താൾ:33A11415.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 199

എന്നു പാടുകയും ചെയ്തു.

അനന്തരം ക്രിസ്തിയൻ യാത്രയായി, വഴി സമീപത്തു സഞ്ചാരികൾക്ക
വേണ്ടി കുന്നിച്ചുണ്ടാക്കിയൊരു തറയെ കണ്ടു കയറി നോക്കിയപ്പോൾ, മുമ്പിൽ
ഓടുന്ന വിശ്വസ്തൻ എന്നവനെ കണ്ടു, എടോ! ഞാനും കൂട വരുന്നു എന്നു
തിണ്ണം വിളിച്ചാറെ, അവൻ മറിഞ്ഞു നോക്കിയതു ക്രിസ്തിയൻ കണ്ടു. ഞാൻ
വരുവോളം നില്ക്ക എന്ന് ചൊന്ന ശേഷം, വിശ്വസ്തൻ ഞാൻ
പ്രാണരക്ഷെക്കായി ഓടുന്നു; കുലപാതകി വഴിയെ വരുന്നുണ്ടു എന്നു
പറഞ്ഞപ്പോൾ, ക്രിസ്തിയൻ പേടിച്ചു പാഞ്ഞു ചെന്നു വിശ്വസ്തന്റെ മുമ്പിൽ
എത്തി പിമ്പൻ മുമ്പനായി വന്നു എന്നു പറഞ്ഞു, അല്പം മാനം വിചാരിച്ചു
ചിരിച്ചു സൂക്ഷിക്കായ്കയാൽ, കാൽ തടഞ്ഞു വീണു വിശ്വസ്തന്റെ
സഹായത്താൽ മാത്രം എഴുനീല്പാൻ കഴിവുണ്ടായി. എന്നാറെ, ഇരുവരും
ബഹു വാത്സല്യത്തോടെ നടന്നു പ്രയാണത്തിൽ കണ്ടു കേട്ട കാര്യങ്ങളെ
കുറിച്ചു സംസാരിപ്പാൻ തുടങ്ങി:

ക്രിസ്തി: അല്ലയൊ പ്രിയ സഹോദര! ദൈവാനുഗ്രഹത്താൽ നമ്മളിൽ
കണ്ടു നിന്റെ കൂട ഈ നല്ല വഴിയിൽ എനിക്ക നടപ്പാനായിട്ടു സംഗതി
വന്നത്കൊണ്ടു വളരെ സന്തോഷം.

വിശ്വസ്തൻ: ഞാൻ പട്ടണത്തിൽനിന്നു തന്നെ നിന്റെ കൂട പോരുവാൻ
വിചാരിച്ചിരുന്നു എങ്കിലും, നീ ക്ഷണത്തിൽ പോന്നതിനാൽ ഞാൻ ഇത് വരെയും
ഏകനായി നടക്കേണ്ടി വന്നു.

ക്രിസ്തി: ഞാൻ പോന്നാറെ, നീ എത്ര ദിവസം നാശപുരത്തിൽ പാർത്തു?

വിശ്വ: സഹിപ്പാൻ കഴിവോളം പാർത്തു. നീ പോന്ന ശേഷം നമ്മുടെ
പട്ടണം ഉടനെ അഗ്നിവർഷത്താൽ മുടിഞ്ഞു പോകും എന്നൊരു വർത്തമാനം
എല്ലാടവും പ്രസിദ്ധമായിരുന്നു.

ക്രിസ്തി: അങ്ങിനെയുള്ള ശ്രുതിയുണ്ടായൊ?

വിശ്വ: ഉണ്ടായി പലരും അങ്ങിനെ പറഞ്ഞു കേട്ടു.

ക്രിസ്തി: എന്നാൽ നീ അല്ലാതെ മറ്റാരും നാശപുരത്തിൽനിന്നു
ഓടിപോകാത്തതു ആശ്ചര്യം തന്നെ.

വിശ്വ: അങ്ങിനെ പറഞ്ഞിരുന്നു എങ്കിലും അതു വിശ്വസിച്ചില്ല എന്നു
തോന്നുന്നു. പലരും നിന്നെയും നിന്റെ യാത്രയെയും കുറിച്ചു
പരിഹസിക്കുന്നതു കേട്ടു എങ്കിലും നമ്മുടെ പട്ടണം ഒടുവിൽ
ഗന്ധകാഗ്നിവർഷത്താൽ നശിച്ചു പോകും എന്നു വിശ്വസിക്കകൊണ്ടത്രെ
ഞാൻ ഓടി പോന്നതു.

ക്രിസ്തി: നീ ചപലന്റെ വർത്തമാനം വല്ലതും കേട്ടുവൊ?

വിശ്വ: അവൻ അഴിനിലയോളം നിന്റെ കൂട പോന്നതു എല്ലാടവും
പ്രസിദ്ധമാകുന്നു, ചളിയിൽ വീണു എന്നും ചിലർ പറഞ്ഞു വീണില്ല എന്നത്രെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/271&oldid=199971" എന്ന താളിൽനിന്ന് ശേഖരിച്ചത്