താൾ:33A11415.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxxii

അന്യ സുവിശെഷസഭയുടെ ഉപദെഷ്ടാക്കളൊ വിവാഹാചാരം കഴിച്ചാൽ മതി.

90. അജ്ഞാനവിവാഹസ്തന്മാരിൽ ഭാര്യൊ ഭർത്താവൊ ക്രിസ്ത്യനരായി തീർന്നാൽ
മറ്റെ പക്ഷത്തിന്നു മുമ്പെപൊലെ വിവാഹനിർണ്ണയ പ്രകാരം ഒരുമിച്ചു ജീവിപ്പാൻ
മനസ്സുണ്ടെങ്കിൽ വിവാഹബന്ധത്തെ അറുക്കെണ്ടതല്ല.

91. പുതുവിവാഹം കഴിക്കയൊ വെശ്യാദൊഷത്തിൽ നടക്കയൊ, ബഹുകാലം
പിരിഞ്ഞു നില്ക്കയൊ, വിവാഹനിർണ്ണയപ്രകാരം ആചരിപ്പാൻ മനസ്സില്ലെന്നു ഖണ്ഡിച്ചു
പറകയൊ ചെയ്തിട്ടു അജ്ഞാനത്തിൽ നിലനില്ക്കുന്ന പക്ഷം വിവാഹം ഇല്ലാതാക്കി
എങ്കിൽ ക്രിസ്തീയപക്ഷവും കുറയകാലം ചെന്നശെഷം പിന്നെയും വിവാഹം
ചെയ്യുന്നതിന്ന് വിരൊധം ഇല്ല.

92. ക്രിസ്ത്യാനരായി തീരുകയും തീരുവാൻ നിശ്ചയിക്കയും ചെയ്തിട്ട് നമ്മുടെ
സഭകളൊട് ചെർന്ന് വരുന്ന ബഹുകളത്രവാന്മാരുടെ വിഷയത്തിൽ താഴെ എഴുതുന്നത്
തന്നെ ക്രമം.

(1) ബഹുകളത്രത്വം നമ്മുടെ കർത്താവായ യെശുവിന്റെ കല്പനെക്ക് വിരൊധം
ആകകൊണ്ട് ഒരു ക്രിസ്തീയസഭയിൽ സമ്മതം ഉളളതും അല്ല. മനൊബൊധത്തിന്റെ
വിരൊധം കൂടാതെ ചെയ്വാൻ കഴിയുമെങ്കിൽ ആ വകയെ സഭയിൽ നിന്ന്
നീക്കെണ്ടതാകുന്നു.

(2) അജ്ഞാനികളായിരിക്കുമ്പൊൾ വല്ല സഭക്കാർ ഈ വക വിവാഹങ്ങളെ
കഴിച്ചു എങ്കിൽ അവർ ക്രിസ്ത്യാനരായി തീർന്ന ശെഷം വ്യഭിചാരം എന്നുവെച്ച് അവറ്റെ
കഴിക്കെണ്ടതല്ല, കാരണം ദെവവചനത്തിൽ ഏകകളത്രത്വവും വിവാഹകെട്ടിന്റെ
സ്ഥിരതയും ഒരുപോലെ കല്പിച്ചു കിടക്കുന്നു.

(3) ഈ കാര്യം തൊട്ടു നമ്മുടെ സഭകളിൽ ക്രമം ആവിത്: മനൊബൊധത്തിന്റെ
വിരൊധം കൂടാതെ ആയത് ചെയ്വാൻ കഴിയുമെങ്കിൽ ബഹുകളത്രത്വത്തൊട്
സംബന്ധിച്ച വിവാഹങ്ങളെ വെർപിരിക്കെണ്ടു. അങ്ങിനെ ചെയ്താൽ പുതിയ സങ്കടങ്ങളും
ദൊഷങ്ങളും അതിൽനിന്ന് ജനിക്കും എന്ന് വിചാരിപ്പാൻ സംഗതി ഉണ്ടെങ്കിൽ ഈ
കാലത്തിൽ ആ വക വിവാഹങ്ങളെ നീക്കുവാൻ കഴിയാത്ത ദൊഷങ്ങൾ എന്ന് വെച്ച്
സമ്മതിക്ക അത്രെ ചെയ്യെണ്ടു.

93. ബഹുകളത്രത്വത്തിൽ ജീവിക്കുന്ന വിവാഹസ്ഥന്മാർ നമ്മുടെ സഭകളിൽ
മനൊബൊധത്തിന്റെ വിരൊധം കൂടാതെ താഴെ പറയുന്നവരെ ഉപെക്ഷിക്കെണ്ടു.

(1) ദെവവചനം വിവാഹം ചെയ്യാൻ വിരൊധിക്കുന്ന പുരുഷന്മാരും സ്ത്രീകളും
(അടുത്ത സംബന്ധക്കാർ)

(2) വിവാഹത്തിന്ന് മുമ്പ് വെശ്യമാരായി നടന്ന സ്ത്രീകളും അവർക്ക
ഭർത്താവൊട് കുട്ടികൾ ജനിച്ചില്ലെങ്കിൽ.

(3) പരസ്യമായും മര്യാദപ്രകാരവും വിവാഹം ചെയ്യാതെയും പ്രസവിക്കാതെയും
ഉള്ള ഉപപത്നികളും ക്രിസ്തമാർഗ്ഗം അംഗീകരിച്ച് വരുന്ന സ്ത്രീയെ മര്യാദപ്രകാരം വിവാഹം
ചെയ്യാതെ വെപ്പാട്ടി എന്ന് വെച്ചത്രെ അവളൊട് കൂടി ജീവിക്കുന്ന പുരുഷനും.

(4) ന്യായമുള്ള ഭാര്യമാർ ക്രിസ്തമാർഗ്ഗം അനുസരിച്ച ശെഷം ഭർത്താവ്
വിവാഹനിർണ്ണയം ഉപെക്ഷിച്ചു എങ്കിലും പക വിചാരിച്ച് ഉപെക്ഷണചീട്ട് കൊടുപ്പാൻ
വിരൊധിച്ചാൽ അവനെയും ഉപെക്ഷിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/46&oldid=199736" എന്ന താളിൽനിന്ന് ശേഖരിച്ചത്