താൾ:33A11415.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

200 സഞ്ചാരിയുടെ പ്രയാണം

അവന്റെ വാക്കു; വീണു എന്നു എന്റെ പക്ഷം.

ക്രിസ്തി: പട്ടണക്കാർ അവനെ ചേർത്തുവൊ?

വിശ്വ: അവൻ മടങ്ങി വന്ന ശേഷം, മഹാ നിന്ദ്യനായി തീർന്നു, എല്ലാവരും
അവനെ പരിഹസിച്ചും നിന്ദിച്ചും വരുന്നു; ആരും അവന്നു ഒരു വേല
കൊടുക്കുന്നില്ല ഒട്ടും പുറപ്പെടാതിരുന്നെങ്കിൽ നന്നായിരുന്നു. പുറപ്പെട്ടുമടങ്ങി
ചെന്നതിനാൽ അവൻ ഏഴു മടങ്ങു വഷളനായി പോയി.

ക്രിസ്തി: അവൻ ഉപേക്ഷിച്ച വഴി അവർക്കെല്ലാവർക്കും
നിന്ദ്യമായിരുന്നുവല്ലൊ? പിന്നെ അവനെ നിരസിപ്പാൻ എന്തു സംഗതി?

വിശ്വ: അവൻ ചപലനും അസത്യവാനുമാകകൊണ്ടു കഴുവേറി തന്നെ
എന്നവർ പറയുന്നു. ഈ വഴിയെ വിട്ടത് കൊണ്ടു അവനെ നിന്ദിച്ചു
പഴഞ്ചൊല്ലാക്കുവാൻ ദൈവശത്രുക്കൾക്ക കല്പന ഉണ്ടു എന്നു എനിക്ക
തോന്നുന്നു.

ക്രിസ്തി: നീ ഒരു സമയമെങ്കിലും അവനോടു സംസാരിച്ചുവൊ?

വിശ്വ: ഞാൻ ഒരു സമയം അങ്ങാടിയിൽ വെച്ചു കണ്ടപ്പോൾ, അവൻ
സ്വപ്രവൃത്തിയാൽ നിന്ദ്യനെന്ന പോലെ മുഖം തിരിച്ചു
പോയിക്കളഞ്ഞത്കൊണ്ടു അവനോടു സംസാരിപ്പാൻ ഇടവന്നില്ല.

ക്രിസ്തി: യാത്രാരംഭത്തിങ്കൽ ആ മനുഷ്യൻ വിശ്വാസിയായി തീരും
എന്നും ഞാൻ വിചാരിച്ചു എങ്കിലും ഛർദ്ദിച്ചതിലേക്കു തിരിഞ്ഞ നായി എന്നും
പന്നി കുളിച്ചിട്ടു ചളിയിൽ ഉരുളുവാൻ എന്നും മെയ്യുള്ള (2 പേത്രം, 2, 22)
വേദവാക്യപ്രകാരം അവൻ ചെയ്തു. പട്ടണനാശത്തിൽ അവനും നശിക്കും
എന്നു വിചാരിച്ചു ഞാൻ ഭയപ്പെടുന്നു.

വിശ്വ: ഞാനും അങ്ങിനെ തന്നെ വിചാരിച്ചു ഭയപ്പെടുന്നു; എങ്കിലും
വരേണ്ടതു ആർ തടുക്കും.

ക്രിസ്തി: സത്യം നാം ഇനി അവനെ കൊണ്ടല്ല നമ്മുടെ കാര്യം കൊണ്ടു
തന്നെ സംസാരിക്ക, വഴിയിൽവെച്ചു നിണക്ക വല്ല ആപത്തും വന്നുവൊ?

വിശ്വ: നീ വീണ അഴീനിലയിൽ ഞാൻ അകപ്പെട്ടില്ല സങ്കടം കൂടാതെ
ഇടുക്കു വാതിൽക്കൽ എത്തി എങ്കിലും കാമുകി എന്നൊരുത്തി വന്നു വളരെ
അസഹ്യപ്പെടുത്തി.

ക്രിസ്തി: നീ അവളുടെ വലയിൽ കുടുങ്ങാത്തത് നന്നായി; അവൾ
യോസെഫിനെയും വളരെ ഞെരുക്കി നിന്നെ പോലെ അവനും ഓടി
പോയതിനാൽ പ്രാണഛേദം വരുവാറായിരുന്നു. അവൾ നിന്നോടു
പറഞ്ഞതെന്തു?

വിശ്വ: മനുഷ്യനെ മോഹിപ്പിച്ചു വഞ്ചിപ്പാൻ അവൾക്കു എത്രയും
വൈഭവമുണ്ടു, നീ എന്റെ കൂട വന്നു ശയിച്ചാൽ ബഹു സുഖം വരും എന്നും
മറ്റും പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/272&oldid=199972" എന്ന താളിൽനിന്ന് ശേഖരിച്ചത്