താൾ:39A8599.pdf/611

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 551

പറയുന്നവള ചീത്ത ആയിട്ടുള്ള വാക്കുകൾ പറഞ്ഞിരിക്കുന്ന എന്ന കുഞ്ഞിപ്പരിതന്നെ
കച്ചെരിൽ വന്നു പറകകൊണ്ട പ്രക്കാരത്തി ഉമ്മാച്ച എന്ന പറയുന്നവളെയും
കടച്ചിക്കാരൻ മൊയിതിയനെയും വരുത്തി വിസ്തരിച്ചാരെ മെൽ എഴുതിയ
കുഞ്ഞിപ്പരിന്റെ വീടരുടെ ഹെതുവായിട്ട മൊയിതിയന്റെ വീടരുടെ മൊഴി ചൊല്ലി
ഇരിക്കുന്നു എന്നും ഞങ്ങടെ മാർഗ്ഗത്തിലെ വിധി അല്ലാതെ കണ്ട ചില കാരിയം
കടച്ചക്കാരൻ മൊയിതിയനും മെൽഎഴുതിയ കുഞ്ഞിപ്പരിയും തമ്മിൽ കഴിഞ്ഞ പൊരുന്ന
എന്നും വിസ്തരിച്ചാരെ കാണുകകൊണ്ട ആക്കാര്യം ഇനിയും വിസ്തരിച്ച നിശ്ചയം
വരുത്തെണമെന്നവെച്ച കുഞ്ഞിപ്പരീന്റെ വീടരുടെ പെറക്കാത്ത വാപ്പനൊട മൊത്ത
മൊയ്തിയൻകുട്ടി മുപ്പന ജാമിൻ വാങ്ങി കുഞ്ഞിപ്പരിനെയും ശെഷം ഉള്ളവരെയും
അയെക്കയും ചെയ്തു. എന്നതിന്റെശെഷം കുഞ്ഞിപ്പരിന്റെ വീടരുടെ കാക്ക മൊയ്തിയൻ
എന്ന പറയുന്നവൻ അപരിൽ മാസം 13 നു കച്ചെരിയിൽ വന്നു പറഞ്ഞു. എന്റെ
മരുമകളെ കെട്ടിയിരിക്കുന്ന കത്തികെട്ടി കുഞ്ഞിപ്പരി എന്ന പറയുന്നവൻ എന്റെ
മരുമകളെ അവന്റെ അകത്ത കൊണ്ടുപൊയിവെച്ച മാർഗ്ഗത്തിലെ വിധിയല്ലാത്ത കാര്യം
ചെയ്ത പൊരുന്നു എന്ന അവൻ തന്നെ കച്ചെരിയിൽ വന്ന കെൾപ്പിച്ചിരിക്കുന്നപ്രകാരം
കെട്ടു. ആക്കാര്യം വഴിപൊലെ വിസ്തരിച്ച മാർഗ്ഗത്തിലെ വിധി അവകാശംപൊലെ
ആക്കി തരണമെന്നും ഇനി ഞങ്ങൾ തമ്മിൽ നന്നായി കഴിക ഇല്ല എന്നും പറക
കൊണ്ടും അന്ന വരാൻ തക്കവണ്ണം കുഞ്ഞിപ്പരിനെ മൊയ്തിയൻകുട്ടി മുപ്പനൊട കൂടികൂട്ടി
അയച്ചിട്ട വരായ്കകൊണ്ടും മെൽ എഴുതിയ ജാമിൻ നിന്നെ മൊയ്തിയൻകുട്ടിമുപ്പനെ
വരുത്തി കുഞ്ഞിപ്പരീനെ കൂട്ടിക്കൊണ്ടുവരാൻതക്കവണ്ണം പറഞ്ഞയച്ചാരെ കണ്ടതും
ഇല്ല. എന്നാരെ 14 നുയും മൊയ്തിയൻകുട്ടി മൂപ്പനെ വരുത്തി മൊയ്തിയൻകുട്ടി മൂപ്പനൊട
കൂടി ഒരു ശിപ്പായിനെ അയച്ച നൊക്കീട്ടും കണ്ടതും ഇല്ല. എന്നതിന്റെ ശെഷം 15 നു
കച്ചെരീലെ കാതി കച്ചെരീൽ വന്നു പറഞ്ഞു. ഇന്നലെ അന്തിക്ക കുഞ്ഞിപ്പരിയും
അവന്റെ വീട്ടുകാരും ആയിട്ടുള്ള കാര്യം എമാത്ത പള്ളിക്കൽവെച്ച മാർഗ്ഗത്തിലെ
വിധിപൊലെ തീർത്ത കുഞ്ഞിപ്പരിന്റെ വീടരുടെ മൊഴി കുഞ്ഞിപ്പരി ആ പ്പെണ്ണുങ്ങടെ
ഉടമക്കാരുടെ കയിൽ കൊടുത്തു എന്നും എനി കുഞ്ഞിപ്പരിയും കടച്ചക്കാരൻ
മൊയ്തീയന്റെ വീടരുമായിട്ടുളെള്ള കാര്യംയെ തീരാൻ ഉള്ളൂ എന്നും എന്നൊടു കാതി
പറഞ്ഞിട്ടത്ത്രെ കെട്ടത. ഇനി ഇക്കാര്യത്തിന്ന കച്ചെരീൽ വന്ന പറഞ്ഞതിന്റെശെഷം
ഞാൻ വിസ്തരിച്ചട്ട ഉള്ള വിസ്താരം എഴുതിട്ടുള്ളതും മൊഴി കൊടുപ്പിച്ച കാതിനെയും
വാങ്ങിയിരിക്കുന്നവനെയും വരുത്തി സായ്പു അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട
വിസ്തരിച്ചു നെരപൊലെ തീർത്ത തരിക വെണ്ടിയിരിക്കുന്നത. എന്നാൽ കൊല്ലം 974 മത
മെടമാസം 20 നു എഴുതിയ അരജി അന്നതന്നെ തന്നത. മെടം 21 നു ഇങ്കിരിയസ്സ കൊല്ലം
1799 മത മായിമാസം 1 നു പെർപ്പാക്കിയത. ഓല.

1177 J

1435 മത മഹാരാജശ്രീ ജീമിസ്സ ഇഷ്ടീവിൻ സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ കിരിസ്തൊൻ ജൂസ എഴുതിയ അരജീ. ഞാൻ ഒരു
സംത്സരം മുൻമ്പെ കൊടുമല മലകൽനിന്ന അരിയും പിന്നയും ചില സാമാനുകളും
എരുതിന്റെ പൊറത്തു കയറ്റിക്കൊണ്ടു കണ്ണൂരിൽ വരുന്ന വയിക്കൽനിന്ന ഒരു
എരുതുനെയും ആ എരിതിന്റെ പൊരത്തെ സാമാനുംകൂടി കള്ളമ്മാരു കൊണ്ടുപൊയിട്ട
പലെ ദിക്കിലും അന്നുഷിച്ചു കണ്ടതുമില്ല. എന്നതിന്റെശെഷം ഇപ്പൊൽ കൊറെ
ദിവസംകൊണ്ടു മെൽപ്പരഞ്ഞ എരുതിനെ കൊടവുമലമ്മൽ നിന്ന ഗൌളിരാമൻ പക്കൽ
കണ്ടു. ആ എരതിനെയും മെൽപ്പരഞ്ഞ രാമനെയും കൂട്ടി കണ്ണുരു ദൊറൊക
ക്കച്ചെരിയിൽ ചെന്നതിന്റെശെഷം ദൊറൊഗ മെൽപ്പറഞ്ഞ രാമനൊടു ചൊദിച്ചു.
നിണക്ക ഈ എരുതിന ആരു തന്നെന്നു ചൊദിച്ചപ്പൊൾ രാമൻ പറഞ്ഞു മാഞ്ചെൽ ഒരു

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/611&oldid=201478" എന്ന താളിൽനിന്ന് ശേഖരിച്ചത്