താൾ:33A11415.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxxiii

(5) സ്വന്തഭാര്യമാർ ഒഴികെ വെറെ ഉള്ളവരൊടും ദുസ്സംബന്ധമുള്ള
ഭർത്താക്കന്മാരെയും ഉപെക്ഷിക്കുന്നത് സമ്മതംതന്നെ.

94. നല്ല മനൊബൊധത്തൊട് കൂട വിവാഹം അഴിച്ച് ബഹുകളത്രവാന്മാരെ
ഉപെക്ഷിക്കയൊ വിട്ടയക്കയൊ ചെയ്വാൻ കഴിയാത്ത സംഗതികൾ ആവിത്:

2 (1) ഒരു സ്ത്രീ സ്വന്തഭർത്താവെ ഒഴികെ വെറൊരു പുരുഷനെ അറിയാതെയും
വ്യഭിചാരം ചെയ്യാതെയും ഇരുന്നാൽ അവളെ ഉപെക്ഷിപ്പാൻ ന്യായം ഉള്ളതല്ല. അവൾ
അജ്ഞാനിയായി പാർത്തു കുഡുംബജീവന്ന വിഘ്നം വരുത്തിയാൽ അത്രെ അവളെ
വിട്ടയപ്പാൻ സമ്മതം ഉണ്ട്.

(2) ഒരു സ്ത്രീ ക്രീസ്തമാർഗ്ഗം അനുസരിച്ച നാൾ മുതൽ വിവാഹാവസ്ഥെയ്ക്ക്
വിരൊധമായ കുറ്റം കൂടാതെ നടന്നു ഭർത്താവിന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു എങ്കിൽ
ആയവളെ ഉപെക്ഷിപ്പാൻ പാടില്ല.

(3) അന്യസ്ത്രീകളൊട് ചെർച്ച ഏതും കൂടാതെ സ്വന്തഭാര്യമാരൊടുള്ള
വിവാഹനിർണ്ണയപ്രകാരം നടന്നു ഭാര്യമാർ ക്രിസ്തമാർഗ്ഗം അനുസരിച്ചനാൾ മുതൽ
ആയവരൊട് യൊഗ്യമാംവണ്ണം ആചരിച്ച പുരുഷന്മാരെ ഉപെക്ഷിക്കെണ്ടതല്ല.

95. ഒരു പുരുഷൻ വല്ല ഭാര്യയെ ഉപെക്ഷിക്കയൊ വിട്ടയക്കയൊ ചെയ്താൽ
അവൾ അജ്ഞാനത്തിൽനിലനില്ക്കുന്നു എങ്കിലും ദെശമര്യാദപ്രകാരം അവൾക്ക
കൊടുക്കയും അവൾ ക്രിസ്തമാർഗ്ഗത്തൊടു ചേർന്നു എങ്കിൽ പിന്നെയും വിവാഹം
കഴിക്കുവൊളം അവളുടെ ഉപജീവനത്തിന്ന് സഹായിക്കയും വെണം. അങ്ങിനെ ഉള്ള
സ്ത്രീകൾക്ക സഭയിൽ പിന്നെയും വിവാഹം ചെയ്യുന്നതിന്ന് വിരൊധം ഇല്ല.

96. ക്രിസ്ത്യാനരായി തീർന്നശേഷം (94) ബഹുകളത്രത്വത്തിൽ നിലനില്ക്കെണ്ടി
വരുന്ന സഭക്കാർക്ക മനൊബൊധത്തിൽ അസൌഖ്യം തൊന്നിയാൽ മൂപ്പസഭ അവരുടെ
വിവാഹത്തെ കെട്ടഴിക്കാം. എന്നാൽ ഇപ്രകാരം വിവാഹം വെടിഞ്ഞ സ്ത്രീകൾ
ജീവപര്യന്തം പുതിയ വിവാഹം ചെയ്യാതെ കഴിക്കയും പുരുഷൻ അവരുടെ
ഉപജീവനത്തിന്ന് ആവശ്യമായത് കൊടുക്കയും വെണം.

97. ക്രിസ്ത്യാനരായി തീർന്നശേഷം ഒരു പുരുഷൻ ആദ്യഭാര്യ ജീവനൊട് ഇരിക്കെ
സഭയകത്ത് രണ്ടാമത് വിവാഹം കഴിക്കരുത്. ഈ കല്പനയുടെ ലംഘനം
വ്യഭിചാരമാകകൊണ്ട് വ്യഭിചാരത്തിന്റെ ശിക്ഷക്ക് യൊഗ്യമുള്ളതും ആകുന്നു.

98. ഒരു വിധവ രണ്ടാമത് വിവാഹം ചെയ്യുന്നതിന്ന് വിരൊധം ഏതും ഇല്ല. മുമ്പെ
വിവാഹം കഴിക്കാത്ത പുരുഷന്ന് അങ്ങനെ ഉള്ളവളെ വിവാഹം ചെയ്യുന്നത് അപമാനം
തൊന്നുകയും അരുത്.

99. അടുത്ത സംബന്ധക്കാർ തമ്മിൽ വിവാഹം കഴിക്കുന്നത്, ദെവവചനത്തൊട് വിരൊധം അത്രെ.

100. വ്യഭിചാരം ഹെതുവായിട്ടല്ലാതെ വിവാഹം കെട്ടഴിപ്പാൻ ന്യായം ഇല്ല.
വ്യഭിചാരം ഉണ്ടായാലും ദൊഷം അനുഭവിച്ച പക്ഷം ദൊഷം ചെയ്ത പക്ഷത്തൊട കൂട
ജീവിപ്പാൻ മനസ്സില്ലാഞ്ഞാൽ അത്രെ വിവാഹകെട്ട് അറുക്കെണ്ടു. ആയത് ചെയ്വാൻ
അധികാരം ഉള്ളത്, മിശ്ശനരിമാരുടെ മെൽ കമട്ടി അത്രെ.

101. ക്രിസ്തീയ വിവാഹസ്ഥന്മാർ വെവ്വെറെ സമയങ്ങളിൽ അല്ല, ഒരുമിച്ചു തന്നെ
ഭക്ഷണം കഴിക്കയും ഒന്നിച്ചു വല്ല ദിക്കിന്നു പൊകുവാൻ ഉണ്ടെങ്കിൽ അജ്ഞാനിളെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/47&oldid=199737" എന്ന താളിൽനിന്ന് ശേഖരിച്ചത്