷത്തോളം കേടു വരാ
തേ ശ്വാസത്തെ അടക്കി വെപ്പാൻ സാധിച്ചാലും അതിൽ അ
ധികം സമയം കഴിഞ്ഞാൽ മരണത്തിന്നും ഇടയുണ്ടാകും. നിദ്ര
യിലോ ഉണൎവ്വിലോ ശ്വാസം തന്നാലേ കഴിച്ചു വരുന്നു എന്നു
പറയേണമെന്നില്ലല്ലോ.

കെട്ടിനില്ക്കുന്ന വെള്ളവും പലവിധമുള്ള കുപ്പ കച്ചറ ചീ
ഞ്ഞസാധനങ്ങളും എന്നിവററിൽനിന്നു പുറപ്പെട്ടു നാറ്റത്താൽ
അറിയാകുന്ന ദുഷ്ട ആവികൾ നടപ്പുദീനം തുടങ്ങിയ ഓരോ രോഗ
ങ്ങളെ ജനിപ്പിക്കകൊണ്ടു ആ വകയെ കരുതിക്കൊള്ളേണ്ടതു. ശു
ദ്ധവായു മാത്രം മനുഷ്യന്നു സന്തോഷിക്ഷേമങ്ങളെ വരുത്തും.
കിണറും ഗുഹ, നിലയറ മുതലായ ഇടുക്കുള്ള ഇടങ്ങളിൽ ഇ
റങ്ങും മുമ്പേ അവിടത്തേ വായുവിനെ ഒരു വിളക്കു കത്തി
ച്ചു പരിശോധിച്ചു നോക്കേണ്ടതു. വിളക്കു കെട്ടാൽ ആ സ്ഥ
ലം ശ്വാസത്തിന്നു കൊള്ളാത്ത വായു കൊണ്ടു നിറഞ്ഞു എ
ന്നറിക. ചിലൎക്കു ഒരു നാഴികയോളം ശ്വാസത്തെ അടക്കി ഇ
രിക്കാം എന്നു കേട്ടാൽ വിശ്വസിക്കരുതു. ഈ വിധമുള്ള പരീ
ക്ഷ ചെയ്വാൻ നോക്കുന്നവന്നു രക്തം കേവലം ദുഷിച്ചു പ്രാണ
നാശം ഭവിക്കേയുള്ളൂ. ഈ നാട്ടുകാർ മുഖവും കൂടേ പുതെ
ച്ചു കിടന്നു ഉറങ്ങുന്നതു കാണാം. ഇങ്ങനേ ആചരിക്കുന്നവർ
നല്ല വായുവെ അല്ല ദുഷിച്ചുപോയ തങ്ങളുടെ സ്വന്തശ്വാ
സത്തെ പിന്നേയും പിന്നേയും ഉൾകൊള്ളുന്നതുകൊണ്ടു തല
നോവു, നെഞ്ഞു വേദന മുതലായ സൌഖ്യക്കേടിന്നു സംഗതി
ഉണ്ടാക്കുന്നു. വീടുകളെ ഉയരവും കാറ്റു ഊടാടുന്നതുമായ ഇട
ങ്ങളിലും ദുൎഗ്ഗന്ധം പുറപ്പെടുന്ന കുളങ്ങളിൽനിന്നു ദൂരമായും എ
ടുക്കേണം. വിശേഷിച്ച മഴക്കാലം വിചാരിച്ചു തറയെ ഒരുക്കോ
ൽപൊക്കത്തിൽ കുറയാതേ കെട്ടേണ്ടതു. പുരയുടെ ചുറ്റും ച
ണ്ടിയും ചവറും കളഞ്ഞു മതിലിന്നു കൊല്ലന്തോറും വെള്ള തേ
ച്ചാൽ വീട്ടുകാൎക്കു സൌഖ്യം ഉണ്ടാകും. എഴുത്തു തുന്നൽ നൈ
യ്ത്തു മുതലായ പണി എടുക്കുന്നവർ നാൾ മുഴുവനും കുനിഞ്ഞു
നെഞ്ഞമര പണി ചെയ്കയാൽ അവർ ശ്വാസകോശത്തെ വാ

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/73&oldid=190366" എന്ന താളിൽനിന്ന് ശേഖരിച്ചത്