താൾ:33A11415.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 വജ്രസൂചി

അല്ലയൊ യുധിഷ്ഠിര! ഈ സർവ്വവും ഏകവർണ്ണമത്രെ; തൊഴിലും,
പണിയും, വേവ്വേറെ ആയതിനാൽ അതെ ചാതുർവ്വർണ്ണ്യം കല്പിച്ചിരിക്കുന്നു.
എല്ലാം മനുഷ്യരും യോനിയിൽ നിന്നു അല്ലൊ ജനിച്ചു, മലമൂത്രങ്ങളും
ഇന്ദ്രിയങ്ങളും ഒരുപോലെ ഉള്ളവരാകുന്നു, ആകയാൽ ശീലഗുണങ്ങളാലെ
ദ്വിജന്മാരാവു. ശീലവും ഗുണവും ഉള്ള ശൂദ്രനും കൂടെ ബ്രാഹ്മണനാകുന്നു.
ക്രീയാഹീനനായ ബ്രാഹ്മണൻ ശൂദ്രനിലും കിഴിഞ്ഞവനത്രെ.

ഇദം വൈശമ്പായനവാക്യം:
പഞ്ചെന്ദ്രിയാർണ്ണവം ഘോരം യദി ശൂദ്രൊ വിതീർണ്ണവാൻ ।
തസ്മെ ദാനം പ്രദാതവ്യമപ്രമേയം യുധിഷ്ഠിര ॥
നജാതിർദൃശ്യതെ രാജൻ ഗുണാഃകല്യാണകാരകാഃ ।
ജീവിതം യസ്യ ധർമ്മാർത്ഥം പരാർത്ഥ യസ്യ ജീവിതം ॥
അഹോരാത്രഞ്ചരെൽ കാന്തിം തന്ദേവാ ബ്രാഹ്മണം വിദുഃ ।
പരിത്യജ്യ ഗുഹാവാസം യെ സ്ഥിതാ മോക്ഷകാംക്ഷിണഃ ॥
കാമെഷ്വാസക്താഃകൌന്തേയ ബ്രാഹ്മണാസ്തെ യുധിഷ്ഠിര ।
അഹിംസാ നിർമ്മമത്വം വാ മതകൃത്യസ്യ വർജ്ജനം ॥
രാഗദ്വേഷനിവൃത്തിശ്ച ഏതൽ ബ്രാഹ്മണലക്ഷണം ।
ക്ഷമാ ദയാ ദമൊ ദാനം സത്യം ശൌചം സ്മൃതിർഘണാ ॥
വിദ്യാവിജ്ഞാനമാധിക്യമേതൽ ബ്രാഹ്മണലക്ഷണം ।
പാരഗം സർവ്വവേദാനാം സർവ്വതീർത്ഥാഭിഷേചനം ॥
മുക്തശ്ചരതി യൊ ധർമ്മം തമൈവ ബ്രാഹ്മണം വിദുഃ ।

വൈശമ്പായനൻ ചൊല്ലിയ മറ്റൊരുവാക്യമാവിതു: അല്ലയൊ
യുധിഷ്ഠിര! ഘോരമായ പഞ്ചേന്ദ്രിയക്കടൽ കടന്നവൻ ശൂദ്രനായാലും
അറ്റമില്ലാത്ത ദാനത്തിന്നു പാത്രമായി; ജാതിയല്ല; ശുഭഗുണങ്ങൾ തന്നെ
കാണെണം; യാവൻ ഒരുത്തൻ ധർമ്മത്തിന്നായും പരോപകാരത്തിന്നായും
ജീവിച്ചു, രാപ്പകൽ ശുഭമായി നടക്കുന്നുവൊ, അവനെ ദേവകൾ ബ്രാഹ്മണൻ
എന്നറിയുന്നു. ലോകച്ചേർച്ചയും കാമസക്തിയും വെടിഞ്ഞു, മോക്ഷം
കാംക്ഷിക്കുന്നവർ എല്ലാം ബ്രാഹ്മണർ തന്നെ. ഹിംസയും മമത്വവും
രാഗദ്വേഷാദി അകൃത്യവും വർജ്ജിക്കതന്നെ ബ്രാഹ്മണലക്ഷണമാകുന്നു.
ക്ഷമ, ദയ, ദമം, ദാനം, സത്യം, ശൌചം, സ്മൃതി, കരുണ, വിദ്യ, വിജ്ഞാനം ഇവ
ഏറിയിരിക്ക തന്നെ ബ്രാഹ്മണലക്ഷണമാകുന്നു. സർവ്വവേദങ്ങളിൽ മറുകര
കണ്ടു, സർവ്വതീർത്ഥാഭിഷേകവും കഴിച്ചു, ധർമ്മം ആചരിച്ചു പോരുന്നവനത്രെ
ബ്രാഹ്മണൻ. ഇങ്ങിനെ വൈശമ്പായനന്റെ വാക്യം.

അസ്മാഭിരുക്തം:
യദിദം ദ്വിജാനാം മോഹം നിഹന്തും ഹതബുദ്ധികാനാം ।
ഗൃഹ്ണന്തു സന്തൊ യദി യുക്തമേതമുഞ്ചന്ത്വഥായുക്തമിദം യദിസ്യാൽ ॥

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/86&oldid=199777" എന്ന താളിൽനിന്ന് ശേഖരിച്ചത്