ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
—35—
അന്നേരം ഭീമൻ പറഞ്ഞു തന്റെ
മാതാവിനോടു സദൃശം
ഞാനുമിവിടെ നിന്നീടാം നിങ്ങൾ
വേഗം കടന്നങ്ങു പോവിൻ!
എന്നതു കേട്ടോരു നേരം കുന്തി
നേത്രാംബു മാൎവ്വിലൊഴുക്കി
വമ്പൻപുഴയുടയോന്റെ കൈയിൽ
പുത്രനെ മെല്ലെ കൊടുത്തു.
ധൎമ്മസഹോദരന്മാരും കുന്തി-
വന്ദിച്ചു തീരം കടന്നു.
ആടലായ്മാതാവിനപ്പോൾ-മന്ദം
ചെന്നിതു വെള്ളിശ്രീയാൽക്കൽ.
ആൽത്തറ കേറിയിരുന്നു തന്റെ
പുത്രനെയോൎത്തു കരഞ്ഞു.
അന്നേരം ധൎമ്മജൻ ചൊല്ലി മാതൃ-
ദുഃഖം കെടുപ്പാനുപായം
നാലുനാളുള്ളിലിവിടെയെന്റെ
സോദരൻ വന്നിടുമമ്മേ!
പ്രാചീനകൃതി.
———
അംബുജം=താമര (താമരയുടെ വൈരി ചന്ദ്രൻ). കുലം=വംശം, ചന്ദ്രവംശം. നേത്രാംബു=കണ്ണീർ. ധസഹോദരന്മാരും=ധൎമ്മപുത്രരുടെ സോദരന്മാരും. ആടൽ=വ്യസനം. ധൎമ്മജൻ=ധൎമ്മപുത്രൻ,