താൾ:39A8599.pdf/612

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

552 തലശ്ശേരി രേഖകൾ

തീയ‌്യൻ വിറ്റിരിക്കുന്നെന്നു പറഞ്ഞ തിന്റെ ഉത്തരം ദൊറൊഗ പരഞ്ഞ നിങ്ങള രണ്ടാളും
തന്നെ പൊയി ആ തീയ‌്യന കൂട്ടിക്കൊണ്ടു വരികയും വെണമെന്നും മെൽപ്പരഞ്ഞ
എരുത ഈക്കച്ചെരിയിൽ നിക്കട്ടെ എന്നും പറഞ്ഞ ഞാങ്ങള രണ്ടാളയും
അയച്ചതിന്റെശെഷം എന്റെ അനുജനൊടു കച്ചെരീലെ നായക്കനും അവിടത്തെ
ശിപ്പായിയുംകൂടി പറഞ്ഞ ആ എരുതിന കെട്ടുകഴിച്ചു കച്ചെരിന്റെ സമീപ്പത്ത
കൊണ്ടക്കെട്ടി പുല്ലും വെള്ളവും കൊടുത്ത നീ തന്നെ നൊക്കി സൂക്ഷിച്ചുകൊള്ളുക
എന്നു പറഞ്ഞതിന്റെ ശെഷം അനുജൻ ദൊറൊകയൊടു പറഞ്ഞു കൊയിമ്മ
സംസ്ഥാനത്തവെച്ച വസ്തു സൂക്ഷിപ്പാൻ മാത്രം എന്നാൽ കയിക ഇല്ല എന്നു പറഞ്ഞു.
എന്നതിന്റെ ശെഷം പിറ്റെന്നാൾ ഞാനും മെൽപ്പരത്തെ ഗൌളിരാമനും കൂടി
കച്ചെരിയിൽചെന്ന എരുതി നൊക്കുംമ്പൊൾ എരുതിന കാമ്മാനുമില്ല. എന്നാരെ ഞാൻ
അവിട പാർക്കുന്ന ശിപ്പായിമാരൊടു എരുതിന ചൊതിച്ചാരെ ശിപ്പായിമാര
വളരക്കണ്ടുള്ള വായിട്ടാണം ചെയ്തു. എ(െ)ന്ന ദൊറൊഗ വരുംമ്പൊഴത്തെക്ക പാരാവിൽ
വെച്ചു. എന്നതിന്റെശെഷം പകലെത്തെ പന്ത്രണ്ട മണിസ്സമയം ദൊറൊഗ വന്നിട്ട
പിന്നയും വളരക്കണ്ടുള്ള വായിട്ടാണം ചെയ്തു. എന്ന പാരാവിൽ നിന്ന വിട്ട എന്റെ
അനുജന മൂന്നു ദിവസം പാരാവിൽ വെച്ചു. മെൽപറഞ്ഞ ഗൌളിരാമന വിടുകയും
ചെയ്തു. ഈക്കാര്യം മഹാരാജശ്രീ സായ്പ അവർകളുടെ കൃപവുണ്ടായിട്ട വിസ്തരിച്ചു
നെരുപൊലെ ആക്കിത്തരുവാനായിട്ട അത്രെ ഞാൻ അപെക്ഷിക്കുന്നത. എന്നാൽ 974
മത മെടം 17 നു എഴുതിയ സങ്കടമർജി മെടം 21നു ഇങ്കിരെസ്സകൊല്ലം 1799 മത മെ മാസം
1 നു പെർപ്പാക്കിയത.

1178 J

1436 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇസ്തീവിൻ സായ്പ അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ കണ്ണൂര അദാലത്തു ദൊറൊക പുതുക്കുടി പക്കി
മൂപ്പൻ എഴുതിയ അരിജീ. കണ്ണൂരനാട്ടിൽ പാർക്കുന്ന മാർക്കാരൻ ജൂജന്റെ എരുതിന്റെ
കാരിയംകൊണ്ട സായ്പ അവർകളുടെ സന്നിധാനത്തിങ്കൽ ജുജൻ വന്ന അരിജി എഴുതി
കെൾപ്പിച്ച കാരിയത്തിന്റെ വിവരം. മെടമാസം 1 നു മെൽ എഴുതിയ മാർക്കാരൻ ജുജൻ
എന്നു പറയുന്നവനും കൊടുമലക്കാരൻ എടയൻ രാമൻ എന്ന പരയുന്നവനും കൂടി
കച്ചെരിയിൽ വന്ന ഒരു എരുത കഴിഞ്ഞ കൊല്ലത്തിൽ മെൽ എഴുതിയ ജുജൻ എന്നു
പറയുന്നവനു കാണാതെ ആയിരിക്കുന്നു എന്നും ആ എരുതിനെ ഇപ്പൊൾ
കൊടുമലയിൽ നിന്ന മെൽ എഴുതിയ എടയൻ രാമന്റെ കയ്ക്കൽ കണ്ടുവെന്നും
അക്കാരിയം വിസ്തരിച്ച എരുതിനെ വാങ്ങിത്തരെണമെന്നും മെൽ എഴുതിയ ജുജൻ
പറഞ്ഞാരെ എടയൻ രാമൻ ആരൊടു വാങ്ങി ഈ എരുത എന്ന അവനൊട ഞാൻ
ചൊതിച്ചാറെ മാനെയിൽ ദെശത്തു ഒരു തീയ‌്യൻ കൊടുത്തിരിക്ക ആകുന്ന എന്നും
അവനെ വരുത്തി വിസ്തരിച്ചാൽ അറിയാമെന്നും എടയൻ രാമൻ പരഞ്ഞതിന്റെശെഷം
രണ്ടതരയിലെ വിസ്താരം എനക്കല്ലാ അതുകൊണ്ട എരുതിനെയുംകൊണ്ട ബ്രൊൻ
സായ്പുന്റെ അരികത്ത ചെല്ലുകെ വെണ്ടുമെന്നും ഞാൻ പറഞ്ഞാരെ അതു വെണ്ട
ഞങ്ങളഇരുവരും കൂടി ചെന്ന ആ തീയ‌്യനെ കൂട്ടിക്കൊണ്ടവരാമെന്നും അത്ര നാളെക്കും
എരുത കച്ചെരി സമീപിച്ച ദിക്കിൽ ഒരുത്തിയിൽ കെട്ടി മെൽ എഴുതിയ മാർക്കാരൻ
ജൂജന്റെ അനുജൻ പുല്ലും വെള്ളവും കൊടുത്ത സൂക്ഷിച്ചുകൊള്ളുമെന്നും അവര
ഇരുവരും കൂടി പരഞ്ഞതിന്റെശെഷം അത്രെ വെണ്ടുമെന്ന ഞാൻ പരകയും ചെയ്തു.
എന്നതിന്റെശെഷം കച്ചെരിപിരിഞ്ഞിപൊകുന്ന നെരം നായ്ക്കനെ വിളിച്ച എരുതിനെ
നല്ല പ്രകാ(ര)ം സൂക്ഷിക്കാൻ പറെയണം എന്ന പരഞ്ഞി പൊന്നാരെ പിറ്റെന്നാള രാവിലെ
ആ എരുത കട്ടുപൊയി എന്നും മെൽ എഴുതിയ മാർക്കാരൻ ജുജൻ എന്ന പറയുന്നവന്റെ
അനുജൻ തന്നെ എന്നൊടു വന്നു പരകകൊണ്ടും ആ എരുതിന്റെ തകരാര

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/612&oldid=201480" എന്ന താളിൽനിന്ന് ശേഖരിച്ചത്