താൾ:33A11415.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 വജ്രസൂചി

വചനസ്യ പ്രാമാണ്യാദപ്യനിയതൊയം ബ്രാഹ്മണ പ്രസംഗ ഇതി.
ശുദ്രകുലേപി ബ്രാഹ്മണൊ ഭവതി.

ശൂദ്രൻ ബ്രാഹ്മണനായ്വരും എന്നുള്ളതും കൂടെ മനുധർമ്മത്തിൽ
ഉണ്ടു. കഠൻ എന്ന ഋഷി തപസ്സു ചെയ്തുകൊണ്ടു ബ്രാഹ്മണനായ്വന്നതാൽ,
ജാതി അകാരണം എന്നു പ്രസിദ്ധം. വസിഷ്ഠരും, ഋശ്യശൃംഗനും
ചണ്ഡാലീപുത്രനായ വിശ്വാമിത്രരും, മദ്യം വില്ക്കുന്നവൾ പെറ്റ നാരദനും,
തപസ്സു നിമിത്തം ബ്രാഹ്മണരായ്വന്നതാൽ, ജാതി കാര്യമല്ല; തന്നെത്താൻ
ജയിച്ചവൻ യതിയും, തപസ്സു ചെയ്തവൻ താപസനും ആകുംവണ്ണം,
ബ്രഹ്മചര്യം ദീക്ഷിച്ചവൻ ബ്രാഹ്മണനത്രെ. ലോകബ്രാഹ്മണരാവാൻ
ബ്രാഹ്മണീപുത്രന്മാർ തന്നെ പോരാ; ബ്രഹ്മമായതു ശീലശുദ്ധി അത്രെ.
അതുകൊണ്ടു ജാതി അകാരണം, കുലം അല്ല, ശീലം അത്രെ പ്രധാനം; ശീലം
കെട്ടവന്റെ കുലം കൊണ്ടു എന്തു? നീചകുലത്തിൽ പിറന്നുള്ള ബഹുജനങ്ങൾ
ധീരതയോടെ സുശീലം വരുത്തി, സ്വർഗ്ഗം ഗമിച്ചു സത്യം, എന്നു
മാനവധർമ്മത്തിൽ ചൊല്ലിയതു: അത് ആർ എല്ലാം: കഠൻ, വ്യാസൻ, വസിഷ്ഠർ
തുടങ്ങിയുള്ള ബ്രഹ്മർഷികൾ ഹീനരായ്പിറന്നു, ലോകബ്രാഹ്മണരായി
ഉയർന്നു പോൽ; അതുകൊണ്ടു ബ്രാഹ്മണ്യം നിയതമായുള്ളതല്ല.

കിഞ്ചാപ്യന്യത്ഭവദീയമതം:
മുഖതൊ ബ്രാഹ്മണൊ ജാതൊ ബാഹുഭ്യം ക്ഷത്രിയസ്തഥാ ।
ഊരുഭ്യാം വൈശ്യഃ സഞ്ജാതഃ പത്ഭ്യാം ശൂദ്രക ഏവ ച ॥

മറ്റൊരു വാക്യം നിങ്ങൾക്കുണ്ടു: മുഖത്തിൽനിന്നു ബ്രാഹ്മണനും,
ബാഹുക്കളിൽ നിന്നു ക്ഷത്രിയനും, ഊരുക്കളിൽ നിന്നു വൈശ്യനും,
കാലുകളിൽനിന്നു ശൂദ്രനും ജനിച്ചു എന്നത്രെ.

അത്രൊച്ച്യതെ: ബ്രാഹ്മണാ ബഹവൊ ന ജ്ഞായന്തെ, കുതൊ മുഖതൊ
ജാതാ ബ്രാഹ്മണാ ഇതി, ഇഹ ഹി കൈവർത്തരജക ചണ്ഡാലകുലെഷ്വപി
ബ്രാഹ്മണാസ്സന്തി, തേഷാമപിചൂഡാകരണമുഞ്ജദന്തകാഷ്ഠാദിസംസ്കാരഃ
ക്രിയന്തെ, തേഷാമപി ബ്രാഹ്മണസംജ്ഞ ക്രിയതെ, തസ്മാൽ ബ്രാഹ്മണവൽ
ക്ഷത്രിയാ ദയൊപീതി പശ്യാമഃ

അതു തെറ്റു തന്നെ; ചില മുക്കുവരും വണ്ണാന്മാരും ചണ്ഡാലരും
ജന്മത്താൽ അല്ല, ചൌളകർമ്മം ഉപനയനം മുതലായ സംസ്കാരങ്ങളെകൊണ്ടു
തന്നെ ബ്രാഹ്മണരായി ചമഞ്ഞിരിക്കെ, ഇവരും കൂടെ ബ്രഹ്മമുഖത്തിൽ നിന്നു
പിറന്നവർ എന്നു വരുമൊ?

ഏകവർണ്ണൊ നാസ്തിചാതുർവ്വർണ്ണ്യം; ഇഹകശ്ചിദ്ദേവദത്ത ഏകസ്യാം
സ്ത്രിയാം ചതുരഃ പുത്രാൻ ജനയതി, ന ച തേഷാം വർണ്ണഭേദൊസ്തി, അയം
ബ്രാഹ്മണഃ അയം ക്ഷത്രിയഃ അയം വൈശ്യഃ അയം ശൂദ്ര ഇതി. കസ്മാൽ
ഏകപിതൃകത്വാൽ, ഏവം ബ്രാഹ്മണാദീനാം കഥം ചാതുർവ്വർണ്ണ്യം.

പിന്നെ ഒരു പുരുഷനിൽനിന്നുണ്ടായവർക്ക് ചാതുർവ്വർണ്ണ്യം വന്നതു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/82&oldid=199773" എന്ന താളിൽനിന്ന് ശേഖരിച്ചത്