താൾ:56E230.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 46 −

ദൈവകരുണയെ രുചിച്ചശേഷം വഴിയോട്ടു വാങ്ങി
ഭ്രംശിച്ചുപോയവരുടെ അന്ത്യം മഹാ ഭയങ്കരം. അതുകൊ
ണ്ടു താഴെ പറയുന്ന ഹിതോപദേശം ശ്രദ്ധിച്ചു ചെഠിക്കൊ
ണ്ടു ഈ ഭയങ്കരാവസ്ഥയിൽ എത്താതവണ്ണം സൂക്ഷി
പ്പിൻ! തന്റെ ആടുകൾക്കു വേണ്ടി ജീവനെ കൊടുത്ത നല്ല
ഇടയൻ നിങ്ങളെ "അല്ലയോ അദ്ധ്വാനിച്ചും ഭാരം ചുമന്നും
നടക്കുന്നോരേ, ഒക്കെയും എന്റെ അടുക്കൽ വരുവിൻ!
ഞാൻ നിങ്ങളെ തണുപ്പിക്കും; ഞാൻ നിന്നെ സൎവ്വ പാപ
ങ്ങളിൽനിന്നും ശുദ്ധീകരിക്കുന്നവനാകുന്നു, എന്റെ ആടുകൾ
ക്കു ഞാൻ നിത്യജീവൻ കൊടുക്കും" എന്നു വാഗ്ദത്തം ചെയ്തു
ആദരവോടുകൂടെ ക്ഷണിക്കുന്നു. ഇടയശ്രേഷ്ഠന്റെ ഈ
സ്നേഹവിളിയെ ഇന്നു കൂട്ടാക്കാഞ്ഞാൽ ന്യായവിധിനാളിൽ
നിത്യനരകാഗ്നിയിലേക്കു യാത്ര അയക്കുന്ന ന്യായാധിപന്റെ
ഘോരശബ്ദം കേൾക്കേണ്ടിവരും. "ജീവനുള്ള ദൈവത്തി
ന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം."

"ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരു
ട്ടിൽ തള്ളിക്കുളവിൻ; അവിടെ കരച്ചലും പല്ലുകടിയുമു
ണ്ടാകും."

"യഹോവച്ചൊൽ മറന്നവർ
എപ്പേക്കും അയ്യോ കഷ്ടം!
ഭുവി അദ്ധ്വാനിച്ചിട്ടവർ
ചേൎത്തുള്ളതന്നു നഷ്ടം!
ചെറിയ കൂട്ടത്തിൽ ദയ


4

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/50&oldid=197857" എന്ന താളിൽനിന്ന് ശേഖരിച്ചത്