താൾ:33A11415.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വജ്രസൂചി 9

വൃഷലീഫേനപീതസ്യ നിശ്വാസൊപഹതസ്യച ।
തത്രൈവ പ്രസൂതസ്യനിഷ്കൃതിർന്നോപലഭ്യതെ
ശൂദ്രീഹനസ്തെന ഭുങ്ക്തെ മാസമെകന്നിരന്തരം ।
ജീവമാനൊ ഭവെഛ്ശൂദ്രൊ മൃതശ്ശ്വാനശ്ച ജായതെ ॥
ശൂദ്രീപരിവൃതൊ വിപ്രശ്ശൂദ്രീച ഗൃഹമേധിനീ ।
വർജ്ജിതഃ പിതൃദേവേന രൌരവം സോധിഗചഛ്ശതി ॥

അതൊസ്യ വചനസ്യപ്രാമാണ്യാദനിയതൊയം ബ്രാഹ്മണപ്രസംഗഃ
ബ്രാഹ്മണരെ തൊട്ടു മാനവധർമ്മത്തിൽ ചൊല്ലിയതു കേട്ടുവൊ?
വൃഷലിയുടെ മുലപ്പാൽ കുടിച്ചു താൻ, അവളുടെ ശ്വാസം പറ്റി താൻ, അവളിൽ
പിറന്നു താൻ, പ്രായശ്ചിത്തം ചെയ്വാൻ കഴിവില്ല. ശൂദ്രിയുടെ കൈയ്യിൽനിന്നു
വാങ്ങി തിന്നുന്നവൻ ഇനി ഒരു മാസം ശൂദ്രനായി ജീവിച്ചിരിപ്പു, പിന്നെ നായായി
പിറക്കും; ശൂദ്രിയെ വെച്ചുകൊള്ളുന്ന ബ്രാഹ്മണൻ ദേവന്മാർക്കും
പിതൃക്കൾക്കും ത്യാജ്യനായി, രൌരവനരകം പ്രാപിക്കും എന്നിങ്ങിനെ കേട്ടു
വിചാരിച്ചാൽ, മലയാളത്തിൽ ബ്രാഹ്മണർ നന്ന ചുരുക്കം എന്നു തോന്നും;
ബ്രാഹ്മണ്യം മാറാത്ത സ്ഥാനം അല്ല എന്നു മറ്റൊന്നിനാലും തെളിയും.

കിഞ്ചാന്യൽ: ശൂദ്രോപിബ്രാഹ്മണൊ ഭവതി, കൊ ഹേതുഃ
ഇഹ ഹി മാനവെ ധർമ്മെഭിഹിതം:
അരിണീഗർഭസംഭൂതഃ കഠൊ നാമ മഹാമുനിഃ ।
തപസാ ബ്രാഹ്മണൊ ജാതാസ്തസ്മാജ്ജാരതികാരണം ॥
ഉർവ്വശീഗർഭസംഭൂതൊ വസിഷ്ഠൊഠൊപി മഹാമുനിഃ ।
തപസാ ബ്രാഹ്മണാ ജാതസ്മാസ്മജ്ജാതിരകാരണം ॥
ഹരിണീഗർഭസംഭൂത ഋശ്യശൃംഗൊ മഹാമുനിഃ ।
തപസാ ബ്രഹ്മണൊ ജാതസ്തസ്മാജ്ജാതിരകാരണം ॥
ചണ്ഡാലീഗർഭസംതൊ വിശ്വാമിത്രൊ മഹാമുനിഃ ।
തപസാ ബ്രാഹ്മണൊ ജാതാസ്തസ്മാജ്ജാതിരകാരണം ॥
താന്ദൂലീഗർഭസംഭൂതാ നാരദാ ഹി മഹാമുനിഃ ।
തപസാ ബ്രാഹ്മണൊ ജാതാസ്തസ്മാജ്ജാതിരകാരണം ॥
ജിതാത്മാ യതിർഭവതി പഞ്ചഗൊ നിർജ്ജതെന്ദ്രിയഃ ।
തപസാ താപസൊ ജാതിർബ്രഹ്മചരര്യെണ ബ്രാഹ്മണഃ ॥
ന ച തെ ബ്രാഹ്മണീപുത്രാസ്തെ ച ലോകസ്യ ബ്രാഹ്മണാഃ ।
ശീലശൌചമയം ബ്രഹ്മ തസ്മാജ്ജാതിരകാരണം ॥
ശീലം പ്രധാനന്നകുലം പ്രധാനം കുലെന കിം ശീലവിവർജ്ജിതെന ।
നരൊധികാ നീചകുലപ്രസൂതാസ്സ്വർഗ്ഗം ഗതാശ്ശീലമുപേത്യ ധീരാഃ ॥

കെ പുനസ്തെ കാഠവ്യാസവസിഷ്ഠഋശ്യശൃംഗവിശ്വാമിത്ര പ്രഭൃതയൊ
ബ്രഹ്മർഷയൊ നീ ചകുലപ്രസൂതാസ്തെ ച ലോകസ്യ ബ്രാഹ്മണാഃ, തസ്മാദസ്യ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/81&oldid=199772" എന്ന താളിൽനിന്ന് ശേഖരിച്ചത്