താൾ:33A11414.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—280—

ഇതല്യപ്രഭുവായ ചമ്പക്കാരി ആകാശവീരന്മാരിൽ ഒരു വി
ശിഷ്ടനായി. അവൻ ഒരുനാൾ അധികം കയറിയ്തിനാൽ തന്റെ മൂ
ന്നുവിരലുകളും ശീതത്താൽ ദ്രവിച്ച ശേഷംച്ഛേദിക്കേണ്ടിവന്നു. പി
ന്നെ അവൻ 2-സഖിമാരോടുകൂട അദ്രിയകടലിൽ വീണപ്പോൾ ഒരു
മീൻപിടിക്കാരൻ തന്റെ തോണിയിൽകയററി അവരെ രക്ഷിച്ചു
പന്തിന്റെ കയറ അറുക്കയും ചെയ്തു. ആയ്ത ഉടനെ പിന്നെയുംകയറി
ഒരു തുക്കകോട്ടയോളം പറന്നു ഗോപുരത്തോടുമുട്ടിപോയി. അതിൽ ഉ
ള്ള കില്ലദാർ ഇതുവാനിൽ നിന്നുവന്ന ദേവക്കാഴ്ചഎന്നുവെച്ചു എല്ലാം
ഖണ്ഡംഖണ്ഡമാക്കി രക്ഷഎന്നപോലെ മാനിച്ചുവേണ്ടപ്പെട്ടവർക്കു
വിഭാഗിച്ചുകൊടുക്കുകയും ചെയ്തു. ഒടുവിൽ ചമ്പക്കാരിയും മേൽപ്ര
കാരം കരേറി ഒരോരോ പുതുമകളെ പരീക്ഷിച്ചശേഷം ബൊലോ
ഞ്ഞയിൽ വീണുമരിക്കയും ചെയ്തു. (1812)

മേൽപ്രകാരം പലരും ഒരോരൊപന്തുകളിൽ കയറിപറന്ന വി
ശേഷങ്ങൾ അനേകം ഉണ്ടു. കാര്യം ഇതുവരയും നല്ലക്രമത്തിൽ ആയി
വന്നില്ല താനു . കാറ്റോടുഎതിർപ്പാൻ ഒരു വഴിയും അറിയുന്നില്ല
ഇറങ്ങുകയാലും കയറുകയാലും മീത്തലും കീഴിലും ഉള്ളകാറ്റുകളെ പ
രീക്ഷിക്കുമാറെഉള്ളു. നല്ലകാറ്റ എങ്കിൽ ഒരു നാഴികെക്കകം എട്ടും
പത്തുംകാതം വഴി ദൂരെപറക്കും . പന്തു കയറുന്നത ഒരുമാത്രയിലകം
50-അടി ഉയരത്തോളം ചെല്ലുന്ന വേഗതയോടെ തന്നെ. മേഘങ്ങ
ളിൽ കയറിയാൽ അവ ഇങ്ങോട്ടുവീഴുന്ന പ്രകാരംതോന്നും. കയറു
ന്തോറും ശീതംഅധികംഉണ്ടാകും ആകാശവും സ്ഥൂലത കുറഞ്ഞു ശ്വി
സം കഴിപ്പാൻപോലും ഏകദേശം പോരാതെആകും. നന്നഉയർന്നു
പോയാൽ കൈകാലുകൾ അല്പം മാത്രംഇളകിയഉടനെ ശരീരം വിയ
ൎക്കും. പുറത്തുള്ള ആകാശത്തിൻറ അമൎച്ചകുറയുംതോറും ശരീരത്താൽ
ഒഴുകുന്ന രക്തം പൊങ്ങിപൊങ്ങി കണ്ണു മൂക്കു വായി ചെവികളിൽ
നിന്നും ഇറ്റിറ്റുപുറപ്പെടും. അതിനാൽ മുഖംപിർത്തും കരുവാളിച്ചും
കാണും. വെടിവെച്ചാൽധ്വനി നല്ലവണ്ണം കേൾക്കാതെയും ചെവി
ക്ക അധികം വേദനയായിട്ടും കാണും. പ്രാവുമുതലായ പക്ഷികളെ
മിത്തലേക്കുകൂടികൊണ്ടുപോയാൽ തത്രപ്പാടും മാന്ദ്യംപോലെയും കാ
ണിക്കും . പുറത്തുചാടിയാൽ അവഒട്ടുംപറക്കാതെ വീണുവീണു ആ
കാശത്തിന്നു സ്ഥുലത്വം മതിയാകുന്ന ദിക്കോളം താണുപോകും.
മേൽപ്പെട്ടുനോക്കിയാൽ നക്ഷത്രങ്ങളെമഞ്ഞളിച്ചും ആകാശംനീലമാ
യുംഅല്ല കണ്ണുനോവുമറുകറുപ്പേറിയ ആകാശത്തിൽനിന്നു വാനമീനു
കൾ സൂര്യപ്രകാശംപോലെ വിളങ്ങി അണുരൂപേണ കാണും. താഴോ
ട്ടുനോക്കിയാൽ കാറില്ലാത്തസമയത്തും ഭൂമിയിലെമഞ്ഞും തടിച്ച
ആകാശവും ഹേതുവായിട്ടു ഊരും നാടുംസ്ഫഷ്ടമായി കാണുന്നില്ല.

പ്രാഞ്ചിവിരന്മാർ (1795) ഔസ്ത്രീയരോടുപട കൂടുന്നസമയം
ചിലർ പോർക്കളത്തിൽനിന്ന ഒരു പന്തിനെ അല്പം കരേറ്റി 40-
കുതിരകളെ കെട്ടിഉറപ്പിച്ചു ശത്രുപാളയത്തെ സുഖേന നോക്കി കു
ഴൽകൊണ്ടുകണ്ടതഎല്ലാം ചീട്ടുകളിൽ എഴുതി ഈയ്യത്തുണ്ടകെട്ടി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/352&oldid=199575" എന്ന താളിൽനിന്ന് ശേഖരിച്ചത്