താൾ:33A11415.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxxiv

പൊലെ പുരുഷൻ മുമ്പിലും സ്ത്രീ പിമ്പിലും അല്ല, ഒന്നിച്ച് തന്നെ നടക്കയും വെണം.

102. തിരണ്ടുകല്യാണം, പുളികുടി എന്നീ കർമ്മങ്ങളും അടിയന്തരങ്ങളും നമ്മുടെ
സഭകളിൽ അരുത്.

103. ക്രിസ്തീയ വിവാഹസ്ഥന്മാർക്ക അജ്ഞാനികളുടെ മര്യാദപ്രകാരം 1-3
മാസത്തൊളം സംഗതി കൂടാതെ അകന്നു പാർപ്പാൻ സമ്മതം ഇല്ല. അത്യാവശ്യമായി
തൊന്നിയാൽ അത്രെ മൂപ്പസഭയുടെ സമ്മതത്തൊട് കൂട ആദ്യം നിശ്ചയിച്ചകാലത്തെക്ക്
അങ്ങനെ ചെയ്യാം.

104. വിവാഹസ്ഥന്മാർക്ക അന്യൊന്യം വല്ല ഇടച്ചിൽ ഉണ്ടായാൽ ഇരുപക്ഷക്കാർ
സ്നെഹക്ഷമകളൊട കൂട ആയതിനെ തീർത്ത് സമാധാനം ഉറപ്പുവരുത്തുവാൻ
നൊക്കെണ്ടത്. അങ്ങിനെ ഉള്ള സമയങ്ങളിൽ ക്ഷണ കൊപത്തിൽനിന്ന് ജനിച്ച്
ഉണ്ടാകുന്ന ദുർവ്വാക്കുകളെയും മറ്റും വർജ്ജിപ്പാൻ ഉത്സാഹിക്കയും വെണം.
ഭാര്യാഭർത്താക്കന്മാരെ കൊണ്ട് ഈ വക തീർപ്പാൻ കഴിയാഞ്ഞാൽ സഭാമൂപ്പന്മാരും
മിശ്ശനരിമാരും സഹായിച്ചു നിരപ്പുവരുത്തുവാൻ കഴിയുന്നെടത്തൊളം ശ്രമിക്കെണ്ടു.
നിത്യം തർക്കത്തിൽ ജീവിക്കുന്ന ഭാര്യാഭർത്താക്കന്മാരെ സഭയിൽ നിന്ന് പുറത്താക്കുകെ
വെണ്ടു.'

ഖണ്ഡം 112. 'വിശെഷാൽ മാതാപിതാക്കന്മാർ സകല സല്ക്രിയകളിലും
കുട്ടികളെ മൂന്നടന്നും ശിശുക്കൾക്ക ചങ്ങാതിയായ കർത്താവിൻ സ്നെഹം ബാല്യം
മുതൽ അവരുടെ ഹൃദയങ്ങളിൽ നട്ടും അബ്ബാ പിതാവെ എന്നുള്ള വിളിയെ പഠിപ്പിച്ചും
ദെവവചനം മുതലായ നല്ല പുസ്തകങ്ങളിൽ വായിച്ചു പഠിപ്പാൻ മൊഹം ജനിപ്പിച്ചും
വെദവാചകങ്ങളെയും ക്രിസ്തീയപാട്ടുകളെയും അവർക്ക വശാക്കിയും ക്രമപ്രകാരം
പാഠകശാലകളിലും പള്ളിയിലും അവരെ അയച്ചും മാതാപിതാക്കന്മാർ, ഗുരുജനങ്ങൾ,
മെലധികാരികൾ എന്നിവരെ ശങ്കിച്ചു മാനിപ്പാൻ തക്കവണ്ണം ഉത്സാഹിപ്പിച്ചും എല്ലാ
നടപ്പിലും സത്യവാന്മാരായി നടന്നു മാനുഷവെപ്പുകളെയും ദിവ്യകല്പനകളെയും
അനുസരിപ്പാൻ സഹായിച്ചും കൊണ്ട് തങ്ങളുടെ വിളിയെ നിവൃത്തിക്കെണ്ടത്.

113. ഇതല്ലാതെ കുട്ടികൾ ശുദ്ധിയും ക്രമവും ശീലിച്ചു ആത്മദെഹശക്തികളെ
നന്നായി പ്രയൊഗിച്ചു നടക്കുന്നത് അവർക്ക ഏറ്റവും നന്ന് എന്നും മനുഷ്യൻ
വിതെക്കുന്നത് മൂരുകയും ചെയ്യും എന്നും ഒർത്തു അമ്മയച്ഛന്മാർ പിന്നെത്ത അനുഭവം
വിചാരിച്ചിട്ട് ദെവസഹായത്താൽ കാലംവീണ്ട് കൊണ്ട് ഇഹത്തിന്നും പരത്തിന്നും
അടുത്ത ജ്ഞാനം ഒരൊന്നു സമ്പാദിപ്പാൻ തക്കവണ്ണം അവർക്ക സഹായകന്മാരായി
ഇരിക്കെണമല്ലൊ.

114. ക്രിസ്തീയ മാതാപിതാക്കന്മാർ കുട്ടികൾക്ക ആത്മസംബന്ധമായ
ഉപദെശങ്ങളെ മാത്രമല്ല, പാഠകശാലകളിൽ നിന്ന് വിട്ട് പൊയശെഷം പ്രപഞ്ചജീവനിലും
കഴിച്ചൽ വെണമെന്ന് വെച്ച് വല്ല തൊഴിലിന്ന് സഹായിക്കയും പുരുഷപ്രായം വന്നതിൽ
പിന്നെ വാക്ക് ക്രിയകളാൽ ആകുന്നെടത്തൊളം തുണ നില്ക്കയും വെണ്ടത്.

115. ശിശുപ്രായത്തിൽനിന്ന് ക്രമത്താലെ വളർന്നു വരുന്ന കുട്ടികളോടും
യുവാക്കളൊടും യുവതികളൊടും ദെവവചനം അമ്മയഛ്ശന്മാർക്ക ജീവപര്യന്തം
കൃതജ്ഞത കാട്ടി കഴിയുന്നേടത്തൊളം സഹായിച്ചു ദീനത്തിലും വാർദ്ധക്യത്തിലും
അവരെ ശുശ്രൂഷിച്ചു ഒരു നാളും ഉപെക്ഷിക്കാതിരിപ്പാൻ ആജ്ഞാപിക്കുന്നത്.'

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/48&oldid=199738" എന്ന താളിൽനിന്ന് ശേഖരിച്ചത്