താൾ:33A11414.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—281—

ചീട്ടുകളെ പടനായകന്മാർക്ക ഇറക്കികൊടുക്കയുംചെയ്തു. പിന്നെ ഒരു
പടനാളിൽ അപ്രകാരം ചെയ്തപ്പോൾ മാറ്റാന്മാർ 17- വലിയതോ
ക്ക അതിന്റെ നേരെനിരത്തി വെടിവെപ്പിച്ചിട്ടും ചേതംഒന്നും ഉ
ണ്ടായില്ല. പന്തിനെ തുളെച്ചുഎങ്കിൽ എന്തുപായം എന്നാൽ നിവി
ൎത്താൻ 10-കോൽവിട്ടമുള്ള ഒരു വീഴ്കുകുടയെ സങ്കല്പിച്ചിട്ടുണ്ടു . പ
ന്തിനു ചേതംവന്നാൽ ആൾ ആ കുടയുടെ ഉള്ളിൽചാടിഎങ്കിൽ കു
ടമറിയാതെ ചുററിചുഴന്നുവീഴും. തലതിരിച്ചൽ ഇല്ലാതെ നട്ടുപി
ടിച്ചുകൊണ്ടവൎക്ക ആവീഴ്ക്കുടയുടെ ഉള്ളിൽ ഇരുന്നു 1000-അടിഉ
യരത്തിൽ നിന്നും സുഖേന ഇറങ്ങാം നിലത്തെതൊടുമ്പോൾ ആകു
ട രണ്ടുമൂന്നു തെറിച്ചുപൊങ്ങുകയാൽ ആനേരത്തുതന്നെ നാശം വരാ
തിരിപ്പാൻ പ്രത്യേകം സൂക്ഷിക്കേണ്ടതു.

ഇപ്പൊൾ പന്തിൽ ജലവായുവെ അല്ല കല്കരകാച്ചി എടുത്ത
അംഗാരകവായുവെ നിറെക്കും. ആയ്തിന്നു ഘനംകുറയഅധികം ഉ
ണ്ടെങ്കിലുംവില എക്ലാന്തിൽ ഏറ്റവും ചുരുങ്ങിയതു കാരണം വി
ലാത്തിയിലെ വീടുകളിലും തെരുക്കളിലും എണ്ണകൊണ്ടെല്ലാ ആക
ല്കരി വായുവെകൊണ്ട രാത്രിയിൽ വിളക്കുകത്തിക്കുന്നു. അതിന്ന
തിരിയും വേണ്ടാ. ആവായുവെ വലുതായിട്ടുള്ള ഗുഹകളിൽ അടച്ചു
പിച്ചള കുഴലുകളവെച്ചു എല്ലാ വീഥികളിലും ഭവനങ്ങളിലും നടത്തു
ന്നതുന്യായം.. കുഴലിൻറ ആണിതിരിച്ചു ദ്വാരത്തോടുതീതൊടുവി
ച്ചാൽ വായു ഉടനെകത്തും. അതുകൊണ്ട ഒരു പന്തിനെനിറപ്പാൻ മ
തിയായ വായു വിലാത്തിയിൽ താമസം കൂടാതെ കിട്ടുമാറുണ്ടു.

ബങ്കാളനഗരമായ കലിക്കാതയിലും ബൊമ്പായിലും തിരു
വനന്തപുരത്തിലും ഒരുവെള്ളക്കാരൻ പന്തുപറപ്പിച്ചു എന്നുകേൾക്കു
ന്നു. ഈ നാട്ടുകാർ വല്ലപ്പൊഴും അപ്രകാരം ചെയ്തു പരീക്ഷിക്കുമൊ
എന്ന ആൎക്കും അറിയാം.

8. ഗണിതശാസ്ത്രത്തിൽനിന്ന എടുത്തതു

തന്ത്രസംഗ്രഹത്തെ അനുസരിച്ചുനിന്ന ഗുഹഗതിയിങ്കൽ ഉപ
യോഗമുള്ള ഗണിതങ്ങളെ മുഴുവനെ ചൊല്ലുവാൻ തുടങ്ങുന്നേടത്തു നടേ
സാമാന്ന്യഗണിതങ്ങളായിരിക്കുന്ന സങ്കലിതാദി പരികൎമ്മങ്ങളെ
ചൊല്ലുന്നു. അവിടെ ഗണിതമാകുന്നതു ചില സംഖ്യെയങ്ങളിലെ
സംഖ്യാവിഷയമായിട്ടിരിക്കുന്ന പരാമർശശേഷം. സംഖ്യകൾ പി
ന്നെ ഒന്നുതുടങ്ങിപത്തോളമുള്ളവ പ്രകൃതികൾ എന്നപോലെയിരി
ക്കും. ഇവറ്റെപ്രത്യേകം പത്തിൽപെരുക്കി നൂറോളമുള്ള വളവ
റ്റിന്റെ വികൃതികൾ എന്നപോലെയിരിക്കും. ഒന്നു തുടങ്ങിയുള്ള
വറ്റിന്റെ സ്ഥാനത്തിങ്കൽനിന്നു ഒരു സ്ഥാനം കരേറ്റീട്ടുമിരിക്കും.
ഇവറ്റെപത്തിൽ ഗുണിച്ചിരിക്കുന്നവറ്റിന്റെ സ്ഥാനം പിന്നെ
ഇവ വികൃതികൾ എന്നപോലെയിരുന്നിട്ടിവറ്റിന്റെ സ്ഥാനത്തി
ങ്കൽ കൎഷവുമുണ്ടു. ഇങ്ങനെ ഇരിക്കുന്നവ പതിനെട്ടു സ്ഥാനത്തിങ്കലെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/353&oldid=199576" എന്ന താളിൽനിന്ന് ശേഖരിച്ചത്