താൾ:39A8599.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 175

രണ്ടുതറയിൽ പൊയെനാട്ട കാരണൊർക്ക വിശെഷിച്ച ചാലമതിലകത്ത ഉള്ള സ്താനം
പൊഴെനാട്ട നാലും രണ്ടാറില്ലാത്തിനുംകൂടി ചാലയിൽ കൊട്ടാരത്തിൽ ഇരിപത്തിരണ്ട
സ്താനമാകുന്നത. കടാങ്കൊടന ഒരു സ്താനം. മായിലെക്ക എട്ടു സ്താനം. കാപ്പാടന മുന്നു
സ്താനം. മൈയിലപ്പുറൊന ആറു സ്താനം. മരിതിയൊടന രണ്ടു സ്താനം. വെള്ളുവക്ക രണ്ടു
സ്താനം. ഇങ്ങിനെ ഇരിപത്തിരണ്ടു സ്താനമാകുന്നത. ഇങ്ങിനെ ഇരിപത്തിരണ്ടു
സ്താനക്കാർക്കും അവകാശം ഒരുപൊലെ ആകുന്നു. വെള്ളുവക്ക മുന്ന വിട്ടിലും കൂടി
രണ്ടു സ്താനം ഉള്ളത. മുന്ന വീടും കുറ്റിഅറുതിവന്നിരിക്കുംന്നു. അതിൽ പൊന്നാരത്തെ
വിടും വകയും രാജകരത്തിങ്കൽ അടങ്ങിയിരിക്കുംന്നു. കൊട്ടത്ത എതാൻ വക ഉള്ളത
അവകാശക്കാരൻ ഞാനെന്നുവെച്ച ആരും അടക്കുന്നുമില്ലാ. കണയന്നുര കുറ്റി
അറു(വ)തി വന്നത. മറ്റ ഒരു വെള്ളുവ അറുവത്താറിൽ എഴുംന്നെള്ളിയെടത്ത
ചെന്ന കണ്ട തിരുമനസ്സ ഉണ്ടാക്കി വക അടക്കുംന്നു. ഇപ്പൊൾ കച്ചെരിയിൽ അന്ന്യായം
വെച്ച വെള്ളുവ ഇല്ലക്കാര ഇരുപത്തിരണ്ടാൽ ഒരു സ്താനത്തെ കൂടിയ ആളുകള അല്ലാ
| പൊഴനാട്ട ആറ ഇല്ലത്തിലുള്ള കാരണൊൻമ്മാര ഒരു മനസ്സായി കല്പിച്ചാൽ സ്താന
മുള്ള ആളുകളക്കും ഒരു കുറ്റം കണ്ടാൽ സ്താനമില്ലാതെ ആകും. സ്താനമില്ലാത്തെ
ആളുകൾക്ക അക്കാരണൊൻമ്മാരുടെ മനസ്സ ഉണ്ടാക്കിയാൽ ചാലയിൽ സ്താനത്ത
കൂടാതെ കുടിക്കൊൾവാൻ സമ്മദിച്ച കൊടുത്തിട്ടും ഉണ്ട. അതുകൊണ്ട ഞാൻ
സ്തനാക്കാരനെന്ന പറവാൻ സങ്ങത്തി ഇല്ലാ. 65 ൽ ചാലമതിലകം ചുട്ടുപൊയതിന്റെ
ശെഷം മതിലകം പണികഴിപ്പിച്ച നൃച്ചാല്ല്യം തുടങ്ങിപ്പാനും അവിടെ ഉള്ള വക അടക്കി
പൊരാത്തത കടം വാങ്ങി കൂടികൊടുത്ത പൂജ അടിയന്തരം നടത്തിപ്പാനും ഞാങ്ങൾ
നാലആളും അല്ലാതെ മറ്റൊര ആള ഇന്നയൊളം കണ്ടതുമില്ലാ. 968ൽ ചാലയിൽ
തമ്പുരാട്ടിടെ വഹക്ക പാതികണ്ട നികുതി തരെണമെന്നവെച്ച മനിക്ക കണക്കപ്പിള്ള
ചാലമതിലകത്ത നടയിൽ തൊലുവെച്ച പൂജ അടിയന്തിരം മുടക്കിയ അവസ്ഥക്ക
മറ്റുള്ള സ്താനക്കാര എല്ലാവരും ഉള്ളെടത്ത ആളെ അയച്ചിട്ട ആരും വന്നതും ഇല്ലാ. ആ
സങ്കടം സായ്പി അവർകളെ കെൾപ്പിപ്പാൻ ഞാങ്ങൾ നാല ആളുംകൂടി പുറപ്പെടും
മ്പൊൾ മനിക്ക കണക്കപ്പിള്ള കടയപ്പുറത്ത ചാത്തുന്നെ അടിച്ച അന്ന്യായം കെൾപ്പി
പ്പാൻ ചാത്തുകൂട പൊന്നു. ഞാങ്ങൾ ഈ അവസ്ഥകൾ ഒക്കയും മുൻമ്പ ഞാങ്ങളെ
കാരണൊൻമ്മാര നടന്ന അവസ്ഥയും സായ്പി അവർകളെ കെൾപ്പിച്ചതിന്റെശെഷം
ചാലയിൽ തമ്പുരാട്ടിടെ വഹക്ക നികുതി വെണ്ട എന്നും നിങ്ങളെ കാരണൊൻമ്മാര
മുൻമ്പെ കുബഞ്ഞിക്ക എഴുതിക്കൊടുത്തെപ്രകാരം നിങ്ങളെ വഹക്ക പാട്ടത്തിൽ
പത്തിന്ന രണ്ടുപണവും വാരത്തിൽ പത്തിന്നൊന്നര നെല്ലും കണ്ട നികുതി തന്നാൽ
മതിയെന്ന സായ്പി അവർകൾ കല്പനക്കത്തെ തരികയും ചെയ്തു. എന്നതിന്റെശെഷം
നികുതിയിൽ ഞാങ്ങൾക്ക ഒഴിഞ്ഞ തന്നതിനെക്കൊണ്ട വഴിപൊകുംന്നെ
ബ്രാമ്മണർക്കും മറ്റും ചാലമതിലകത്തനിന്ന കഞ്ഞികൊടുപ്പിക്കയും മറ്റും ചില
ഈശ്വരസെവ കഴിപ്പിക്കയും ചെയ്ത പൊരുംന്നു. മറ്റു സ്താനക്കാര ഇല്ലന്നും അവ
കാശമില്ലന്നും ഞാങ്ങൾ സായ്പി അവർകളെ കെൾപ്പിച്ചിട്ടും ഇല്ലല്ലൊ. ഇങ്ങിനെ ഉള്ള
അവസ്ഥക്ക ഞാങ്ങളെക്കൊണ്ട വെള്ളുവ ഇല്ലക്കാര കച്ചെരിയിൽ അന്ന്യായം വെപ്പാനും
ഞാങ്ങളെ വരുത്തി അവരൊട കൂടി പറയിപ്പാനും സങ്ങതി ഉണ്ടെന്നതൊന്നുംന്നതും
ഇല്ലാ. എന്നാൽ 972 ആമത മിഥുനമാസം 5നു എഴുതിയ അർജി ഓല മിഥുനം 6നു
ജൂൻ17 നു വന്നത. ഈ ഓലയിന്റെ പെർപ്പ വെണ്ട എന്ന പീലിസായ്പി അവർകൾ
പറകയും ചെയ്തു.

390 G&H

566 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പു

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/235&oldid=200659" എന്ന താളിൽനിന്ന് ശേഖരിച്ചത്