താൾ:33A11415.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 169

നടന്നു.

സുചി: നിന്നെ മടക്കേണ്ടതിന്നു വല്ലവരും പിന്നാലെ വന്നുവോ?

ക്രിസ്തി: കഠിനനും ചപലനും എന്നു രണ്ടു പേർ വന്നു സാധിക്കുന്നില്ല
എന്നു കണ്ടാറെ, കഠിനൻ ദുഷിച്ചു തിരികെ പോയി, ചപലൻ അല്പവഴി
എന്റെ കൂട പോന്നു.

സുചി: അവൻ ഇവിടെ എത്തിയില്ലല്ലോ?

ക്രിസ്തി: ഇല്ല; ഞങ്ങൾ ഇരുവരും ഒരുമിച്ചു അഴിനിലയോളം വന്നു
വീണപ്പോൾ, ചപലൻ മുഷിഞ്ഞു ദൂരേ പോവാൻ മടിവുണ്ടായി, നീ തനിയെ
ചെന്നു ആ മഹിമരാജ്യം അവകാശമാക്ക എന്നു പറഞ്ഞു, തന്റെ വീട്ടിന്നു
അടുത്ത കര പിടിച്ചു കയറി, കഠിനന്റെ വഴിയെ ചെന്നശേഷം ഞാൻ ഇങ്ങോട്ടും
പുറപ്പെട്ടു.

സുചി: ഹാ കഷ്ടം! സ്വർഗ്ഗീയമഹത്വം നിമിത്തം ചില ആപത്തുകളെ
സഹിച്ചു കൂടേ?

ക്രിസ്തി: ഞാൻ ഇപ്പോൾ ചപലന്റെ കാര്യം പറഞ്ഞുവല്ലോ, എങ്കിലും
അവനേക്കാൾ ഞാൻ നീതിമാനല്ല; അവൻ സ്വന്ത വീട്ടിലേക്ക് മടങ്ങി ചെന്നു
സത്യം. ഞാനോ ലോകജ്ഞാനിയുടെ ജഡയുക്തമായ ഉപദേശം കേട്ടു,
നേർവ്വഴിയെ വിട്ടു, മരണത്തിന്നു ഫലം വിളയുന്ന മാർഗ്ഗത്തിന്നായി പുറപ്പെട്ടു.

സുചി: ഹോ ലോകജ്ഞാനി വന്നുവോ? രക്ഷെക്കായി നിന്നെ
ധർമ്മശാസ്ത്രിയുടെ അടുക്കൽ അയച്ചുവോ? അവരിരുവരും വഞ്ചകന്മാർ
തന്നെ, എങ്കിലും നീ ആ ഉപദേശം അനുസരിച്ചുവോ?

ക്രിസ്തി: കഴിയുന്നേടത്തോളം ഞാൻ ധർമ്മശാസ്ത്രിയെ
അനുസരിപ്പാൻ പോയി, ഭവനസമീപമുള്ള മലവരെയും എത്തി, അതു തലമേൽ
വീണു എന്നെ തകർക്കും എന്നു പേടി വന്ന സമയം മാത്രം നിന്നു പോയി.

സുചി: അവിടെ നശിക്കാത്തതു ഭാഗ്യം തന്നെ, ആ മല പലർക്കും നാശം
വരുത്തി ഇനിയും പലർക്കും വരുത്തും.

ക്രിസ്തി: ഞാൻ അവിടെ നിന്നു ദുഃഖിച്ചു കൊണ്ടിരുന്ന സമയം,
ദൈവകരുണയാൽ സുവിശേഷി വന്നു, സ്വസ്ഥോപദേശങ്ങളെ കഴിച്ചില്ലെങ്കിൽ,
എന്റെ കാര്യം എങ്ങിനെ ആയി എന്നു അറിയുന്നില്ല; ഇവിടെ
എത്തുകയില്ലയായിരുന്നു നിശ്ചയം. എന്നാൽ മഹാരാജാവോടു
സംസാരിപ്പാനല്ല, ആ മലയാൽ തന്നെ മരിപ്പാൻ യോഗ്യനായ ഞാനും, ഇവിടെ
എത്തി പ്രവേശിച്ചത് എന്തൊരു കൃപ!

സുചി: ഇവിടെ വരുന്നവർ മുമ്പെ എത്ര ദോഷം ചെയ്തിട്ടുണ്ടെങ്കിലും
നാം അവരെ തള്ളിക്കളകയില്ല. (യൊ. 6, 37) നീ വാ, വഴി ഞാൻ കാണിച്ചുതരാം;
അതാ നിന്റെ മുമ്പാകെ ഒരു ചുരുങ്ങിയ വഴികണ്ടുവൊ? ആയതിനെ സൂക്ഷിച്ചു
നടക്ക, ഗോത്രപിതാക്കന്മാരും പ്രവാചകന്മാരും യേശുക്രിസ്തനും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/241&oldid=199939" എന്ന താളിൽനിന്ന് ശേഖരിച്ചത്