താൾ:33A11415.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വജ്രസൂചി 15

ഈ ചൊന്നത് ബുദ്ധിക്കുറവുള്ള ബ്രാഹ്മണരുടെ മൌഢ്യത്തെ
അടക്കുവാൻ എഴുതിവെച്ചതാകുന്നു, അതു യുക്തം എങ്കിൽ, സത്തുകൾ
കൈക്കൊണ്ടാലും; അയുക്തം എങ്കിൽ, വിട്ടുകളവൂതാക.

കൃതിരിയം സിദ്ധാചാര്യശ്വാഘോഷവാദാനാമിതി.

ഇവ്വണ്ണം ഗൌതമമതക്കാരിൽ സിദ്ധാചാര്യാരായി ചൊല്ക്കൊണ്ട
അശ്വഘോഷന്റെ കൃതി.

ആയതിന്നു ഞങ്ങൾ പറയുന്നിതു: മനുഷ്യർ എല്ലാവരും ഒരു രക്തത്താൽ
തന്നെ ഉണ്ടായശേഷം, പലപല ജാതികളായി പിരിഞ്ഞു, വെവ്വേറെ
ശാപാനുഗ്രഹങ്ങളുള്ളവരായ്തീർന്നു സത്യം. പുരാണമായ ദേവകല്പനയാലെ
ചില കുലങ്ങൾ ഉയർന്നു വന്നു മറ്റവരിൽ വാഴ്ച നടത്തുന്ന പ്രകാരവും,
അന്യകുലങ്ങൾ കിഴിഞ്ഞു പോയി അടിമഭാവം പൂണ്ടപ്രകാരവും കാണാനുണ്ടു.
ഇതു ഭേദംവരാത്തനിയമം അല്ല താനും. ഉയർന്ന ജാതികൾ ഡംഭിച്ചു,
മറ്റുള്ളവരെ നിരസിച്ചും തങ്ങളുടെ കുറവുകളെ മറന്നും കൊണ്ടു,
അഹങ്കരിച്ചാൽ, അവറ്റിന്നു താഴ്ച വരും സത്യം. ഹീനകുലങ്ങൾ
സ്വദോഷങ്ങളെ അറിഞ്ഞു, ദൈവമുഖേന താണുകൊണ്ടു, പ്രസാദം
വരുത്തുവാൻ പ്രയത്നം കഴിച്ചാൽ, അവർക്കു ശിക്ഷ തീർന്നു, മഹത്വം വരുവാൻ
ഇടയുണ്ടു. വിശേഷാൽ “ഞാൻ, ഞാൻ നല്ല ജാതിയുള്ളവൻ” എന്ന ആരും
പറയരുത്, മലമൂത്രാദികളുള്ള ദേഹത്തെ മാത്രമല്ല, എല്ലാ ദേഹികളിലും
അതിക്രമിക്കുന്ന പാപത്തെയും അതിനാൽ നിറഞ്ഞു വരുന്ന ദുർഗ്ഗുണത്തെയും
ഓർത്തു, നാണിച്ചു കൊണ്ടു വിനയപ്പെട്ടിരിക്കേണം. അയ്യൊ. ചെറുപ്പത്തിലെ
മനുഷ്യജാതിയിൽ ദോഷം വേരുന്നി തഴച്ചും ഇരിക്കുന്നു. വയസ്സ്
അധികമാകുന്തോറും പാപവും വളർന്നു വഴിയുന്നു, ഒടുക്കം മരണം അതിന്റെ
കൂലി, കഷ്ടം! ഇപ്രകാരം ആകുന്നത് നമ്മുടെ ജാതിമാഹാത്മ്യം, ശീലം പ്രധാനം
കുലമല്ലെന്നു സത്യം തന്നെ; എങ്കിലും ശീലവും സല്ഗുണവും ഇന്നത് എന്നും,
മർത്യപ്പുഴുവിന്നു ഇത്ര സുവൃത്തി പോരും എന്നും മനുഷ്യർക്ക് ബോധിക്കുന്ന
പ്രകാരം വിശുദ്ധ ദൈവത്തിന്നും തോന്നുകയില്ല; അവർക്കു മതിയാകുന്നത്
ഇവന്നു പോരാ എന്നുവരും. മനുഷ്യരിൽ അതിനല്ലവൻ എന്നു സമ്മതനാകിലും,
ചീത്തയത്രേ എന്നു ദൈവത്തിന്റെ വിധി. അതിന്റെ കാരണം ജഡത്തിൽനിന്നു
ജനിച്ചത് ജഡമത്രെ എന്നു എഴുതിക്കിടക്കുന്നു, അതുകൊണ്ടു പുതുതായി
ജനിക്കേണം, ഭൂമിയിൽനിന്നല്ല താനും. ബ്രാഹ്മണർ മറുജന്മം പറയുന്നത്
വ്യാജമത്രെ; അങ്ങിനെ അല്ല. ഈ ദേഹം ഉള്ളപ്പോൾ, തന്നെ ഉയരത്തിൽനിന്നു
ദേവാത്മാവിനാൽ വീണ്ടും ജനിക്കേണം എന്നു ദൈവം വെളിപ്പെടുത്തി
കല്പിച്ചു. അപ്രകാരം ഉളവായ ദേവപുത്രന്മാർ എന്നൊരു ജാതി ഉണ്ടു സത്യം.
അവർ തപസ്സു മുതലായ കർമ്മങ്ങളെക്കൊണ്ടും, മാനുഷജ്ഞാനം കൊണ്ടും
ദിവ്യഭാവം വരുത്തിയവരല്ല; ആ വക എല്ലാം ഈ ഹീനജാതിക്ക എത്താത്ത
കാര്യം തന്നെ. ദേവവചനം കേട്ടു ഉൾക്കൊണ്ടു, പാപത്തെ ദ്വേഷിച്ചു
കൊള്ളുന്നവരിൽ അത്രെ ദൈവം കരുണ ഭാവിച്ചു, ദോഷം എല്ലാം മോചിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/87&oldid=199778" എന്ന താളിൽനിന്ന് ശേഖരിച്ചത്