താൾ:33A11415.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 വജ്രസൂചി

തന്റെ ആത്മാവെ ഇറക്കി പാർപ്പിച്ചു, ദേവമക്കൾ എന്ന നാമവും
ദേവപ്രകാരമുള്ള സൽഗുണവും ശീലവും കൊടുത്തു. സ്വർഗ്ഗവാസത്തിന്നും
തന്നോടുള്ള നിത്യ സാമീപ്യത്തിന്നും യോഗ്യത വരുത്തുന്നു. ഇങ്ങിനെ ഉള്ള
ദിവ്യ ജാതിയെ സ്ഥാപിച്ചത് മനുഷ്യാവതാരം ചെയ്തതിൽ പിന്നെ
യേശുക്രിസ്തൻ എന്ന പേരാൽ പ്രസിദ്ധനായ ദേവപുത്രന്തന്നെ; അവനെ
വിശ്വസിച്ചാൽ അനുജനായും സർവ്വത്തിന്നു കൂട്ടവകാശിയായും ചമയും
നിശ്ചയം. എല്ലാ ജാതികളിൽനിന്നും അവന്റെ വിളിയെ കേട്ട് അനുസരിച്ച്
ചേർന്നുവരുന്നവർ ഉണ്ടു. ഇങ്ങിനെ ഉണ്ടായ ദിവ്യജാതിക്ക് ഇഹത്തിൽ മാനവും
വൈഭവവും ഇല്ല; ലോകർ അവരെ അറിയാതെ കള്ളർ എന്നു നിന്ദിച്ചു
ഹിംസിക്കുന്നു. എങ്കിലും അവർ ദോഷത്തിന്നു പകരം ഗുണം ചെയ്വാനും,
ശപിക്കുന്നവരെ അനുഗ്രഹിപ്പാനും മറ്റും ശീലിച്ചു കൊണ്ടു, തങ്ങൾ
ദേവസ്വഭാവത്തിനു പങ്കാളികളായി എന്നു ഓരൊരൊ അനുഭവത്താൽ
കാണിച്ചു നടക്കുമ്പോൾ, ദൈവം താൻ അവരെ അറിഞ്ഞു കൊണ്ടു താങ്ങി,
ആദരിച്ചു ക്ഷമാ ദയാ ദമൊ ദാനം സത്യം ശൌചം സ്മൃതിർഘൃണാ വിദ്യാ
വിജ്ഞാനം എന്നുള്ള ഗുണങ്ങളെ ഉണ്ടാക്കികൊടുക്കുന്നു; തന്റെ ജാതിയും
ജന്മവും തനിക്ക് പോരാതെ വന്നാൽ, ഈ പുനർജ്ജന്മത്തെ അന്വേഷിച്ചു
കൊള്ളെണ്ടയൊ? വേറൊരു പ്രകാരത്തിലും ആ ഗുണങ്ങൾ ഉണ്ടാകയില്ല;
ബ്രാഹ്മണനായ്വരുവാൻ ഇച്ഛിച്ചാലും, ഭഗീരഥപ്രയത്നംകഴിച്ചാലും, ശൂദ്രർക്ക
ഈ യുഗത്തിങ്കൽ പരാധീനം അത്രെ എന്നു തോന്നുന്നു. വലിയ തമ്പ്രാക്കന്മാർ
തുലാഭാരം ഹിരണ്യഗർഭം മുതലായ കർമ്മങ്ങളെ ചെയ്കിലും, ജന്മം അശേഷം
വിട്ടുപോകയില്ല; ഭൂദേവന്മാരുടെ പ്രസാദം പൂരിച്ചു വരികയും ഇല്ല പോൽ.
ദൈവപുത്രനായി വരുവാൻ ആർക്കും കഴിയാത്തതല്ല നിശ്ചയം. ദൈവപ്രസാദം
വരുത്തുവാൻ വഹിയാത്തതല്ല നിശ്ചയം; ദൈവം ബ്രാഹ്മണരോളം
അഹംഭാവം ഉള്ളവനല്ല; വിനയമുള്ളവരോടു വിനയമുള്ളവനത്രെ; തന്നോടു
ഇണങ്ങുന്നവരോടു കേവലം ഇണങ്ങും. അതുകൊണ്ടു ഇതിനെ വായിക്കുന്ന
യാതൊരു ജാതിക്കാരായുളെളാരെ! പുനർജ്ജന്മത്താലെ സത്യപ്രകാരം
ദ്വിജരായി ചമവാൻ നോക്കുവിൻ. ദേവാത്മാവിനാൽ വീണ്ടും
ജനിപ്പാനായിക്കൊണ്ടു ചോദിച്ചു താമസിയാതെ വഴി തിരിഞ്ഞു കൊൾവിൻ!
യേശുനാമത്തിൽ ദൈവത്തോടു യാചിപ്പിൻ, എന്നാൽ അവൻ നിങ്ങൾക്ക്
വാത്സല്യമുള്ള പിതാവും, നിങ്ങൾ അവന്നു പ്രിയ മക്കളും ആയ്ഭവിക്കും സത്യം.

കം അന്യം പ്രതി ഗഛ്ശേയം
മുമുക്ഷുർമ്മോചകാദ്വിനാ!
കിസ്താദ്യസ്മിൻ കിലൈകസ്മിൻ
നിത്യജീവനവാക് സ്ഥിതാ ॥

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/88&oldid=199780" എന്ന താളിൽനിന്ന് ശേഖരിച്ചത്